Check out the new design

Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya * - Teburin Bayani kan wasu Fassarori


Fassarar Ma'anoni Sura: Fussilat   Aya:
وَمِنْ اٰیٰتِهٖۤ اَنَّكَ تَرَی الْاَرْضَ خَاشِعَةً فَاِذَاۤ اَنْزَلْنَا عَلَیْهَا الْمَآءَ اهْتَزَّتْ وَرَبَتْ ؕ— اِنَّ الَّذِیْۤ اَحْیَاهَا لَمُحْیِ الْمَوْتٰی ؕ— اِنَّهٗ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
ഉണങ്ങിക്കിടക്കുന്ന നിലയിൽ ഭൂമിയെ നീ കണ്ടതിന് ശേഷം, നാം അതിൻ്റെ മേൽ മഴ വർഷിച്ചാൽ അതിൽ ഒളിഞ്ഞു കിടന്നിരുന്ന വിത്തുകൾ വളർന്നു കൊണ്ട് (ഭൂമി) ചലിക്കുകയും, ഉയരുകയും ചെയ്യുന്നത് നിനക്ക് കാണാൻ കഴിയുന്നു; അല്ലാഹുവിൻ്റെ മഹത്വവും അവൻ്റെ ഏകത്വവും ബോധ്യപ്പെടുത്തുന്ന, (സൃഷ്ടികളെ) പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവനാണവൻ എന്നറിയിക്കുന്ന അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണത്. മരിച്ചു കിടന്ന ഈ ഭൂമിയെ ചെടികൾ കൊണ്ട് ജീവനുള്ളതാക്കിയവൻ ഉറപ്പായും മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിക്കുകയും, വിചാരണക്കും പ്രതിഫലത്തിനുമായി അവരെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. തീർച്ചയായും അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. ഉണങ്ങി വരണ്ട ഭൂമിയെ ജീവനുള്ളതാക്കുന്നത് അവന് അസാധ്യമല്ല. മരിച്ചവരെ ജീവിപ്പിക്കുന്നതും, ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കുന്നതും (അതു പോലെ തന്നെ അവന് അസാധ്യമല്ല).
Tafsiran larabci:
اِنَّ الَّذِیْنَ یُلْحِدُوْنَ فِیْۤ اٰیٰتِنَا لَا یَخْفَوْنَ عَلَیْنَا ؕ— اَفَمَنْ یُّلْقٰی فِی النَّارِ خَیْرٌ اَمْ مَّنْ یَّاْتِیْۤ اٰمِنًا یَّوْمَ الْقِیٰمَةِ ؕ— اِعْمَلُوْا مَا شِئْتُمْ ۙ— اِنَّهٗ بِمَا تَعْمَلُوْنَ بَصِیْرٌ ۟
അല്ലാഹുവിൻ്റെ ആയത്തുകളുടെ ശരിയായ ഉദ്ദേശത്തിൽ നിന്ന് മാറിപ്പോവുകയും, അവയെ നിഷേധിക്കുകയും കളവാക്കുകയും, ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ അവസ്ഥ നമുക്ക് അവ്യക്തമാവുകയില്ല. നാം അവരെ അറിയുന്നുണ്ട്. നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു വ്യക്തിയാണോ, അതല്ല പരലോകത്ത് ശിക്ഷ ബാധിക്കാതെ നിർഭയനായി എത്തിച്ചേരുന്ന വ്യക്തിയാണോ കൂടുതൽ ഉത്തമൻ?! അതിനാൽ മനുഷ്യരേ! നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ നന്മയോ തിന്മയോ പ്രവർത്തിച്ചു കൊള്ളുക! നാം നിങ്ങൾക്ക് നന്മയും തിന്മയും വിശദീകരിച്ചു തന്നു കഴിഞ്ഞിരിക്കുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
Tafsiran larabci:
اِنَّ الَّذِیْنَ كَفَرُوْا بِالذِّكْرِ لَمَّا جَآءَهُمْ ۚ— وَاِنَّهٗ لَكِتٰبٌ عَزِیْزٌ ۟ۙ
തീർച്ചയായും തങ്ങളിലേക്ക് ഈ ഖുർആൻ വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ചവർ പരലോകത്ത് ശിക്ഷിക്കപ്പെടുന്നവർ തന്നെയാകുന്നു. ഈ ഗ്രന്ഥം മഹാപ്രതാപമുള്ള, ശക്തമായ ഒരു ഗ്രന്ഥം തന്നെയാകുന്നു. ഒരാൾക്കും അതിൽ മാറ്റത്തിരുത്തലുകളോ ഭേദഗതികളോ വരുത്താൻ സാധിക്കുകയില്ല.
Tafsiran larabci:
لَّا یَاْتِیْهِ الْبَاطِلُ مِنْ بَیْنِ یَدَیْهِ وَلَا مِنْ خَلْفِهٖ ؕ— تَنْزِیْلٌ مِّنْ حَكِیْمٍ حَمِیْدٍ ۟
അതിൻ്റെ മുന്നിലൂടെയോ പിന്നിലൂടെയോ ഒരു അസത്യവും അതിൽ വന്നുചേരുകയില്ല. (ഖുർആനിൽ ഉള്ളതിൽ) എന്തെങ്കിലും കുറവോ കൂടുതലോ മാറ്റത്തിരുത്തലോ സ്ഥാനമാറ്റമോ അതിൽ സംഭവിക്കില്ല. സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങൾ നിശ്ചയിച്ചതിലും ഏറ്റവും യുക്തിമാനും (ഹകീമും), എല്ലാ നിലക്കും സ്തുത്യർഹനുമായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടതത്രെ ഇത്.
Tafsiran larabci:
مَا یُقَالُ لَكَ اِلَّا مَا قَدْ قِیْلَ لِلرُّسُلِ مِنْ قَبْلِكَ ؕ— اِنَّ رَبَّكَ لَذُوْ مَغْفِرَةٍ وَّذُوْ عِقَابٍ اَلِیْمٍ ۟
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപ് നിയോഗിക്കപ്പെട്ട നബിമാരോട് പറയപ്പെട്ട അതേ നിഷേധമല്ലാതെ താങ്കളോടും പറയപ്പെടുന്നില്ല. അതിനാൽ താങ്കൾ ക്ഷമിക്കുക. തീർച്ചയായും താങ്കളുടെ രക്ഷിതാവ് തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും, തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെ, (ധിക്കാരത്തിൽ) ഉറച്ചു നിന്നവർക്ക് വേദനയേറിയ ശിക്ഷ നൽകുന്നവനുമാകുന്നു.
Tafsiran larabci:
وَلَوْ جَعَلْنٰهُ قُرْاٰنًا اَعْجَمِیًّا لَّقَالُوْا لَوْلَا فُصِّلَتْ اٰیٰتُهٗ ؕ— ءَاَؔعْجَمِیٌّ وَّعَرَبِیٌّ ؕ— قُلْ هُوَ لِلَّذِیْنَ اٰمَنُوْا هُدًی وَّشِفَآءٌ ؕ— وَالَّذِیْنَ لَا یُؤْمِنُوْنَ فِیْۤ اٰذَانِهِمْ وَقْرٌ وَّهُوَ عَلَیْهِمْ عَمًی ؕ— اُولٰٓىِٕكَ یُنَادَوْنَ مِنْ مَّكَانٍ بَعِیْدٍ ۟۠
ഈ ഖുർആൻ നാം അറബിയല്ലാത്ത ഭാഷയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ അറബികളിലെ നിഷേധികൾ പറയുമായിരുന്നു: ഈ ഗ്രന്ഥത്തിലെ വചനങ്ങൾ ഒന്ന് വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ; എന്നാൽ നമുക്കത് ഗ്രഹിക്കാമായിരുന്നു! എങ്ങനെയാണ് (വേദഗ്രന്ഥം) അനറബി ഭാഷയിലും, അത് കൊണ്ടു വന്ന ദൂതൻ അറബിയുമാവുക?! അല്ലാഹുവിൻ്റെ റസൂലേ! ഇവരോട് പറയുക: ഈ ഖുർആൻ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് വഴികേടിൽ നിന്ന് (സത്യത്തിലേക്കുള്ള) സന്മാർഗദർശനവും, ഹൃദയത്തിലുള്ള അന്ധതക്കും അതിൻ്റെ തുടർച്ചയായുണ്ടാവുന്ന രോഗങ്ങൾക്കുമുള്ള ശമനവുമാകുന്നു. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കാത്തവർ; അവരുടെ കാതുകളിൽ ഒരു തരം ബധിരതയുണ്ട്. ഖുർആൻ അവർക്ക് മേൽ ഒരു അന്ധതയായിരിക്കുന്നു; അവർക്കത് ഗ്രഹിക്കാൻ കഴിയുകയില്ല. ഈ പറയപ്പെട്ട വിഭാഗം വിദൂരമായ ഒരിടത്ത് നിന്ന് വിളിക്കപ്പെടുന്നതു പോലെയുണ്ട്; ദൂരെ നിന്നുള്ള വിളി എങ്ങനെ അവരുടെ ചെവികളിലെത്താനാണ്?!
Tafsiran larabci:
وَلَقَدْ اٰتَیْنَا مُوْسَی الْكِتٰبَ فَاخْتُلِفَ فِیْهِ ؕ— وَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِیَ بَیْنَهُمْ وَاِنَّهُمْ لَفِیْ شَكٍّ مِّنْهُ مُرِیْبٍ ۟
മൂസാക്ക് നാം തൗറാത്ത് നൽകി; അപ്പോൾ അതിൻ്റെ കാര്യത്തിലും അഭിപ്രായവ്യത്യാസം ഉടലെടുത്തു. അവരിൽ ചിലർ അതിൽ വിശ്വസിച്ചുവെങ്കിൽ മറ്റു ചിലർ അതിൽ അവിശ്വസിക്കുകയാണുണ്ടായത്. മനുഷ്യർക്കിടയിൽ അവർ അഭിപ്രായവ്യത്യാസത്തിലായ കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കപ്പെടുകയും, സത്യവാനും അസത്യവാദിയും വേർതിരിയുന്നതും, സത്യവാന്മാർ ആദരിക്കപ്പെടുന്നതും അസത്യവാദികൾ നിന്ദിക്കപ്പെടുന്നതും അന്ത്യനാളിലായിരിക്കും എന്ന അല്ലാഹുവിൻ്റെ വാഗ്ദാനം മുൻപ് സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ, തൗറാത്തിൻ്റെ കാര്യത്തിൽ അഭിപ്രായഭിന്നതയിലായവർക്കിടയിൽ അല്ലാഹു തീർപ്പു കൽപ്പിക്കുമായിരുന്നു. തീർച്ചയായും ഖുർആനിൻ്റെ വിഷയത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവർ അവിശ്വാസജനകമായ സംശയത്തിലാകുന്നു.
Tafsiran larabci:
مَنْ عَمِلَ صَالِحًا فَلِنَفْسِهٖ ۚ— وَمَنْ اَسَآءَ فَعَلَیْهَا ؕ— وَمَا رَبُّكَ بِظَلَّامٍ لِّلْعَبِیْدِ ۟
ആരെങ്കിലും സൽകർമ്മം പ്രവർത്തിച്ചാൽ അവൻ്റെ സൽകർമ്മത്തിൻ്റെ ഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹുവിന് ഒരാളുടെയും സൽകർമ്മം ഒരുപകാരവും ചെയ്യുന്നില്ല. ആരെങ്കിലും മോശമായ ഒരു പ്രവർത്തനം ചെയ്താൽ അതിൻ്റെ ദോഷഫലവും അവന് തന്നെ; തൻ്റെ സൃഷ്ടികളിൽ ആരുടെയെങ്കിലും ധിക്കാരം അല്ലാഹുവിന് ഒരുപദ്രവവും ചെയ്യുന്നില്ല. ഓരോരുത്തർക്കും അവർക്കർഹമായത് അവൻ പ്രതിഫലമായി നൽകുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തൻ്റെ അടിമകളോട് ഒട്ടും അതിക്രമം പ്രവർത്തിക്കുന്നവനല്ല. അവരുടെ നന്മകളിൽ അവൻ കുറവ് വരുത്തുകയോ, തിന്മകളിൽ വർദ്ധനവുണ്ടാക്കുകയോ ചെയ്യില്ല.
Tafsiran larabci:
daga cikin fa'idodin Ayoyin wannan shafi:
• حَفِظ الله القرآن من التبديل والتحريف، وتَكَفَّل سبحانه بهذا الحفظ، بخلاف الكتب السابقة له.
• ഖുർആനിനെ അല്ലാഹു മാറ്റത്തിരുത്തലുകളിൽ നിന്നും തിരിമറികളിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു. അത് അല്ലാഹു അവൻ്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. മുൻപുള്ള ഗ്രന്ഥങ്ങൾക്ക് ഇക്കാര്യം ഉണ്ടായിട്ടില്ല.

• قطع الحجة على مشركي العرب بنزول القرآن بلغتهم.
• ഖുർആൻ മക്കയിലെ ബഹുദൈവാരാധകരുടെ ഭാഷയായ അറബിയിൽ തന്നെ അവതരിപ്പിച്ചതിലൂടെ അവർക്ക് മേൽ അല്ലാഹു സംശയലേശമെന്യേ തെളിവ് സ്ഥാപിച്ചിരിക്കുന്നു.

• نفي الظلم عن الله، وإثبات العدل له.
• അല്ലാഹു അതിക്രമം ചെയ്യുകയില്ലെന്നും, അവൻ നീതിയുള്ളവനാണെന്നും വ്യക്തമാക്കൽ.

 
Fassarar Ma'anoni Sura: Fussilat
Teburin Jerin Sunayen Surori Lambar shafi
 
Fassarar Ma'anonin Alqura'ni - Fassarar Taƙaitaccen Tafsirin AlƘur'ani mai girma na Milibariyya - Teburin Bayani kan wasu Fassarori

Wanda aka buga a Cibiyar Tafsiri da karatuttukan AlƘur'ani.

Rufewa