Check out the new design

Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. * - Ishakiro ry'ibisobanuro


Ibisobanuro by'amagambo Isura: Yunus   Umurongo:
قُلْ هَلْ مِنْ شُرَكَآىِٕكُمْ مَّنْ یَّبْدَؤُا الْخَلْقَ ثُمَّ یُعِیْدُهٗ ؕ— قُلِ اللّٰهُ یَبْدَؤُا الْخَلْقَ ثُمَّ یُعِیْدُهٗ فَاَنّٰی تُؤْفَكُوْنَ ۟
നബിയേ മുശ്രിക്കുകളോട് പറയുക: മുൻ മാതൃകയില്ലാതെ സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ മരിച്ച ശേഷം അവയെ പുനർജീവിപ്പിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന പങ്കാളികളുടെ കൂട്ടത്തിലുണ്ടോ? അവരോട് പറയുക: അല്ലാഹുവാണ് മുൻ മാതൃകയില്ലാതെ സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ മരിച്ച ശേഷം അവയെ പുനർജീവിപ്പിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ മുശ്രിക്കുകളേ, നിങ്ങൾ എങ്ങനെയാണ് സത്യത്തിൽ നിന്ന് അസത്യത്തിലേക്ക് തെറ്റിപ്പോകുന്നത്?
Ibisobanuro by'icyarabu:
قُلْ هَلْ مِنْ شُرَكَآىِٕكُمْ مَّنْ یَّهْدِیْۤ اِلَی الْحَقِّ ؕ— قُلِ اللّٰهُ یَهْدِیْ لِلْحَقِّ ؕ— اَفَمَنْ یَّهْدِیْۤ اِلَی الْحَقِّ اَحَقُّ اَنْ یُّتَّبَعَ اَمَّنْ لَّا یَهِدِّیْۤ اِلَّاۤ اَنْ یُّهْدٰی ۚ— فَمَا لَكُمْ ۫— كَیْفَ تَحْكُمُوْنَ ۟
(നബിയേ,) പറയുക: സത്യത്തിലേക്ക് വഴികാട്ടുന്ന വല്ലവരും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവരുടെ കൂട്ടത്തിലുണ്ടോ? അവരോട് പറയുക: അല്ലാഹു മാത്രമാണ് സത്യത്തിലേക്ക് വഴികാട്ടുന്നത്. ജനങ്ങളെ സത്യത്തിലേക്ക് വഴി കാണിക്കുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനാണോ, അതല്ല, ആരെങ്കിലും വഴി കാണിച്ചെങ്കിലല്ലാതെ നേർമാർഗം പ്രാപിക്കാത്ത നിങ്ങളുടെ ആരാധ്യന്മാരാണോ പിന്തുടരാൻ കൂടുതൽ അർഹതയുള്ളവൻ ? അപ്പോൾ നിങ്ങൾക്കെന്തുപറ്റി? അവർ അല്ലാഹുവിൻറെ പങ്കാളികളാണെന്ന് ജൽപിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങൾ അസത്യമായ വിധി കൽപിക്കുന്നത്? നിങ്ങളുടെ വാക്കിൽ നിന്നും അല്ലാഹു എത്രയോ ഉന്നതനായിരിക്കുന്നു.
Ibisobanuro by'icyarabu:
وَمَا یَتَّبِعُ اَكْثَرُهُمْ اِلَّا ظَنًّا ؕ— اِنَّ الظَّنَّ لَا یُغْنِیْ مِنَ الْحَقِّ شَیْـًٔا ؕ— اِنَّ اللّٰهَ عَلِیْمٌۢ بِمَا یَفْعَلُوْنَ ۟
അധിക മുശ്രിക്കുകളും അറിവില്ലാത്തതിനെ മാത്രമാണ് പിന്തുടരുന്നത്. ഊഹത്തെയും സംശയങ്ങളെയും മാത്രമാണവർ പിൻപറ്റുന്നത്. തീർച്ചയായും യഥാർത്ഥ വിജ്ഞാനത്തിൻ്റെ സ്ഥാനത്ത് ഊഹം ഒട്ടും പര്യാപ്തമാകുകയോ ഉപകാരപ്പെടുകയോ ചെയ്യില്ല. തീർച്ചയായും അല്ലാഹു അവർ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങൾ ഒന്നും അവന് അജ്ഞമാവുകയില്ല. അതിനവൻ അവർക്ക് പ്രതിഫലം നൽകുകയും ചെയ്യും.
Ibisobanuro by'icyarabu:
وَمَا كَانَ هٰذَا الْقُرْاٰنُ اَنْ یُّفْتَرٰی مِنْ دُوْنِ اللّٰهِ وَلٰكِنْ تَصْدِیْقَ الَّذِیْ بَیْنَ یَدَیْهِ وَتَفْصِیْلَ الْكِتٰبِ لَا رَیْبَ فِیْهِ مِنْ رَّبِّ الْعٰلَمِیْنَ ۟۫
ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. അത്പോലുള്ളത് കൊണ്ടുവരാൻ മനുഷ്യർക്ക് ഒരിക്കലും സാധ്യമല്ല. അതിനാൽ അല്ലാഹുവല്ലാത്തവരിലേക്ക് അവർ പറഞ്ഞുണ്ടാക്കിയതാണെന്ന രൂപത്തിൽ ഒരിക്കലും ചേർക്കപ്പെടാവതുമല്ല. പ്രത്യുത അതിൻ്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും, അതിൽ ചുരുക്കി വിവരിക്കപ്പെട്ട വിധികളുടെ വിശദീകരണവുമത്രെ ഖുർആൻ. പരിശുദ്ധനായ, സൃഷ്ടികളുടെ രക്ഷിതാവിൽ നിന്നാണ് അതവതരിപ്പിക്കപ്പെട്ടത് എന്നതിൽ യാതൊരു സംശയവുമില്ല.
Ibisobanuro by'icyarabu:
اَمْ یَقُوْلُوْنَ افْتَرٰىهُ ؕ— قُلْ فَاْتُوْا بِسُوْرَةٍ مِّثْلِهٖ وَادْعُوْا مَنِ اسْتَطَعْتُمْ مِّنْ دُوْنِ اللّٰهِ اِنْ كُنْتُمْ صٰدِقِیْنَ ۟
അതല്ല, നബി ഖുർആൻ കെട്ടിച്ചമക്കുകയും എന്നിട്ട് അല്ലാഹുവിലേക്ക് ചേർത്തതുമാണ് എന്നാണോ മുശ്രിക്കുകൾ പറയുന്നത്? നബിയേ, അവരോട് പറയുക: ഞാൻ സ്വയം കൊണ്ട് വന്നതാണെങ്കിൽ ഞാൻ നിങ്ങളെപ്പോലുള്ള മനുഷ്യനാണ്. അതിനാൽ അതുപോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടുവരിക. ഖുർആൻ കെട്ടിയുണ്ടാക്കിയതും കള്ളവുമാണെന്ന് നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾക്കതിന് സാധ്യമല്ല. സ്ഫുടമായ ഭാഷയും വാക്ചാതുരിയും കൈമുതലുള്ളവരായ നിങ്ങൾക്ക് അതിന് സാധ്യമല്ല എന്നത്, ഖുർആൻ അല്ലാഹുവിൽ നിന്നവതരിപ്പിക്കപ്പെട്ടതാണ് എന്നതിന് തെളിവുമാണ്.
Ibisobanuro by'icyarabu:
بَلْ كَذَّبُوْا بِمَا لَمْ یُحِیْطُوْا بِعِلْمِهٖ وَلَمَّا یَاْتِهِمْ تَاْوِیْلُهٗ ؕ— كَذٰلِكَ كَذَّبَ الَّذِیْنَ مِنْ قَبْلِهِمْ فَانْظُرْ كَیْفَ كَانَ عَاقِبَةُ الظّٰلِمِیْنَ ۟
അവർ അതിനുത്തരം നൽകിയില്ല. മറിച്ച്, ചിന്തിക്കുകയോ മനസ്സിലാക്കുകയോ, അവർക്ക് താക്കീത് നൽകപ്പെട്ട ശിക്ഷ സംഭവിക്കുകയോ ചെയ്യാതെ ഖുർആനിനെ കളവാക്കാൻ ധൃതി കാണിക്കുകയാണവർ ചെയ്തത്. ആ ശിക്ഷയാകട്ടെ വരാൻ സമയമായിട്ടുണ്ട്. അപ്രകാരം തന്നെയാണ് മുമ്പുള്ള സമുദായങ്ങളും നിഷേധിച്ചു തള്ളിയത്. എന്നിട്ട് അവർക്ക് ആ ശിക്ഷ ഇറക്കപ്പെടുകയും ചെയ്തു. ഓ റസൂലേ! അപ്പോൾ താങ്കൾ ചിന്തിച്ചുനോക്കുക! എങ്ങനെയായിരുന്നു കളവാക്കിയ സമൂഹങ്ങളുടെ പര്യവസാനം? അല്ലാഹു അവരെ നശിപ്പിക്കുകയാണ് ചെയ്തത്
Ibisobanuro by'icyarabu:
وَمِنْهُمْ مَّنْ یُّؤْمِنُ بِهٖ وَمِنْهُمْ مَّنْ لَّا یُؤْمِنُ بِهٖ ؕ— وَرَبُّكَ اَعْلَمُ بِالْمُفْسِدِیْنَ ۟۠
മരണത്തിന് മുമ്പ് ഖുർആനിൽ വിശ്വസിക്കുന്ന ചിലർ മുശ്രിക്കുകളുടെ കൂട്ടത്തിലുണ്ട്. അഹങ്കാരവും ധിക്കാരവും കാരണം, മരണം വരെ അതിൽ വിശ്വസിക്കാത്ത ചിലരും അവരുടെ കൂട്ടത്തിലുണ്ട്. നബിയേ, നിൻ്റെ രക്ഷിതാവ് അവിശ്വാസത്തിൽ ഉറച്ച് നിൽക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. അവരുടെ അവിശ്വാസത്തിന് അവൻ പ്രതിഫലം നൽകുകയും ചെയ്യും
Ibisobanuro by'icyarabu:
وَاِنْ كَذَّبُوْكَ فَقُلْ لِّیْ عَمَلِیْ وَلَكُمْ عَمَلُكُمْ ۚ— اَنْتُمْ بَرِیْٓـُٔوْنَ مِمَّاۤ اَعْمَلُ وَاَنَا بَرِیْٓءٌ مِّمَّا تَعْمَلُوْنَ ۟
നബിയേ, താങ്കളുടെ സമുദായം താങ്കളെ നിഷേധിച്ചു തള്ളുകയാണെങ്കിൽ പറഞ്ഞേക്കുക. എനിക്കുള്ളത് എൻ്റെ കർമ്മഫലമാകുന്നു. എൻ്റെ കർമ്മഫലം ഞാൻ വഹിച്ചുകൊള്ളും. നിങ്ങളുടെ കർമ്മഫലവും ശിക്ഷയും നിങ്ങൾക്കുമാകുന്നു. ഞാൻ പ്രവർത്തിക്കുന്നതിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾ വിമുക്തരാണ്. നിങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ ശിക്ഷയിൽ നിന്ന് ഞാനും വിമുക്തനാണ്
Ibisobanuro by'icyarabu:
وَمِنْهُمْ مَّنْ یَّسْتَمِعُوْنَ اِلَیْكَ ؕ— اَفَاَنْتَ تُسْمِعُ الصُّمَّ وَلَوْ كَانُوْا لَا یَعْقِلُوْنَ ۟
നബിയേ, മുശ്രിക്കുകളുടെ കൂട്ടത്തിൽ നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ സ്വീകരിക്കാനോ കീഴൊതുങ്ങാനോ വേണ്ടിയല്ലാതെ ശ്രദ്ധിച്ച് കേൾക്കുന്ന ചിലരുണ്ട്. എന്നാൽ കേൾവിശക്തി എടുത്തുനീക്കപ്പെട്ട ബധിരന്മാരെ നിനക്ക് കേൾപിക്കാൻ കഴിയുമോ? അപ്രകാരം, സത്യം കേൾക്കുന്നതിൽ നിന്ന് ബധിരത ബാധിച്ച, ചിന്തിക്കാത്ത ഇക്കൂട്ടരെ സന്മാർഗ്ഗത്തിലാക്കാൻ നിനക്ക് സാധ്യമല്ല തന്നെ.
Ibisobanuro by'icyarabu:
Inyungu dukura muri ayat kuri Uru rupapuro:
• الهادي إلى الحق هداية التوفيق هو الله وحده دون ما سواه.
• സത്യം സ്വീകരിക്കാനുള്ള ഭാഗ്യം നൽകിക്കൊണ്ട് അതിലേക്ക് സന്മാർഗം കാണിക്കാൻ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. മറ്റാർക്കും സാധ്യമല്ല.

• الحث على تطلب الأدلة والبراهين والهدايات للوصول للعلم والحق وترك الوهم والظن.
• തെളിവുകളും സന്മാർഗ്ഗവും അന്വേഷിച്ച് അറിവും സത്യവും കരസ്ഥമാക്കാനും, ഊഹങ്ങളെയും ഉറപ്പില്ലാത്ത കാര്യങ്ങളെയും വെടിയാനും പ്രേരിപ്പിക്കുന്നു.

• ليس في مقدور أحد أن يأتي ولو بآية مثل القرآن الكريم إلى يوم القيامة.
• ഖുർആനിലെ ആയത്ത് പോലുള്ള ഒരായത്തെങ്കിലും കൊണ്ടുവരാൻ ഖിയാമത്ത് നാൾ വരെ ഒരാൾക്കും സാധ്യമല്ല

• سفه المشركين وتكذيبهم بما لم يفهموه ويتدبروه.
• മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളെ കളവാക്കുന്ന മുശ്രിക്കുകളുടെ വിഡ്ഢിത്തം വ്യക്തമാക്കുന്നു.

 
Ibisobanuro by'amagambo Isura: Yunus
Urutonde rw'amasura numero y'urupapuro
 
Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malibari. - Ishakiro ry'ibisobanuro

Yasohowe n'ikigo Tafsir of Quranic Studies Center.

Gufunga