Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Al'taubah   Aya:

ത്തൗബഃ

daga cikin abunda Surar ta kunsa:
البراءة من المشركين والمنافقين وجهادهم، وفتح باب التوبة للتائبين.
അല്ലാഹുവിൽ പങ്കുചേർക്കുന്നവരിൽ നിന്നും, കപടവിശ്വാസികളിൽ നിന്നും അകൽച്ച പ്രഖ്യാപിക്കുകയും, അവരോട് പോരാട്ടത്തിലേർപ്പെടുകയും, പശ്ചാത്തപിക്കുന്നവർക്ക് പാപമോചനത്തിൻ്റെ വാതിലുകൾ തുറന്നു നൽകുകയും ചെയ്യുന്നു.

بَرَآءَةٌ مِّنَ اللّٰهِ وَرَسُوْلِهٖۤ اِلَی الَّذِیْنَ عٰهَدْتُّمْ مِّنَ الْمُشْرِكِیْنَ ۟ؕ
മുസ്ലിംകളേ! അറബ് ഉപദ്വീപിൽ നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകരുമായുള്ള കരാറുകൾ അവസാനിച്ചിരിക്കുന്നു എന്ന് അല്ലാഹുവിൽ നിന്നും അവൻ്റെ റസൂലിൽ നിന്നുമുള്ള പ്രഖ്യാപനമിതാ!
Tafsiran larabci:
فَسِیْحُوْا فِی الْاَرْضِ اَرْبَعَةَ اَشْهُرٍ وَّاعْلَمُوْۤا اَنَّكُمْ غَیْرُ مُعْجِزِی اللّٰهِ ۙ— وَاَنَّ اللّٰهَ مُخْزِی الْكٰفِرِیْنَ ۟
അതിനാൽ -ബഹുദൈവാരാധകരേ!- നാല് മാസക്കാലത്തോളം ഭൂമിയിൽ നിങ്ങൾ നിർഭയരായി വിഹരിച്ചു കൊള്ളുക. അതിന് ശേഷം നിങ്ങളുമായി (നിലവിലുള്ള) ഒരു കരാറോ സംരക്ഷണമോ നിലനിൽക്കുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുന്നതിൽ തന്നെ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് കുതറിരക്ഷപ്പെടാൻ കഴിയില്ലെന്ന കാര്യം ഉറച്ച് മനസ്സിലാക്കിക്കൊള്ളുക. അല്ലാഹുവിനെ നിഷേധിച്ചവരെ ഭൂമിയിൽ (യുദ്ധത്തിൽ) നശിപ്പിച്ചു കൊണ്ടും (മുസ്ലിംകളുടെ കൈകളാൽ) തടവിൽ പെടുത്തി കൊണ്ടും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും അല്ലാഹു അപമാനിക്കുന്നതാണെന്നും ഉറച്ച് മനസ്സിലാക്കി കൊള്ളുക. ഈ പറയപ്പെട്ട കാര്യം തങ്ങളുടെ കരാറുകൾ ലംഘിച്ചവർക്കും, സമയപരിധിയില്ലാതെ -നിരുപാധികമായ- കരാറിൽ ഏർപ്പെട്ടവർക്കും ബാധകമാണ്. എന്നാൽ നിശ്ചിതസമയപരിധി വരെ കരാറിലേർപ്പെട്ടവരാണെങ്കിൽ അവരുടെ കരാർ കാലാവധി അവസാനിക്കുന്നത് വരെ -അതിനി നാല് മാസത്തിൽ കൂടുതലാണെങ്കിലും- അത് അവരോട് പൂർത്തീകരിക്കേണ്ടതാണ്.
Tafsiran larabci:
وَاَذَانٌ مِّنَ اللّٰهِ وَرَسُوْلِهٖۤ اِلَی النَّاسِ یَوْمَ الْحَجِّ الْاَكْبَرِ اَنَّ اللّٰهَ بَرِیْٓءٌ مِّنَ الْمُشْرِكِیْنَ ۙ۬— وَرَسُوْلُهٗ ؕ— فَاِنْ تُبْتُمْ فَهُوَ خَیْرٌ لَّكُمْ ۚ— وَاِنْ تَوَلَّیْتُمْ فَاعْلَمُوْۤا اَنَّكُمْ غَیْرُ مُعْجِزِی اللّٰهِ ؕ— وَبَشِّرِ الَّذِیْنَ كَفَرُوْا بِعَذَابٍ اَلِیْمٍ ۟ۙ
ബലിപെരുന്നാൾ ദിനത്തിൽ സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൽ നിന്നുള്ള അറിയിപ്പും, അവൻ്റെ റസൂലിൽ നിന്നുള്ള അറിയിപ്പുമാണിത്. അല്ലാഹു ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അവൻ്റെ ദൂതരും അപ്രകാരം തന്നെ ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അതിനാൽ -ബഹുദൈവാരാധകരേ!- നിങ്ങൾ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അതാണ് നിങ്ങൾക്ക് നല്ലത്. ഇനി നിങ്ങൾ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നത് അവഗണിച്ചു വിടുകയാണെങ്കിൽ അല്ലാഹുവിൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു കൊള്ളുക. അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവർക്ക് പ്രയാസമുണ്ടാക്കുന്ന ആ വാർത്ത താങ്കൾ അറിയിച്ചു നൽകുക: അവരെ കാത്തിരിക്കുന്ന അല്ലാഹുവിൻ്റെ വേദനയേറിയ ശിക്ഷയാണത്.
Tafsiran larabci:
اِلَّا الَّذِیْنَ عٰهَدْتُّمْ مِّنَ الْمُشْرِكِیْنَ ثُمَّ لَمْ یَنْقُصُوْكُمْ شَیْـًٔا وَّلَمْ یُظَاهِرُوْا عَلَیْكُمْ اَحَدًا فَاَتِمُّوْۤا اِلَیْهِمْ عَهْدَهُمْ اِلٰی مُدَّتِهِمْ ؕ— اِنَّ اللّٰهَ یُحِبُّ الْمُتَّقِیْنَ ۟
ബഹുദൈവാരാധകരുടെ കൂട്ടത്തിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെടുകയും, ആ കരാർ പാലിക്കുകയും, ഒരു കരാർലംഘനവും നടത്താതിരിക്കുകയും ചെയ്തവരൊഴികെ. അവർ മുൻപ് പറഞ്ഞ വിധിയിൽ നിന്ന് ഒഴിവാണ്. അതിനാൽ അവരുടെ കരാർ -അതിൻ്റെ കാലാവധി അവസാനിക്കുന്നത് വരെ- നിങ്ങൾ പൂർത്തീകരിച്ചു നൽകുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവൻ്റെ കൽപ്പനകളിൽ പെട്ടതാണ് കരാർ പാലനം. വഞ്ചനയാകട്ടെ അവൻ വിലക്കിയതുമാണ്.
Tafsiran larabci:
فَاِذَا انْسَلَخَ الْاَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِیْنَ حَیْثُ وَجَدْتُّمُوْهُمْ وَخُذُوْهُمْ وَاحْصُرُوْهُمْ وَاقْعُدُوْا لَهُمْ كُلَّ مَرْصَدٍ ۚ— فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَخَلُّوْا سَبِیْلَهُمْ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങൾ നിർഭയത്വം വാഗ്ദാനം നൽകിയ, യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങൾ അവസാനിച്ചാൽ ബഹുദൈവാരാധകരെ കണ്ടെത്തുന്നിടത്ത് വെച്ച് നിങ്ങൾ കൊന്നുകളയുക. അവരെ നിങ്ങൾ തടവിലാക്കുകയും, അവരുടെ കോട്ടകളിൽ അവരെ ഉപരോധിക്കുകയും, അവരുടെ വഴികളിൽ അവർക്കായി പതിയിരിക്കുകയും ചെയ്യുക. ഇനി അവർ തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് നൽകുകയും ചെയ്തുവെങ്കിൽ; അവർ നിങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളായി തീർന്നിരിക്കുന്നു. അതിനാൽ അവരോട് നിങ്ങൾ യുദ്ധം ഒഴിവാക്കുക. തീർച്ചയായും തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാകുന്നു അല്ലാഹു.
Tafsiran larabci:
وَاِنْ اَحَدٌ مِّنَ الْمُشْرِكِیْنَ اسْتَجَارَكَ فَاَجِرْهُ حَتّٰی یَسْمَعَ كَلٰمَ اللّٰهِ ثُمَّ اَبْلِغْهُ مَاْمَنَهٗ ؕ— ذٰلِكَ بِاَنَّهُمْ قَوْمٌ لَّا یَعْلَمُوْنَ ۟۠
രക്തവും സമ്പാദ്യവും ചിന്താൻ നിങ്ങൾക്ക് അനുവാദമുള്ള ബഹുദൈവാരാധകരിൽ ആരെങ്കിലും താങ്കളുടെ അരികിൽ പ്രവേശിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ ആവശ്യത്തിന് താങ്കൾ ഉത്തരം നൽകുക. അങ്ങനെ അവൻ ഖുർആൻ കേൾക്കട്ടെ. ശേഷം അവന് നിർഭയത്വമുള്ള സ്ഥലത്തേക്ക് അവനെ എത്തിക്കുക. കാരണം (അല്ലാഹുവിനെ) നിഷേധിച്ചവർ ഈ മതത്തെകുറിച്ചുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടില്ല. ഖുർആൻ പാരായണം കേൾക്കുകയും, അത് തിരിച്ചറിയുകയും ചെയ്താൽ അവർ ചിലപ്പോൾ സന്മാർഗം സ്വീകരിച്ചേക്കാം.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• في الآيات دليل واضح على حرص الإسلام على تسوية العلاقات الخارجية مع الأعداء على أساس من السّلم والأمن والتّفاهم.
• സമാധാനകരാറുകളിലൂടെയും, നിർഭയത്വം കാത്തുസൂക്ഷിക്കുന്നതിലൂടെയും, പരസ്പര ബോധ്യത്തിലൂടെയും ശത്രുക്കളുമായുള്ള നയതന്ത്രബന്ധങ്ങൾ ശരിയാക്കുന്നതിൽ ഇസ്ലാമിനുള്ള ശ്രദ്ധ ഈ ആയത്തുകളിൽ നിന്ന് വ്യക്തമായി ബോധ്യപ്പെടുന്നതാണ്.

• الإسلام يُقَدِّر العهود، ويوجب الوفاء بها، ويجعل حفظها نابعًا من الإيمان، وملازمًا لتقوى الله تعالى.
• ഇസ്ലാം കരാറുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്നു. കരാർ പാലിക്കുന്നത് നിർബന്ധമാണെന്നും, അത് സംരക്ഷിക്കുന്നത് (അല്ലാഹുവിലുള്ള) വിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്നതാണെന്നും, അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ ഭാഗമാണെന്നും അറിയിക്കുന്നു.

• أَنَّ إقامة الصّلاة وإيتاء الزّكاة دليل على الإسلام، وأنهما يعصمان الدّم والمال، ويوجبان لمن يؤدّيهما حقوق المسلمين من حفظ دمه وماله إلا بحق الإسلام؛ كارتكاب ما يوجب القتل من قتل النفس البريئة، وزنى الزّاني المُحْصَن، والرّدّة إلى الكفر بعد الإيمان.
• നിസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും ചെയ്യുന്നത് ഒരാൾ മുസ്ലിമാണ് എന്നതിൻ്റെ അടയാളമാണ്. അവ രണ്ടും (ഇസ്ലാമിക രാജ്യത്ത്) ഒരാളുടെ രക്തവും സമ്പാദ്യവും സംരക്ഷിക്കുന്നതും, മുസ്ലിംകൾക്കുള്ള അവകാശങ്ങൾ ബാധകമാക്കുന്നതുമാണ്. എന്നാൽ നിരപരാധിയെ കൊലപ്പെടുത്തുകയോ, വിവാഹശേഷം വ്യഭിചരിക്കുകയോ, ഇസ്ലാം ഉപേക്ഷിച്ച് മതഭ്രഷ്ടനാവുകയോ ചെയ്താൽ ഇസ്ലാമിൻ്റെ നിയമങ്ങൾക്ക് വിധേയമായി അവൻ കൊല്ലപ്പെടുന്നതാണ്.

• مشروعيّة الأمان؛ أي: جواز تأمين الحربي إذا طلبه من المسلمين؛ ليسمع ما يدلّ على صحّة الإسلام، وفي هذا سماحة وتكريم في معاملة الكفار، ودليل على إيثار السِّلم.
• ശത്രുവിന് സുരക്ഷ നൽകുക എന്നത് മതപരമായി അനുവദനീയമാണ്. അതായത് മുസ്ലിംകളുമായി യുദ്ധത്തിൽ ഏർപ്പെട്ടവരിൽ പെട്ട ആരെങ്കിലും മുസ്ലിംകളോട് സുരക്ഷ ആവശ്യപ്പെട്ടാൽ അവന് നിർഭയത്വം നൽകൽ അനുവദനീയമാണ്. ഇസ്ലാമിൻ്റെ സത്യതയെ കുറിച്ച് അവർ കേട്ടറിയുന്നതിന് വേണ്ടിയാണിത്. അല്ലാഹുവിനെ നിഷേധിച്ചവരോട് ഇടപഴകുന്ന വിഷയത്തിൽ ഇസ്ലാം പഠിപ്പിച്ച വിട്ടുവീഴ്ചയും മാന്യതയും ഇതിൽ നിന്ന് മനസ്സിലാക്കാം. സമാധാനത്തിൻ്റെ വഴികൾക്ക് ഈ മതം മുൻഗണന നൽകിയിരിക്കുന്നു എന്നതിനും ഇതിൽ സൂചനയുണ്ട്.

 
Fassarar Ma'anoni Sura: Al'taubah
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa