Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Furqān   Ayah:
اَمْ تَحْسَبُ اَنَّ اَكْثَرَهُمْ یَسْمَعُوْنَ اَوْ یَعْقِلُوْنَ ؕ— اِنْ هُمْ اِلَّا كَالْاَنْعَامِ بَلْ هُمْ اَضَلُّ سَبِیْلًا ۟۠
അല്ലാഹുവിൻ്റെ റസൂലേ! എന്നാൽ താങ്കൾ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും അവനെ അനുസരിക്കുന്നതിലേക്കും ക്ഷണിക്കുന്നവരിൽ ബഹുഭൂരിപക്ഷവും (സത്യം) സ്വീകരിക്കുന്നതിനായി കേൾക്കുകയോ തെളിവുകളും പ്രമാണങ്ങളും ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നുവെന്നാണോ താങ്കൾ ധരിക്കുന്നത്? കേൾക്കുകയും ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവർ കന്നുകാലികളെ പോലെ മാത്രമാകുന്നു. അല്ല! കന്നുകാലികളെക്കാൾ വഴികേടിലാകുന്നു അവരുള്ളത്.
Arabic explanations of the Qur’an:
اَلَمْ تَرَ اِلٰی رَبِّكَ كَیْفَ مَدَّ الظِّلَّ ۚ— وَلَوْ شَآءَ لَجَعَلَهٗ سَاكِنًا ۚ— ثُمَّ جَعَلْنَا الشَّمْسَ عَلَیْهِ دَلِیْلًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! ഭൂമിക്ക് മേൽ നിഴലിനെ നീട്ടിയതിലുള്ള അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൻ്റെ അനുരണനങ്ങളെ കുറിച്ച് താങ്കൾ ചിന്തിച്ചിട്ടില്ലേ?! അതിനെ ചലിക്കാതെ നിൽക്കുന്നതാക്കാൻ അവൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ആക്കുമായിരുന്നു. ശേഷം സൂര്യനെ അതിനുള്ള അടയാളമായി നാം നിശ്ചയിച്ചിരിക്കുന്നു; സൂര്യന് അനുസരിച്ച് അത് നീളുകയും ചെറുതാവുകയും ചെയ്യുന്നു.
Arabic explanations of the Qur’an:
ثُمَّ قَبَضْنٰهُ اِلَیْنَا قَبْضًا یَّسِیْرًا ۟
ശേഷം സൂര്യൻ ഉയരുന്നതനുസരിച്ച് നിഴലിനെ പടിപടിയായി -കുറേശെയായി- നാം പിടിച്ചെടുക്കുകയും, (അതിൽ) കുറവ് വരുത്തുകയും ചെയ്തു.
Arabic explanations of the Qur’an:
وَهُوَ الَّذِیْ جَعَلَ لَكُمُ الَّیْلَ لِبَاسًا وَّالنَّوْمَ سُبَاتًا وَّجَعَلَ النَّهَارَ نُشُوْرًا ۟
അല്ലാഹു; അവനാകുന്നു നിങ്ങൾക്കും മറ്റു വസ്തുക്കൾക്കും മേൽ മറയായി നിൽക്കുന്ന ഒരു വസ്ത്രം പോലെ രാത്രിയെ ആക്കിത്തന്നവൻ. അവനാകുന്നു നിങ്ങളുടെ ജോലികളിൽ നിന്ന് വിശ്രമിക്കുന്നതിനായി ഉറക്കത്തെ നിങ്ങൾക്കൊരു ആശ്വാസമാക്കി തന്നത്. നിങ്ങളുടെ ജോലികൾക്കായി പുറപ്പെട്ടിറങ്ങാനുള്ള സമയമാക്കി പകലിനെ നിങ്ങൾക്ക് നിശ്ചയിച്ചു നൽകിയവനും അവൻ തന്നെ.
