Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Wāqi‘ah   Ayah:
اِنَّهٗ لَقُرْاٰنٌ كَرِیْمٌ ۟ۙ
അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്ന ഈ ഖുർആൻ ആദരണീയമായ ഒരു ഖുർആൻ (പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം) തന്നെയാകുന്നു. അത്ര മഹത്തരമായ നന്മകൾ അത് ഉൾക്കൊള്ളുന്നുണ്ട്.
Arabic explanations of the Qur’an:
فِیْ كِتٰبٍ مَّكْنُوْنٍ ۟ۙ
ജനങ്ങളുടെ കണ്ണെത്താതെ സംരക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. ലൗഹുൽ മഹ്ഫൂദ്വ് ആണ് ഉദ്ദേശം.
Arabic explanations of the Qur’an:
لَّا یَمَسُّهٗۤ اِلَّا الْمُطَهَّرُوْنَ ۟ؕ
തിന്മകളിൽ നിന്നും ന്യൂനതകളിൽ നിന്നും പരിശുദ്ധരായ മലക്കുകളല്ലാതെ അത് സ്പർശിക്കുകയില്ല.
Arabic explanations of the Qur’an:
تَنْزِیْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟
സൃഷ്ടികളുടെയെല്ലാം രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ടതാകുന്നു ഇത്.
Arabic explanations of the Qur’an:
اَفَبِهٰذَا الْحَدِیْثِ اَنْتُمْ مُّدْهِنُوْنَ ۟ۙ
അല്ലയോ ബഹുദൈവാരാധകരേ! അപ്പോൾ ഈ സംസാരത്തെയാണോ നിങ്ങൾ നിഷേധിക്കുന്നത്?! ഇതാണോ നിങ്ങൾ സത്യപ്പെടുത്താതിരിക്കുന്നത്?!
Arabic explanations of the Qur’an:
وَتَجْعَلُوْنَ رِزْقَكُمْ اَنَّكُمْ تُكَذِّبُوْنَ ۟
അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക എന്നത് അവനെ നിഷേധിക്കാനുള്ള വഴിയാക്കുകയാണോ നിങ്ങൾ?! (അല്ലാഹു ഇറക്കി തന്ന) മഴ നക്ഷത്രങ്ങളിലേക്ക് നിങ്ങൾ ചേർത്തുന്നു. 'ഇന്നയിന്ന നക്ഷത്രത്തിനാൽ ഞങ്ങൾക്ക് മഴ ലഭിച്ചു' എന്ന് നിങ്ങൾ പറയുകയും ചെയ്യുന്നു.
Arabic explanations of the Qur’an:
فَلَوْلَاۤ اِذَا بَلَغَتِ الْحُلْقُوْمَ ۟ۙ
എന്നാൽ ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയാൽ എന്തു കൊണ്ടാണ് (നിങ്ങൾക്കതിനെ പിടിച്ചു നിർത്താനാകാത്തത്)?
Arabic explanations of the Qur’an:
وَاَنْتُمْ حِیْنَىِٕذٍ تَنْظُرُوْنَ ۟ۙ
അന്നേരം നിങ്ങളുടെ മുന്നിൽ മരണാസന്നനായി കിടക്കുന്ന വ്യക്തിയെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു.
Arabic explanations of the Qur’an:
وَنَحْنُ اَقْرَبُ اِلَیْهِ مِنْكُمْ وَلٰكِنْ لَّا تُبْصِرُوْنَ ۟
നമ്മുടെ അറിവിനാലും ശക്തിയാലും മലക്കുകളുടെ സാന്നിധ്യത്തിനാലും നാമാണ് നിങ്ങളുടെ മുന്നിലെ മരണാസന്നനായ വ്യക്തിയോട് നിങ്ങളെക്കാൾ അടുത്തുള്ളത്. എന്നാൽ നിങ്ങൾ ആ മലക്കുകളെ കാണുന്നില്ല.
Arabic explanations of the Qur’an:
فَلَوْلَاۤ اِنْ كُنْتُمْ غَیْرَ مَدِیْنِیْنَ ۟ۙ
അപ്പോൾ നിങ്ങൾ ജൽപ്പിക്കുന്നത് പോലെ, പുനരുജ്ജീവിപ്പിക്കപ്പെടുകയോ, പ്രവർത്തനങ്ങൾക്ക് തക്ക പ്രതിഫലം നൽകപ്പെടുകയോ ചെയ്യുന്നവരല്ല നിങ്ങളെങ്കിൽ;
Arabic explanations of the Qur’an:
تَرْجِعُوْنَهَاۤ اِنْ كُنْتُمْ صٰدِقِیْنَ ۟
നിങ്ങളുടെ മുന്നിൽ മരണാസന്നനായ കിടക്കുന്ന വ്യക്തിയുടെ ആത്മാവ് എന്തേ നിങ്ങൾക്ക് തിരിച്ചു വെക്കാൻ കഴിയുന്നില്ല?! നിങ്ങൾക്കൊരിക്കലും അതിന് സാധിക്കുകയില്ല.
Arabic explanations of the Qur’an:
فَاَمَّاۤ اِنْ كَانَ مِنَ الْمُقَرَّبِیْنَ ۟ۙ
അപ്പോൾ മരണപ്പെട്ട ഈ വ്യക്തി നന്മകളിലേക്ക് മുന്നേറിയിരുന്നവനായിരുന്നെങ്കിൽ;
Arabic explanations of the Qur’an:
فَرَوْحٌ وَّرَیْحَانٌ ۙ۬— وَّجَنَّتُ نَعِیْمٍ ۟
അവന് ആശ്വാസമുണ്ട്; ഇനി ക്ഷീണമില്ല. വിശിഷ്ടമായ ഉപജീവനവും, അല്ലാഹുവിൻ്റെ കാരുണ്യവുമുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന സുഖാനുഗ്രഹങ്ങളുടെ സ്വർഗമുണ്ട്.
Arabic explanations of the Qur’an:
وَاَمَّاۤ اِنْ كَانَ مِنْ اَصْحٰبِ الْیَمِیْنِ ۟ۙ
എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
Arabic explanations of the Qur’an:
فَسَلٰمٌ لَّكَ مِنْ اَصْحٰبِ الْیَمِیْنِ ۟
എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
Arabic explanations of the Qur’an:
وَاَمَّاۤ اِنْ كَانَ مِنَ الْمُكَذِّبِیْنَ الضَّآلِّیْنَ ۟ۙ
എന്നാൽ ഈ മരിച്ച വ്യക്തി അല്ലാഹുവിൻ്റെ ദൂതർ കൊണ്ടു വന്ന മതത്തെ കളവാക്കുകയും, നേരായ മാർഗത്തിൽ (ഇസ്ലാമിൽ) നിന്ന് വഴി തെറ്റുകയും ചെയ്തവനാണെങ്കിൽ;
Arabic explanations of the Qur’an:
فَنُزُلٌ مِّنْ حَمِیْمٍ ۟ۙ
അവന് ലഭിക്കാൻ പോകുന്ന സ്വീകരണം കടുത്ത ചൂടുള്ള, ചുട്ടു തിളക്കുന്ന വെള്ളമായിരിക്കും.
Arabic explanations of the Qur’an:
وَّتَصْلِیَةُ جَحِیْمٍ ۟
ചുട്ടെരിക്കുന്ന നരകത്തിൽ കടന്നെരിയലും അവനുണ്ട്.
Arabic explanations of the Qur’an:
اِنَّ هٰذَا لَهُوَ حَقُّ الْیَقِیْنِ ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്കീ പറഞ്ഞു തന്നത് തന്നെയാണ് ഒരു സംശയവുമില്ലാത്ത, ഉറപ്പായ യാഥാർത്ഥ്യം.
Arabic explanations of the Qur’an:
فَسَبِّحْ بِاسْمِ رَبِّكَ الْعَظِیْمِ ۟۠
അതിനാൽ നീ നിൻ്റെ മഹാനായ രക്ഷിതാവിൻ്റെ നാമം എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധപ്പെടുത്തുകയും, അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
Arabic explanations of the Qur’an:
Benefits of the verses in this page:
• شدة سكرات الموت وعجز الإنسان عن دفعها.
* മരണാസന്ന വേളയുടെ കാഠിന്യവും, മരണത്തെ തടുത്തു നിർത്താൻ മനുഷ്യൻ അശക്തനാണെന്നതും.

• الأصل أن البشر لا يرون الملائكة إلا إن أراد الله لحكمة.
* മലക്കുകളെ മനുഷ്യർക്ക് കാണാൻ കഴിയില്ലെന്നതാണ് പൊതുനിയമം. എന്നാൽ അല്ലാഹു ഉദ്ദേശിച്ച ചില കാരണങ്ങളാൽ ചിലപ്പോൾ -അല്ലാഹു ഉദ്ദേശിച്ചാൽ- കാണാൻ കഴിഞ്ഞേക്കാം.

• أسماء الله (الأول، الآخر، الظاهر، الباطن) تقتضي تعظيم الله ومراقبته في الأعمال الظاهرة والباطنة.
* 'അവ്വൽ' (ആദ്യമേയുള്ളവൻ), 'ആഖിർ' (എന്നെന്നുമുള്ളവൻ), 'ദ്വാഹിർ' (സർവ്വോന്നതൻ), 'ബാത്വിൻ' (സമീപസ്ഥൻ) എന്നിങ്ങനെയുള്ള അല്ലാഹുവിൻ്റെ നാമങ്ങൾ അവനോടുള്ള ആദരവും, രഹസ്യവും പരസ്യവുമായ പ്രവർത്തനങ്ങൾ അവൻ കാണുന്നുണ്ടെന്ന ബോധ്യവും നൽകുന്നു.

 
Translation of the meanings Surah: Al-Wāqi‘ah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close