Check out the new design

Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Index of Translations


Translation of the Meanings Surah: Yūnus   Verse:
اِنَّ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا وَرَضُوْا بِالْحَیٰوةِ الدُّنْیَا وَاطْمَاَنُّوْا بِهَا وَالَّذِیْنَ هُمْ عَنْ اٰیٰتِنَا غٰفِلُوْنَ ۟ۙ
അല്ലാഹുവിനെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത - ആ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അവനെ ഭയപ്പെടുകയും അതിന് ആഗ്രഹിക്കുകയും ചെയ്യുമായിരുന്നു - അവശേഷിക്കുന്ന പരലോകത്തിന് പകരം നശ്വരമായ ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുന്ന, സന്തോഷത്തോടെ അതിൽ സമാധാനമടയുകയും ചെയ്ത, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്നും തെളിവുകളിൽ നിന്നും അശ്രദ്ധരായി തിരിഞ്ഞുകളയുകയും ചെയ്യുന്ന അവിശ്വാസികൾ
Arabic Tafsirs:
اُولٰٓىِٕكَ مَاْوٰىهُمُ النَّارُ بِمَا كَانُوْا یَكْسِبُوْنَ ۟
ഈ വിശേഷണത്തിനർഹരായിട്ടുള്ളവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്ന അവിശ്വാസത്തിൻ്റെയും ഖിയാമത്ത് നാളിനെ കളവാക്കിയതിൻ്റെയും ഫലമായിട്ടത്രെ അത്.
Arabic Tafsirs:
اِنَّ الَّذِیْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ یَهْدِیْهِمْ رَبُّهُمْ بِاِیْمَانِهِمْ ۚ— تَجْرِیْ مِنْ تَحْتِهِمُ الْاَنْهٰرُ فِیْ جَنّٰتِ النَّعِیْمِ ۟
തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ, അവരെ അല്ലാഹു അവരുടെ വിശ്വാസത്തിൻ്റെ ഫലമായി അവൻറെ തൃപ്തി കരഗതമാക്കാനുതകുന്ന സൽക്കർമ്മങ്ങളിലേക്ക് നേർവഴി കാണിക്കും. പിന്നീട് നിത്യാനുഗ്രഹങ്ങൾ നിറഞ്ഞ സ്വർഗത്തോപ്പുകളിൽ അല്ലാഹു അവരെ പ്രവേശിപ്പിക്കും. അവരുടെ താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യും.
Arabic Tafsirs:
دَعْوٰىهُمْ فِیْهَا سُبْحٰنَكَ اللّٰهُمَّ وَتَحِیَّتُهُمْ فِیْهَا سَلٰمٌ ۚ— وَاٰخِرُ دَعْوٰىهُمْ اَنِ الْحَمْدُ لِلّٰهِ رَبِّ الْعٰلَمِیْنَ ۟۠
സ്വർഗ്ഗത്തിൽ അവരുടെ പ്രാർത്ഥന അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തലും മഹത്വപ്പെടുത്തലുമായിരിക്കും. അവർക്ക് അല്ലാഹുവിൽ നിന്നും മലക്കുകളിൽ നിന്നുമുള്ള അഭിവാദ്യവും അവർ പരസ്പരമുള്ള അഭിവാദ്യവും 'സമാധാനം' എന്നായിരിക്കും.അവരുടെ പ്രാർത്ഥനയുടെ അവസാനം സകലസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിനെ പുകഴ്ത്തലുമായിരിക്കും.
Arabic Tafsirs:
وَلَوْ یُعَجِّلُ اللّٰهُ لِلنَّاسِ الشَّرَّ اسْتِعْجَالَهُمْ بِالْخَیْرِ لَقُضِیَ اِلَیْهِمْ اَجَلُهُمْ ؕ— فَنَذَرُ الَّذِیْنَ لَا یَرْجُوْنَ لِقَآءَنَا فِیْ طُغْیَانِهِمْ یَعْمَهُوْنَ ۟
ജനങ്ങളുടെ നേട്ടത്തിനുള്ള പ്രാർത്ഥനകളിൽ ഉത്തരം ചെയ്യുന്ന പോലെ, അവർക്കും മക്കൾക്കും സമ്പത്തിനും ദോഷം വരുത്തുന്ന കാര്യത്തിലുള്ള അവരുടെ പ്രാർത്ഥനകൾക്ക് അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കിൽ അവർ നശിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവരെ പിന്തിപ്പിക്കുകയാണ് ചെയ്യുന്നത്. അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെയും അവൻ്റെ ശിക്ഷയെ ഭയപ്പെടാത്തവരെയും പ്രതിഫലം ആഗ്രഹിക്കാത്തവരെയും അവരുടെ ധിക്കാരത്തിലും പ്രതിഫല ദിനത്തെക്കുറിച്ചുള്ള സംശയത്തിലും പരിഭ്രാന്തിയിലും നാം വിടുകയും ചെയ്യുന്നു
Arabic Tafsirs:
وَاِذَا مَسَّ الْاِنْسَانَ الضُّرُّ دَعَانَا لِجَنْۢبِهٖۤ اَوْ قَاعِدًا اَوْ قَآىِٕمًا ۚ— فَلَمَّا كَشَفْنَا عَنْهُ ضُرَّهٗ مَرَّ كَاَنْ لَّمْ یَدْعُنَاۤ اِلٰی ضُرٍّ مَّسَّهٗ ؕ— كَذٰلِكَ زُیِّنَ لِلْمُسْرِفِیْنَ مَا كَانُوْا یَعْمَلُوْنَ ۟
അതിക്രമകാരിയായ മനുഷ്യന് രോഗമോ മറ്റ്കഷ്ടതയോ ബാധിച്ചാൽ വിനയാന്വിതനായി കേണുകൊണ്ട് കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ ആ ഉപദ്രവം നീങ്ങാൻ വേണ്ടി നമ്മോട് പ്രാർത്ഥിക്കുന്നു. അങ്ങനെ, അവൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും അവനിൽ നിന്ന് നാം കഷ്ടത നീക്കികൊടുക്കുകയും ചെയ്താൽ, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തിൽ നമ്മോടവൻ പ്രാർത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തിൽ അവൻ നടന്നു പോകുന്നു. ഇങ്ങനെ തിരിഞ്ഞുകളയുന്നവർക്ക് അവരുടെ വഴികേടിൽ തുടരൽ അലങ്കാരമായി തോന്നുന്നത് പോലെ അവിശ്വാസവും പാപവും കാരണം അതിക്രമകാരികളായവർക്കും അവർ ചെയ്യുന്നത് അലങ്കാരമായി തോന്നുന്നു. അവർ അത് ഉപേക്ഷിക്കുകയില്ല.
Arabic Tafsirs:
وَلَقَدْ اَهْلَكْنَا الْقُرُوْنَ مِنْ قَبْلِكُمْ لَمَّا ظَلَمُوْا ۙ— وَجَآءَتْهُمْ رُسُلُهُمْ بِالْبَیِّنٰتِ وَمَا كَانُوْا لِیُؤْمِنُوْا ؕ— كَذٰلِكَ نَجْزِی الْقَوْمَ الْمُجْرِمِیْنَ ۟
മുശ്രിക്കുകളേ, തീർച്ചയായും നിങ്ങൾക്ക് മുമ്പുള്ള പല തലമുറകളെയും അവർ അല്ലാഹുവിൻ്റെ പ്രവാചകന്മാരെ കളവാക്കിയതിനാലും പാപങ്ങൾ പ്രവർത്തിച്ചതിനാലും നാം നശിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രക്ഷിതാവിൽ നിന്ന് അവർ കൊണ്ടുവന്നതിൻ്റെ സത്യതക്ക് വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്മാർ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാൽ അവർ വിശ്വസിക്കുകയുണ്ടായില്ല. കാരണം, വിശ്വാസത്തിന് അവർ തയ്യാറായിരുന്നില്ല. അങ്ങനെ അല്ലാഹു അവരെ കൈവിട്ടു. അവർക്ക് അവൻ വിശ്വസിക്കാനുള്ള ഭാഗ്യം നൽകിയില്ല. ആ അക്രമികളായ സമുദായങ്ങൾക്ക് നാം പ്രതിഫലം നൽകിയ പോലെ എല്ലാ കാലത്തും സ്ഥലത്തും അവരെപ്പോലെയുള്ളവർക്ക് നാം പ്രതിഫലം നൽകും.
Arabic Tafsirs:
ثُمَّ جَعَلْنٰكُمْ خَلٰٓىِٕفَ فِی الْاَرْضِ مِنْ بَعْدِهِمْ لِنَنْظُرَ كَیْفَ تَعْمَلُوْنَ ۟
ജനങ്ങളേ, കളവാക്കിയതിനാൽ നാം നശിപ്പിച്ച ആ സമൂഹത്തിന് ശേഷം നിങ്ങളെ നാം ഭൂമിയിൽ പിൻഗാമികളാക്കി. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നാം നോക്കുവാൻ വേണ്ടി. നിങ്ങൾ നന്മ ചെയ്യുമെങ്കിൽ അതിന് പ്രതിഫലം നൽകപ്പെടും. അല്ലെങ്കിൽ തിന്മ ചെയ്യുമോ? എങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെടും.
Arabic Tafsirs:
Benefits of the Verses on this page:
• لطف الله عز وجل بعباده في عدم إجابة دعائهم على أنفسهم وأولادهم بالشر.
• സ്വന്തത്തിനും മക്കൾക്കും എതിരായുള്ള പ്രാർത്ഥനകൾക്ക് ഉത്തരം ചെയ്യാതിരിക്കുന്നത് അല്ലാഹുവിൻ്റെ അടിമകളോടുള്ള കാരുണ്യമാണ്.

• بيان حال الإنسان بالدعاء في الضراء والإعراض عند الرخاء والتحذير من الاتصاف بذلك.
• പ്രയാസങ്ങളിൽ പ്രാർത്ഥിക്കുകയും സമൃദ്ധിയിൽ പിന്തിരിയുകയും ചെയ്യുക എന്ന മനുഷ്യൻ്റെ സ്വഭാവം വിശദമാക്കുകയും അക്കൂട്ടത്തിൽ പെടുന്നതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്നു.

• هلاك الأمم السابقة كان سببه ارتكابهم المعاصي والظلم.
• പാപങ്ങളും അക്രമവും കാരണമാണ് മുൻ സമുദായങ്ങൾ നശിപ്പിക്കപ്പെട്ടത്.

 
Translation of the Meanings Surah: Yūnus
Index of Surahs Page Number
 
Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Index of Translations

Issued by Tafsir Center for Quranic Studies

Close