Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-‘Ankabūt   Ayah:
وَلَا تُجَادِلُوْۤا اَهْلَ الْكِتٰبِ اِلَّا بِالَّتِیْ هِیَ اَحْسَنُ ؗ— اِلَّا الَّذِیْنَ ظَلَمُوْا مِنْهُمْ وَقُوْلُوْۤا اٰمَنَّا بِالَّذِیْۤ اُنْزِلَ اِلَیْنَا وَاُنْزِلَ اِلَیْكُمْ وَاِلٰهُنَا وَاِلٰهُكُمْ وَاحِدٌ وَّنَحْنُ لَهٗ مُسْلِمُوْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! (വേദക്കാരായ) യഹൂദ-നസ്വാറാക്കളോട് ഏറ്റവും നല്ല ശൈലിയിലും ഉത്തമമായ വഴിയിലുമല്ലാതെ നിങ്ങൾ സംഭാഷണത്തിലോ തർക്കത്തിലോ ഏർപ്പെടരുത്. ഉൽബോധനവും വ്യക്തമായ പ്രമാണങ്ങളും ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്രബോധനമാണത്.ധിക്കാരവും അഹങ്കാരവും വെച്ചു പുലർത്തിയും, നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചും അതിക്രമം പ്രവർത്തിച്ചവരോടൊഴികെ. അവർ ഇസ്ലാം സ്വീകരിക്കുകയോ, കീഴടങ്ങി കൊണ്ട് ഒതുങ്ങിയ നിലയിൽ ജിസ്യ (കപ്പം) നൽകുകയോ ചെയ്യുന്നതു വരെ അവരോട് നിങ്ങൾ യുദ്ധം ചെയ്യുക. യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ പറയുകയും ചെയ്യുക: അല്ലാഹു ഞങ്ങളുടെ മേൽ അവതരിപ്പിച്ച ഖുർആനിലും, നിങ്ങൾക്ക് മേൽ അവതരിപ്പിച്ച തൗറാത്തിലും ഇഞ്ചീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെയും നിങ്ങളുടെയും ആരാധ്യൻ ഏകആരാധ്യനാകുന്നു. അവന് ആരാധ്യതയിലോ രക്ഷാധികാരത്തിലോ അവൻ്റെ പരിപൂർണ്ണതയിലോ ഒരു പങ്കുകാരനുമില്ല. അവന് മാത്രം കീഴൊതുങ്ങുകയും അവനോട് അങ്ങേയറ്റം വിനയമുള്ളവരുമാകുന്നു ഞങ്ങൾ.
Arabic explanations of the Qur’an:
وَكَذٰلِكَ اَنْزَلْنَاۤ اِلَیْكَ الْكِتٰبَ ؕ— فَالَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ یُؤْمِنُوْنَ بِهٖ ۚ— وَمِنْ هٰۤؤُلَآءِ مَنْ یُّؤْمِنُ بِهٖ ؕ— وَمَا یَجْحَدُ بِاٰیٰتِنَاۤ اِلَّا الْكٰفِرُوْنَ ۟
താങ്കൾക്ക് മുൻപുള്ളവർക്ക് മേൽ അവതരിപ്പിച്ചതു പോലെ താങ്കളുടെ മേൽ നാം ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. തൗറാത്ത് പാരായണം ചെയ്യുന്ന ഇവരിൽ പെട്ട ചിലർ -അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ളവർ- അതിൽ (ഖുർആനിൽ) വിശ്വസിക്കുന്നുണ്ട്. കാരണം അവരുടെ വേദഗ്രന്ഥങ്ങളിൽ ഖുർആനിൻ്റെ വിശേഷണങ്ങൾ അവർ കണ്ടിട്ടുണ്ട്. ബഹുദൈവാരാധകരിൽ പെട്ട ചിലരും അതിൽ വിശ്വസിച്ചിട്ടുണ്ട്. സത്യം പ്രകടമായി വെളിപ്പെട്ടതിന് ശേഷവും അതിനെ അങ്ങേയറ്റം നിഷേധിച്ചു തള്ളുക എന്നത് സ്ഥിരംരീതിയായി സ്വീകരിച്ച (അല്ലാഹുവിനെ) നിഷേധിക്കുന്നവരല്ലാതെ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയില്ല.
Arabic explanations of the Qur’an:
وَمَا كُنْتَ تَتْلُوْا مِنْ قَبْلِهٖ مِنْ كِتٰبٍ وَّلَا تَخُطُّهٗ بِیَمِیْنِكَ اِذًا لَّارْتَابَ الْمُبْطِلُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ഖുർആനിന് മുൻപ് ഏതെങ്കിലുമൊരു ഗ്രന്ഥം വായിക്കുകയോ, താങ്കളുടെ വലതു കൈ കൊണ്ട് എന്തെങ്കിലുമൊന്ന് എഴുതുകയോ ചെയ്തിട്ടില്ല. കാരണം താങ്കൾ നിരക്ഷരനാണ്; എഴുതാനോ വായിക്കാനോ താങ്കൾക്കറിയുകയില്ല. താങ്കൾ വായിക്കുകയും എഴുതുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നെങ്കിൽ വിഡ്ഢികളായ ജനങ്ങൾക്ക് താങ്കളുടെ പ്രവാചകത്വത്തിൽ സംശയിക്കാമായിരുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് താങ്കൾ പകർത്തിയെഴുതിയതാണെന്ന് അവർ മുറവിളി കൂട്ടുകയും ചെയ്യുമായിരുന്നു.
Arabic explanations of the Qur’an:
بَلْ هُوَ اٰیٰتٌۢ بَیِّنٰتٌ فِیْ صُدُوْرِ الَّذِیْنَ اُوْتُوا الْعِلْمَ ؕ— وَمَا یَجْحَدُ بِاٰیٰتِنَاۤ اِلَّا الظّٰلِمُوْنَ ۟
എന്നാൽ താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരിൽ പെട്ട പണ്ഡിതന്മാരുടെ ഹൃദയങ്ങളിലുള്ള വ്യക്തമായ ആയത്തുകളാകുന്നു. അല്ലാഹുവിനെ നിഷേധിച്ചും, അവനിൽ പങ്കുചേർത്തും അതിക്രമം പ്രവർത്തിച്ചവരല്ലാതെ നമ്മുടെ ആയത്തുകളെ നിഷേധിക്കുകയില്ല.
Arabic explanations of the Qur’an:
وَقَالُوْا لَوْلَاۤ اُنْزِلَ عَلَیْهِ اٰیٰتٌ مِّنْ رَّبِّهٖ ؕ— قُلْ اِنَّمَا الْاٰیٰتُ عِنْدَ اللّٰهِ ؕ— وَاِنَّمَاۤ اَنَا نَذِیْرٌ مُّبِیْنٌ ۟
ബഹുദൈവാരാധകർ പറഞ്ഞു: മുൻപുള്ള ദൂതന്മാർക്ക് മേൽ അവതരിപ്പിച്ചതു പോലെയുള്ള ദൃഷ്ടാന്തങ്ങൾ മുഹമ്മദിൻ്റെ രക്ഷിതാവിന് അവൻ്റെ മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! അല്ലാഹുവിൻ്റെ റസൂലേ! ആ അഭിപ്രായം മുന്നോട്ടു വെച്ചവരോട് പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാകുന്നു. അവൻ ഉദ്ദേശിക്കുമ്പോൾ അവ അവൻ ഇറക്കുന്നതാണ്. എനിക്ക് ദൃഷ്ടാന്തങ്ങൾ ഇറക്കുവാൻ സാധിക്കുകയില്ല. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ വ്യക്തമായി താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.
Arabic explanations of the Qur’an:
اَوَلَمْ یَكْفِهِمْ اَنَّاۤ اَنْزَلْنَا عَلَیْكَ الْكِتٰبَ یُتْلٰی عَلَیْهِمْ ؕ— اِنَّ فِیْ ذٰلِكَ لَرَحْمَةً وَّذِكْرٰی لِقَوْمٍ یُّؤْمِنُوْنَ ۟۠
അല്ലാഹുവിൻ്റെ റസൂലേ! ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെടുന്ന ഇക്കൂട്ടർക്ക് മേൽ പാരായണം ചെയ്യപ്പെടുന്ന രൂപത്തിൽ അങ്ങയുടെ മേൽ നാം ഖുർആൻ അവതരിപ്പിച്ചിട്ടുണ്ട് എന്നത് അവർക്ക് മതിയായിട്ടില്ലേ?! തീർച്ചയായും അവരുടെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് കാരുണ്യവും ഉൽബോധനവുമുണ്ട്. ഖുർആനിലുള്ളത് ഉപകാരപ്പെടുന്നതും അത്തരക്കാർക്കാകുന്നു. അവർ ആവശ്യപ്പെടുന്ന രൂപത്തിൽ, മുൻപുള്ള നബിമാർക്ക് മേൽ അവതരിക്കപ്പെട്ടതിന് സമാനമായതിനെക്കാൾ ഉത്തമമായതാകുന്നു അവർക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ.
Arabic explanations of the Qur’an:
قُلْ كَفٰی بِاللّٰهِ بَیْنِیْ وَبَیْنَكُمْ شَهِیْدًا ۚ— یَعْلَمُ مَا فِی السَّمٰوٰتِ وَالْاَرْضِ ؕ— وَالَّذِیْنَ اٰمَنُوْا بِالْبَاطِلِ وَكَفَرُوْا بِاللّٰهِ ۙ— اُولٰٓىِٕكَ هُمُ الْخٰسِرُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ കൊണ്ടു വന്നിട്ടുള്ളത് സത്യമാണെന്നതിനും, നിങ്ങളതിനെ നിഷേധിച്ചിട്ടുണ്ട് എന്നതിനും സാക്ഷിയായി അല്ലാഹു മതി. ആകാശങ്ങളിലും ഭൂമിയിലുമുള്ളത് അവനറിയുന്നു. അവയിലുള്ള ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയില്ല. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന എന്തൊക്കെയുണ്ടോ ആ അർത്ഥശൂന്യമായതിലെല്ലാം വിശ്വസിക്കുകയും, ആരാധനക്ക് അർഹതയുള്ള ഏകആരാധ്യനായ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു യഥാർഥ നഷ്ടക്കാർ. കാരണം (അല്ലാഹുവിലുള്ള) വിശ്വാസത്തിന് പകരം അവർ തിരഞ്ഞെടുത്തത് (അവനെ) നിഷേധിക്കുക എന്നതാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• مجادلة أهل الكتاب تكون بالتي هي أحسن.
• വേദക്കാരായ യഹൂദ-നസ്വാറാക്കളോട് സംവദിക്കേണ്ടത് ഏറ്റവും നല്ല രൂപത്തിലായിരിക്കണം.

• الإيمان بجميع الرسل والكتب دون تفريق شرط لصحة الإيمان.
• ഇസ്ലാമിക വിശ്വാസം ശരിയാകാനുള്ള നിബന്ധനകളിൽ പെട്ടതാണ് (അല്ലാഹു നിയോഗിച്ച) എല്ലാ ദൂതന്മാരിലും (അല്ലാഹു അവതരിപ്പിച്ച) എല്ലാ ഗ്രന്ഥങ്ങളിലും വേർതിരിവ് കൽപ്പിക്കാതെ വിശ്വസിക്കൽ.

• القرآن الكريم الآية الخالدة والحجة الدائمة على صدق النبي صلى الله عليه وسلم.
• നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ശാശ്വതമായ തെളിവും അനശ്വരമായ ദൃഷ്ടാന്തവുമാണ് മഹത്തരമായ ഈ ഖുർആൻ.

 
Translation of the meanings Surah: Al-‘Ankabūt
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close