Check out the new design

Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Index of Translations


Translation of the Meanings Verse: (2) Surah: An-Nisā’
وَاٰتُوا الْیَتٰمٰۤی اَمْوَالَهُمْ وَلَا تَتَبَدَّلُوا الْخَبِیْثَ بِالطَّیِّبِ ۪— وَلَا تَاْكُلُوْۤا اَمْوَالَهُمْ اِلٰۤی اَمْوَالِكُمْ ؕ— اِنَّهٗ كَانَ حُوْبًا كَبِیْرًا ۟
അനാഥകളുടെ സംരക്ഷണം ഏൽപ്പിക്കപ്പെട്ടവരേ! അനാഥകൾക്ക് -അതായത് പിതാവിനെ നഷ്ടപ്പെട്ട, പ്രായപൂർത്തി എത്തിയിട്ടില്ലാത്തവർക്ക്- അവരുടെ സമ്പത്ത് നിങ്ങൾ പരിപൂർണ്ണമായി തിരിച്ചു നൽകുക; അവർ പ്രായപൂർത്തി എത്തുകയും, വിവേകമുള്ളവരാവുകയും ചെയ്താൽ. ഹലാലിന് (അനുവദനീയം) പകരം നിങ്ങൾ ഹറാമിനെ (നിഷിദ്ധം) സ്വീകരിക്കരുത്. അനാഥരുടെ സമ്പത്തിൽ നിന്ന് നല്ലത് നിങ്ങൾ എടുക്കുകയും, നിങ്ങളുടെ സമ്പത്തിൽ നിന്ന് തരംതാഴ്ന്നതും വിലയില്ലാത്തതും അവർക്ക് നൽകുകയും ചെയ്യുക എന്നത് അതിൽ പെട്ടതാണ്. അനാഥകളുടെ സ്വത്ത് നിങ്ങളുടെ സ്വത്തിനോടൊപ്പം നിങ്ങൾ കൂട്ടിച്ചേർക്കരുത്. തീർച്ചയായും അത് അല്ലാഹുവിങ്കൽ വളരെ ഗുരുതരമായ തിന്മയാകുന്നു.
Arabic Tafsirs:
Benefits of the Verses on this page:
• الأصل الذي يرجع إليه البشر واحد، فالواجب عليهم أن يتقوا ربهم الذي خلقهم، وأن يرحم بعضهم بعضًا.
• മനുഷ്യരുടെയെല്ലാം അടിവേര് ഒന്നാണ്. അതിനാൽ അവരുടെ മേൽ നിർബന്ധമായിട്ടുള്ളത് അവരെ സൃഷ്ടിച്ച അവരുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, പരസ്പരം കരുണ കാണിക്കുകയും ചെയ്യുക എന്നതാണ്.

• أوصى الله تعالى بالإحسان إلى الضعفة من النساء واليتامى، بأن تكون المعاملة معهم بين العدل والفضل.
• ദുർബലരായ സ്ത്രീകളോടും അനാഥകളോടും നന്മയിൽ വർത്തിക്കാൻ അല്ലാഹു ഗുണദോഷിക്കുന്നു. നീതിയും നീതിക്കപ്പുറം ഔദാര്യവും മാത്രം അടിസ്ഥാനപ്പെടുത്തി കൊണ്ടായിരിക്കണം അവരോടുള്ള ഇടപാടുകൾ.

• جواز تعدد الزوجات إلى أربع نساء، بشرط العدل بينهن، والقدرة على القيام بما يجب لهن.
• നാലു വരെ ഭാര്യമാരെ വരെ സ്വീകരിക്കുക എന്നത് -ബഹുഭാര്യത്വം- അനുവദനീയമാണ്. എന്നാൽ അവർക്കിടയിൽ നീതി പുലർത്താനും, അവരുടെ കാര്യത്തിലുള്ള നിർബന്ധബാധ്യതകൾ നിറവേറ്റാനും കഴിയണമെന്നുള്ള നിബന്ധനയുണ്ട്.

• مشروعية الحَجْر على السفيه الذي لا يحسن التصرف، لمصلحته، وحفظًا للمال الذي تقوم به مصالح الدنيا من الضياع.
• സമ്പത്ത് കൈകാര്യം ചെയ്യാൻ വേണ്ടതായ വിവരമില്ലാത്തവരിൽ നിന്ന് അവരുടെ സമ്പത്ത് തടുത്തു വെക്കാവുന്നതാണ്. അതിൽ അവന് തന്നെയാണ് പ്രയോജനമുള്ളത്. മനുഷ്യരുടെ ഐഹികജീവിതം നിലനിൽക്കുന്ന സമ്പത്ത് പാഴായിപ്പോകുന്നതിൽ നിന്നുള്ള സംരക്ഷണമാണ് അതിൻ്റെ ഉദ്ദേശം.

 
Translation of the Meanings Verse: (2) Surah: An-Nisā’
Index of Surahs Page Number
 
Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Index of Translations

Issued by Tafsir Center for Quranic Studies

Close