Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: യൂനുസ്   ആയത്ത്:
اَلَاۤ اِنَّ اَوْلِیَآءَ اللّٰهِ لَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟ۚ
അറിയുക: തീർച്ചയായും അല്ലാഹുവിൻ്റെ മിത്രങ്ങളാരോ അവർക്ക് വരാനിരിക്കുന്ന ഖിയാമത്ത് നാളിലെ അവസ്ഥകളെക്കുറിച്ച് യാതൊരു ഭയവുമില്ല. നഷ്ടപ്പെട്ടുപോയ ഇഹലോകത്തെ വിഭവങ്ങളെക്കുറിച്ച് അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല
അറബി തഫ്സീറുകൾ:
الَّذِیْنَ اٰمَنُوْا وَكَانُوْا یَتَّقُوْنَ ۟ؕ
ഈ ഔലിയാഅ് (അല്ലാഹുവിൻ്റെ മിത്രങ്ങൾ) അല്ലാഹുവിലും അവൻ്റെ പ്രവാചകനിലും വിശ്വസിക്കുന്നവരും, അവൻ്റെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവിനെ സൂക്ഷിക്കുന്നവരുമാകുന്നു.
അറബി തഫ്സീറുകൾ:
لَهُمُ الْبُشْرٰی فِی الْحَیٰوةِ الدُّنْیَا وَفِی الْاٰخِرَةِ ؕ— لَا تَبْدِیْلَ لِكَلِمٰتِ اللّٰهِ ؕ— ذٰلِكَ هُوَ الْفَوْزُ الْعَظِیْمُ ۟ؕ
അവർക്ക് ഐഹികജീവിതത്തിൽ അവരുടെ റബ്ബിൽ നിന്നുള്ള സന്തോഷവാർത്തകളുണ്ടായിരിക്കും. സൽസ്വപ്നങ്ങളും അല്ലെങ്കിൽ ജനങ്ങളാൽ പുകഴ്ത്തപ്പെടലുമൊക്കെയാണത്. ആത്മാവിനെ പിടിക്കുമ്പോഴും മരണത്തിന് ശേഷവും പരലോകത്ത് ഒരുമിച്ച് കൂട്ടപ്പെടുമ്പോഴും മലക്കുകളുടെ സന്തോഷവാർത്തയുമുണ്ടാകും. അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനത്തിന് യാതൊരു മാറ്റവുമില്ല. ആ പ്രതിഫലമാകുന്നു മഹത്തായ വിജയം. അതിൽ അവർക്ക് ഭയത്തിൽ നിന്ന് രക്ഷയും ആഗ്രഹങ്ങൾ കരസ്ഥമാക്കലുമുണ്ട്
അറബി തഫ്സീറുകൾ:
وَلَا یَحْزُنْكَ قَوْلُهُمْ ۘ— اِنَّ الْعِزَّةَ لِلّٰهِ جَمِیْعًا ؕ— هُوَ السَّمِیْعُ الْعَلِیْمُ ۟
നബിയേ, നിൻ്റെ മതത്തെ ആക്ഷേപിച്ചും കുത്തിപ്പറഞ്ഞുമുള്ള അവരുടെ വാക്കിൽ നീ വ്യസനിക്കേണ്ടതില്ല. തീർച്ചയായും ആധിപത്യവും പ്രതാപവും മുഴുവൻ അല്ലാഹുവിനാകുന്നു. അവന് ഒന്നും അശക്തമല്ല. അവൻ അവരുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമത്രെ. അവർക്ക് അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും
അറബി തഫ്സീറുകൾ:
اَلَاۤ اِنَّ لِلّٰهِ مَنْ فِی السَّمٰوٰتِ وَمَنْ فِی الْاَرْضِ ؕ— وَمَا یَتَّبِعُ الَّذِیْنَ یَدْعُوْنَ مِنْ دُوْنِ اللّٰهِ شُرَكَآءَ ؕ— اِنْ یَّتَّبِعُوْنَ اِلَّا الظَّنَّ وَاِنْ هُمْ اِلَّا یَخْرُصُوْنَ ۟
ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന് മാത്രമാകുന്നു ആകാശ ഭൂമികളുടെ ആധിപത്യം. അല്ലാഹുവിന് പുറമെ പങ്കാളികളെ ആരാധിക്കുന്നവർ എന്തൊന്നിനെയാണ് പിൻപറ്റുന്നത്? യഥാർത്ഥത്തിൽ അവർ സംശയത്തെ മാത്രമാണ് പിന്തുടരുന്നത്. അല്ലാഹുവിന് പങ്കാളികളെ ചേർത്തതിൽ അവർ കള്ളം പറയുക മാത്രമാണ് ചെയ്യുന്നത്. അവർ പറയുന്നതിൽ നിന്നും അല്ലാഹു എത്രയോ ഉന്നതനായിരിക്കുന്നു.
അറബി തഫ്സീറുകൾ:
هُوَ الَّذِیْ جَعَلَ لَكُمُ الَّیْلَ لِتَسْكُنُوْا فِیْهِ وَالنَّهَارَ مُبْصِرًا ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّقَوْمٍ یَّسْمَعُوْنَ ۟
നിങ്ങൾക്ക് വേണ്ടി രാത്രിയെ അധ്വാനവും ചലനവുമില്ലാതെ ശാന്തമായി കഴിയത്തക്കവിധമാക്കിയതും പകലിനെ നിങ്ങളുടെ ജീവിത വിഭവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വെളിച്ചമുള്ളതുമാക്കിത്തന്നതും അവൻ മാത്രമാണ്. തീർച്ചയായും മനസിലാക്കാനും സ്വീകരിക്കാനും വേണ്ടി കേൾക്കുന്നവർക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്
അറബി തഫ്സീറുകൾ:
قَالُوا اتَّخَذَ اللّٰهُ وَلَدًا سُبْحٰنَهٗ ؕ— هُوَ الْغَنِیُّ ؕ— لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— اِنْ عِنْدَكُمْ مِّنْ سُلْطٰنٍ بِهٰذَا ؕ— اَتَقُوْلُوْنَ عَلَی اللّٰهِ مَا لَا تَعْلَمُوْنَ ۟
അല്ലാഹു മലക്കുകളെ പെൺമക്കളായി സ്വീകരിച്ചിരിക്കുന്നു എന്ന് മുശ്രിക്കുകളിൽ ഒരു വിഭാഗം പറഞ്ഞു. അവൻ എത്ര പരിശുദ്ധൻ! അവൻ തൻ്റെ സൃഷ്ടികളിലൊരാളുടെയും ആശ്രയം ആവശ്യമില്ലാത്തവനാകുന്നു. ആകാശങ്ങളിലുള്ളവയുടെ അധികാരവും ഭൂമിയിലുള്ളവയുടെ അധികാരവും അവൻ്റെതാകുന്നു. മുശ്രിക്കുകളേ. നിങ്ങളുടെ പക്കൽ നിങ്ങളുടെ ഈ വാദത്തിന് യാതൊരു പ്രമാണവുമില്ല. അല്ലാഹുവിൻ്റെ പേരിൽ ഈ കഠോരമായ കാര്യം നിങ്ങൾ കെട്ടിപ്പറയുകയാണോ? അവന് സന്താനമുണ്ടെന്ന, ഒരു തെളിവുമില്ലാത്ത വാദം നിങ്ങൾ പറഞ്ഞുണ്ടാക്കുകയാണോ?
