Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Furqān   Ayah:
وَلَا یَاْتُوْنَكَ بِمَثَلٍ اِلَّا جِئْنٰكَ بِالْحَقِّ وَاَحْسَنَ تَفْسِیْرًا ۟ؕ
അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകർ ഏതൊരു ഉദാഹരണം താങ്കളുടെ മുന്നിൽ എടുത്തിട്ടാലും അതിനുള്ള ശരിയായ, ഉറച്ച മറുപടിയും ഏറ്റവും നല്ല വിശദീകരണവും നാം താങ്കൾക്ക് നൽകാതിരിക്കുകയില്ല.
Arabic explanations of the Qur’an:
اَلَّذِیْنَ یُحْشَرُوْنَ عَلٰی وُجُوْهِهِمْ اِلٰی جَهَنَّمَ ۙ— اُولٰٓىِٕكَ شَرٌّ مَّكَانًا وَّاَضَلُّ سَبِیْلًا ۟۠
ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മുഖംകുത്തി വലിച്ചിഴക്കപ്പെട്ട നിലയിൽ നരകത്തിലേക്ക് തെളിക്കപ്പെടുന്നവരാരോ; അവർ തന്നെയാകുന്നു ഏറ്റവും മോശം സ്ഥാനമുള്ളവർ. കാരണം അവരുടെ സ്ഥാനം നരകമാകുന്നു. അവർ തന്നെയാകുന്നു സത്യത്തിൽ നിന്ന് ഏറ്റവും അകന്ന വഴിയിലുള്ളതും; കാരണം അവരുടെ വഴി നിഷേധത്തിൻ്റെയും വഴികേടിൻ്റെയും മാർഗമാകുന്നു.
Arabic explanations of the Qur’an:
وَلَقَدْ اٰتَیْنَا مُوْسَی الْكِتٰبَ وَجَعَلْنَا مَعَهٗۤ اَخَاهُ هٰرُوْنَ وَزِیْرًا ۟ۚۖ
തീർച്ചയായും മൂസാക്ക് നാം തൗറാത്ത് നൽകുകയും, അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെ നാം മൂസായെ സഹായിക്കുന്നതിനായി റസൂലായി നിയോഗിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
فَقُلْنَا اذْهَبَاۤ اِلَی الْقَوْمِ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا ؕ— فَدَمَّرْنٰهُمْ تَدْمِیْرًا ۟ؕ
അവരോട് രണ്ടു പേരോടും നാം പറഞ്ഞു: നിങ്ങൾ രണ്ടു പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കിയ ഫിർഔനിൻ്റെയും അവൻ്റെ ജനതയുടെയും അടുക്കൽ ചെല്ലുക. അങ്ങനെ അവർ നമ്മുടെ കൽപ്പന നിറവേറ്റുകയും, അവരുടെ അടുക്കൽ ചെല്ലുകയും, അവരെ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോൾ അവർ ഈ ദൂതന്മാരെ നിഷേധിക്കുകയും, അതിനാൽ നാം അവരെ പാടെ നശിപ്പിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
وَقَوْمَ نُوْحٍ لَّمَّا كَذَّبُوا الرُّسُلَ اَغْرَقْنٰهُمْ وَجَعَلْنٰهُمْ لِلنَّاسِ اٰیَةً ؕ— وَاَعْتَدْنَا لِلظّٰلِمِیْنَ عَذَابًا اَلِیْمًا ۟ۚۙ
നൂഹ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചതിലൂടെ അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ കളവാക്കിയ നൂഹിൻ്റെ സമൂഹത്തെയും നാം സമുദ്രത്തിൽ മുക്കി നശിപ്പിച്ചു. അതിക്രമികളെ വേരോടെ പിഴുതെറിയാൻ നാം ശക്തിയുള്ളവനാണ് എന്നതിനൊരു തെളിവായി അവരുടെ നാശത്തെ നാം മാറ്റി. അതിക്രമികൾക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വേദനാജനകമായ ശിക്ഷ നാം ഒരുക്കി വെച്ചിരിക്കുന്നു.
Arabic explanations of the Qur’an:
وَّعَادًا وَّثَمُوْدَاۡ وَاَصْحٰبَ الرَّسِّ وَقُرُوْنًا بَیْنَ ذٰلِكَ كَثِیْرًا ۟
ഹൂദിൻ്റെ ജനതയായിരുന്ന ആദിനെയും, സ്വാലിഹിൻ്റെ ജനതയായിരുന്ന ഥമൂദിനെയും, കിണറിൻ്റെ നാട്ടുകാരെയും നാം നശിപ്പിച്ചു. ഈ മൂന്ന് ജനതകൾക്കുമിടയിൽ അനേകം സമൂഹങ്ങളെയും നാം നശിപ്പിച്ചിട്ടുണ്ട്.
Arabic explanations of the Qur’an:
وَكُلًّا ضَرَبْنَا لَهُ الْاَمْثَالَ ؗ— وَكُلًّا تَبَّرْنَا تَتْبِیْرًا ۟
നശിക്കപ്പെട്ട ഈ ഓരോ സമൂഹങ്ങൾക്കും അവർക്ക് മുൻപുള്ളവരുടെ നാശത്തിൻ്റെ ചരിത്രം നാം വിവരിച്ചു നൽകുകയും, അവരുടെ നാശത്തിൻ്റെ കാരണങ്ങൾ അറിയിച്ചു കൊടുക്കുകയും ചെയ്തു; അവർ ഉൽബോധനം സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. (അല്ലാഹുവിനെ) നിഷേധിക്കുകയും അവനെ ധിക്കരിക്കുകയും ചെയ്തതിനാൽ അവരെയെല്ലാം നാം അടിമുടി നശിപ്പിക്കുകയും ചെയ്തു.
Arabic explanations of the Qur’an:
وَلَقَدْ اَتَوْا عَلَی الْقَرْیَةِ الَّتِیْۤ اُمْطِرَتْ مَطَرَ السَّوْءِ ؕ— اَفَلَمْ یَكُوْنُوْا یَرَوْنَهَا ۚ— بَلْ كَانُوْا لَا یَرْجُوْنَ نُشُوْرًا ۟
താങ്കളുടെ സമൂഹത്തിലെ നിഷേധികൾ ശാമിലേക്കുള്ള യാത്രകളിൽ ലൂത്വ് നബിയുടെ സമൂഹം ജീവിച്ച നാട്ടിലൂടെ -കല്ലുമഴ വർഷിക്കപ്പെട്ട ആ നാട്ടിലൂടെ- സഞ്ചരിച്ചിട്ടുണ്ട്. അവർ ചെയ്തുകൂട്ടിയ മ്ലേഛതക്കുള്ള ശിക്ഷയായിരുന്നു അത്; അതിൽ നിന്നവർ ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി. അപ്പോൾ അവർ ഈ നാടിനെ കുറിച്ച് അന്ധരാവുകയും, അവരത് കണ്ടിട്ടില്ലെന്നുമാണോ?! അല്ല. മറിച്ച് തങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ഒരു പുനരുത്ഥാനനാൾ അവർ പ്രതീക്ഷിക്കുന്നില്ല.
Arabic explanations of the Qur’an:
وَاِذَا رَاَوْكَ اِنْ یَّتَّخِذُوْنَكَ اِلَّا هُزُوًا ؕ— اَهٰذَا الَّذِیْ بَعَثَ اللّٰهُ رَسُوْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ മുഖാമുഖം കണ്ടുകഴിഞ്ഞാൽ ഈ നിഷേധികൾ താങ്കളെ പരിഹസിക്കുകയും, പുഛത്തോടെയും നിഷേധത്തോടെയും അവർ ഇപ്രകാരം പറയുകയും ചെയ്യും: നമുക്കിടയിലേക്ക് ദൂതനായി അല്ലാഹു നിയോഗിച്ചത് ഇവനെയാണോ?!
Arabic explanations of the Qur’an:
اِنْ كَادَ لَیُضِلُّنَا عَنْ اٰلِهَتِنَا لَوْلَاۤ اَنْ صَبَرْنَا عَلَیْهَا ؕ— وَسَوْفَ یَعْلَمُوْنَ حِیْنَ یَرَوْنَ الْعَذَابَ مَنْ اَضَلُّ سَبِیْلًا ۟
തീർച്ചയായും നമ്മുടെ ആരാധ്യന്മാരിൽ നിന്ന് നമ്മെ അവൻ തിരിച്ചുകളയാനായിട്ടുണ്ട്. നാം അവയെ ആരാധിക്കുന്നതിൽ ക്ഷമയോടെ ഉറച്ചു നിന്നില്ലെങ്കിൽ തൻ്റെ തെളിവുകളും പ്രമാണങ്ങളും കൊണ്ട് അവൻ നമ്മെ അതിൽ നിന്ന് പിന്തിരിപ്പിക്കുമായിരുന്നു. എന്നാൽ തങ്ങളുടെ ഖബറുകളിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലും ശിക്ഷ നേരിൽ കാണുന്നവേളയിൽ അവർ അറിയുന്നതാണ്; ആരാണ് (സത്യ)വഴിയിൽ നിന്ന് അങ്ങേയറ്റം തെറ്റിയവരെന്ന്; അവരോ അതല്ല അല്ലാഹുവിൻ്റെ ദൂതരോ?
Arabic explanations of the Qur’an:
اَرَءَیْتَ مَنِ اتَّخَذَ اِلٰهَهٗ هَوٰىهُ ؕ— اَفَاَنْتَ تَكُوْنُ عَلَیْهِ وَكِیْلًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ ദേഹേഛയെ തൻ്റെ ആരാധ്യനാക്കുകയും, അതിനെ അനുസരിക്കുകയും ചെയ്യുന്നവനെ താങ്കൾ കണ്ടുവോ?! അവനെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിലേക്ക് തിരിച്ചു കൊണ്ടുവരുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുക എന്ന ചുമതല ഏറ്റെടുത്തവനാണോ താങ്കൾ?!
Arabic explanations of the Qur’an:
Benefits of the verses in this page:
• الكفر بالله والتكذيب بآياته سبب إهلاك الأمم.
• അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുക എന്നതായിരുന്നു മുൻകാല സമുദായങ്ങളുടെ നാശകാരണം.

• غياب الإيمان بالبعث سبب عدم الاتعاظ.
• പുനരുത്ഥാനത്തിലുള്ള വിശ്വാസമില്ലായ്മയാണ് ഗുണപാഠം ഉൾക്കൊള്ളാൻ കഴിയാത്തതിനുള്ള കാരണം.

• السخرية بأهل الحق شأن الكافرين.
• സത്യത്തിൻ്റെ വക്താക്കളെ പരിഹസിക്കുക എന്നത് (അല്ലാഹുവിനെ) നിഷേധിച്ചവരുടെ വഴിയാണ്.

• خطر اتباع الهوى.
• ദേഹേഛയെ പിൻപറ്റുന്നതിൻ്റെ അപകടം.

 
Translation of the meanings Surah: Al-Furqān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close