Arabic explanations of the Qur’an:
وَهُوَ الَّذِیْۤ اَرْسَلَ الرِّیٰحَ بُشْرًاۢ بَیْنَ یَدَیْ رَحْمَتِهٖ ۚ— وَاَنْزَلْنَا مِنَ السَّمَآءِ مَآءً طَهُوْرًا ۟ۙ
അല്ലാഹു അവൻ്റെ അടിമകൾക്ക് മേൽ ചൊരിയുന്ന അവൻ്റെ കാരുണ്യമായ മഴയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന കാറ്റിനെ അയച്ചതും അവൻ തന്നെ. അവർക്ക് ശുചീകരിക്കുന്നതിനായി ആകാശത്ത് നിന്ന് ശുദ്ധീകരിക്കാനുതകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
لِّنُحْیِ بِهٖ بَلْدَةً مَّیْتًا وَّنُسْقِیَهٗ مِمَّا خَلَقْنَاۤ اَنْعَامًا وَّاَنَاسِیَّ كَثِیْرًا ۟
ആകാശത്ത് നിന്ന് ഇറങ്ങിയ ആ വെള്ളം മുഖേന വരണ്ടുണങ്ങിയ, ചെടികളില്ലാത്ത ഭൂപ്രദേശങ്ങൾക്ക് ജീവൻ നൽകുകയും, അവിടെ വ്യത്യസ്തങ്ങളായ ചെടികൾ മുളപ്പിക്കുകയും പച്ചപ്പ് വിതറുകയും ചെയ്യുന്നതിനും, നാം സൃഷ്ടിച്ച കന്നുകാലികൾക്കും ധാരാളം മനുഷ്യർക്കും ആ വെള്ളത്തിലൂടെ ദാഹം ശമിപ്പിക്കുന്നതിനും വേണ്ടി.
Arabic explanations of the Qur’an:
وَلَقَدْ صَرَّفْنٰهُ بَیْنَهُمْ لِیَذَّكَّرُوْا ۖؗ— فَاَبٰۤی اَكْثَرُ النَّاسِ اِلَّا كُفُوْرًا ۟
അവർ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനായി ഖുർആനിൽ തെളിവുകളും പ്രമാണങ്ങളും നിരവധി രൂപത്തിൽ നാം വിവരിച്ചിരിക്കുന്നു. അപ്പോൾ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സത്യത്തെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക മാത്രമാണുണ്ടായത്.
Arabic explanations of the Qur’an:
وَلَوْ شِئْنَا لَبَعَثْنَا فِیْ كُلِّ قَرْیَةٍ نَّذِیْرًا ۟ؗۖ
നാം ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ നാട്ടിലും അവിടെയുള്ളവരെ താക്കീത് ചെയ്യുന്നതിനും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഭയപ്പെടുത്തുന്നതിനുമായി ദൂതന്മാരെ (എല്ലാ നാട്ടിലും) നാം നിയോഗിക്കുമായിരുന്നു. എന്നാൽ നാം അപ്രകാരം ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, മനുഷ്യരിലേക്കെല്ലാമായി മുഹമ്മദ് നബി -ﷺ- യെ നാം നിയോഗിച്ചിരിക്കുന്നു.
Arabic explanations of the Qur’an:
فَلَا تُطِعِ الْكٰفِرِیْنَ وَجَاهِدْهُمْ بِهٖ جِهَادًا كَبِیْرًا ۟
(അല്ലാഹുവിനെ) നിഷേധിച്ചവർ നിന്നോട് ആവശ്യപ്പെടുന്ന ആദർശപരമായ വിട്ടുവീഴ്ചകളും, അവർ മുന്നോട്ടു വെക്കുന്ന നിർദേശങ്ങളും നീ അംഗീകരിച്ചു പോകരുത്. താങ്കളുടെ മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ കൊണ്ട് -അവരുടെ ഉപദ്രവങ്ങളിൽ ക്ഷമിച്ചു കൊണ്ടും, അല്ലാഹുവിലേക്കുള്ള പ്രബോധനത്തിൻ്റെ വഴികളിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ സഹിച്ചും- അവരോട് താങ്കൾ ശക്തമായ പോരാട്ടം നടത്തിക്കൊള്ളുക.
Arabic explanations of the Qur’an:
وَهُوَ الَّذِیْ مَرَجَ الْبَحْرَیْنِ هٰذَا عَذْبٌ فُرَاتٌ وَّهٰذَا مِلْحٌ اُجَاجٌ ۚ— وَجَعَلَ بَیْنَهُمَا بَرْزَخًا وَّحِجْرًا مَّحْجُوْرًا ۟
അല്ലാഹുവാകുന്നു രണ്ട് സമുദ്രങ്ങളിലെ വെള്ളം പരസ്പരം കൂട്ടിയോജിപ്പിച്ചത്. അവയിലെ ശുദ്ധജലം ഉപ്പുവെള്ളവുമായി അവൻ കലർത്തിയിരിക്കുന്നു. അവ രണ്ടിനുമിടയിൽ പരസ്പരം ആ വെള്ളം കൂടിക്കലരുകയും (ശുദ്ധജലം നശിക്കുകയും) ചെയ്യാതിരിക്കുന്നതിന് അവക്കിടയിൽ ഒരു മറയും തടസ്സവും അവൻ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
Arabic explanations of the Qur’an:
وَهُوَ الَّذِیْ خَلَقَ مِنَ الْمَآءِ بَشَرًا فَجَعَلَهٗ نَسَبًا وَّصِهْرًا ؕ— وَكَانَ رَبُّكَ قَدِیْرًا ۟
പുരുഷൻ്റെയും സ്ത്രീയുടെയും ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് അവനാകുന്നു. മനുഷ്യനെ സൃഷ്ടിച്ചവൻ തന്നെയാകുന്നു കുടുംബബന്ധവും വിവാഹബന്ധവും ഉണ്ടാക്കിയതും. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സാധിക്കുന്നവനാകുന്നു; അവന് യാതൊന്നും അസാധ്യമാവുകയില്ല. അവൻ്റെ കഴിവിൽ പെട്ടതാകുന്നു മനുഷ്യനെ പുരുഷൻ്റെയും സ്ത്രീയുടെയും ഇന്ദ്രിയത്തിൽ നിന്ന് സൃഷ്ടിച്ചു എന്നത്.
Arabic explanations of the Qur’an:
وَیَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا یَنْفَعُهُمْ وَلَا یَضُرُّهُمْ ؕ— وَكَانَ الْكَافِرُ عَلٰی رَبِّهٖ ظَهِیْرًا ۟
(അല്ലാഹുവിനെ) നിഷേധിച്ചവർ അവന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നു; അവയെ അനുസരിച്ചാൽ ഇവർക്ക് എന്തെങ്കിലും ഉപകാരമോ, അവയെ ധിക്കരിച്ചാൽ എന്തെങ്കിലും ഉപദ്രവമോ ചെയ്യുവാൻ അവർക്ക് കഴിയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവൻ അല്ലാഹുവിന് കോപമുണ്ടാക്കുന്ന കാര്യത്തിൽ പിശാചിനെ പിൻപറ്റുന്നവനായിരിക്കുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• انحطاط الكافر إلى مستوى دون مستوى الحيوان بسبب كفره بالله.
• അല്ലാഹുവിനെ നിഷേധിച്ചതു കാരണത്താൽ നിഷേധികൾ കന്നുകാലികളെക്കാൾ താഴെയുള്ള നിലവാരത്തിലേക്ക് അധഃപതിച്ചിരിക്കുന്നു.

• ظاهرة الظل آية من آيات الله الدالة على قدرته.
• അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് നിഴലെന്ന പ്രതിഭാസം.

• تنويع الحجج والبراهين أسلوب تربوي ناجح.
* വ്യത്യസ്തങ്ങളായ തെളിവുകളും പ്രമാണങ്ങളും അവതരിപ്പിക്കുക എന്നത് വിജയകരമായ അധ്യാപനരീതികളിൽ പെട്ടതാണ്.

• الدعوة بالقرآن من صور الجهاد في سبيل الله.
• ഖുർആൻ കൊണ്ട് പ്രബോധനം നടത്തുക എന്നത് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൻ്റെ രൂപങ്ങളിൽ ഒന്നാണ്.

 
Translation of the meanings Surah: Al-Furqān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close