അറബി തഫ്സീറുകൾ:
قُلْ اِنَّ الَّذِیْنَ یَفْتَرُوْنَ عَلَی اللّٰهِ الْكَذِبَ لَا یُفْلِحُوْنَ ۟ؕ
നബിയേ അവരോട് പറയുക: അല്ലാഹുവിന് സന്താനത്തെ ചേർത്ത് അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല. അവർ ആഗ്രഹിക്കുന്നത് നേടാനോ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടാനോ അവർക്ക് സാധ്യമല്ല; തീർച്ച
അറബി തഫ്സീറുകൾ:
مَتَاعٌ فِی الدُّنْیَا ثُمَّ اِلَیْنَا مَرْجِعُهُمْ ثُمَّ نُذِیْقُهُمُ الْعَذَابَ الشَّدِیْدَ بِمَا كَانُوْا یَكْفُرُوْنَ ۟۠
ഇഹലോകത്തെ സുഖാനുഭവങ്ങളിൽ അവർ വഞ്ചിതരാവരുത്, കാരണമത് നശിക്കുന്ന തുച്ഛമായ വിഭവമത്രെ. പിന്നെ ഖിയാമത്ത് നാളിൽ നമ്മുടെ അടുക്കലേക്കാണ് അവരുടെ മടക്കം. എന്നിട്ട് അവർ അല്ലാഹുവിൽ അവിശ്വസിച്ചിരുന്നതിൻ്റെയും അവൻ്റെ പ്രവാചകനെ കളവാക്കിയതിൻ്റെയും ഫലമായി കഠിനമായ ശിക്ഷ നാം അവർക്ക് ആസ്വദിപ്പിക്കുന്നതാണ്
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• ولاية الله تكون لمن آمن به، وامتثل أوامره، واجتنب نواهيه، واتبع رسوله صلى الله عليه وسلم، وأولياء الله هم الآمنون يوم القيامة، ولهم البشرى في الدنيا إما بالرؤيا الصالحة أو عند الموت.
• അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും വിരോധങ്ങൾ വെടിയുകയും പ്രവാചകനെ പിൻപറ്റുകയും ചെയ്യുന്നവർക്കാണ് അവൻ്റെ മിത്രങ്ങൾ (വലിയ്യ്) ആവാൻ സാധിക്കുക. അല്ലാഹുവിൻ്റെ മിത്രങ്ങൾ (ഔലിയാക്കൾ) ഖിയാമത്ത് നാളിൽ നിർഭയരായിരിക്കും. അവർക്ക് ഇഹലോകത്ത് സന്തോഷവാർത്ത ലഭിക്കും. ഒന്നുകിൽ നല്ല സ്വപ്നങ്ങളിലൂടെയോ മരണസമയത്തോ ആയിരിക്കുമത്.

• العزة لله جميعًا وحده ؛ فهو مالك الملك، وما عُبِد من دون الله لا حقيقة له.
മുഴുവൻ പ്രതാപവും രാജാധിരാജനായ അല്ലാഹുവിന്ന് മാത്രമാണ്. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവക്ക് യാതൊരു യാഥാർത്ഥ്യവുമില്ല തന്നെ.

• الحث على التفكر في خلق الله؛ لأن ذلك يقود إلى الإيمان به وتوحيده.
• അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരണ നൽകുന്നു. കാരണമത് അവനിലുള്ള വിശ്വാസത്തിലേക്കും അവനെ ഏകനാക്കുന്നതിലേക്കും നയിക്കും.

• حرمة الكذب على الله عز وجل، وأن صاحبه لن يفلح، ومن أعظم الكذب نسبة الولد له سبحانه.
• അല്ലാഹുവിനെ സംബന്ധിച്ച് കളവ് പറയുന്നതിൻ്റെ ഗൗരവം. അങ്ങനെ ചെയ്യുന്നവർ വിജയിക്കുകയില്ല; തീർച്ച. പരിശുദ്ധനായ അല്ലാഹുവിലേക്ക് സന്താനത്തെ ചേർക്കലാണ് ഏറ്റവും വലിയ കളവുകളിലൊന്ന്.

 
പരിഭാഷ അദ്ധ്യായം: യൂനുസ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക