Check out the new design

আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ * - অনুবাদসমূহৰ সূচীপত্ৰ


অৰ্থানুবাদ ছুৰা: আল-আনকাবূত   আয়াত:
وَقَارُوْنَ وَفِرْعَوْنَ وَهَامٰنَ ۫— وَلَقَدْ جَآءَهُمْ مُّوْسٰی بِالْبَیِّنٰتِ فَاسْتَكْبَرُوْا فِی الْاَرْضِ وَمَا كَانُوْا سٰبِقِیْنَ ۟ۚ
മൂസായുടെ ജനതയോട് അതിക്രമം പ്രവർത്തിച്ചപ്പോൾ ഖാറൂനിനെ നാം അവൻ്റെ ഭവനത്തോടെ ഭൂമിയിലേക്ക് ആഴ്ത്തി കൊണ്ട് നശിപ്പിച്ചു. ഫിർഔനിനെയും അവൻ്റെ മന്ത്രിയായിരുന്ന ഹാമാനെയും സമുദ്രത്തിൽ മുക്കി നശിപ്പിക്കുകയും ചെയ്തു. തൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി മൂസാ അവരുടെ അടുക്കൽ ചെന്നിരുന്നു. എന്നാൽ ഈജിപ്തിൻ്റെ മണ്ണിൽ അഹങ്കാരത്തോടെ -അദ്ദേഹത്തിൽ വിശ്വസിക്കാതെ- തിരിഞ്ഞു കളയുകയാണ് അവർ ചെയ്തത്. നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടോടാൻ അവർക്ക് കഴിയുകയില്ലായിരുന്നു.
আৰবী তাফছীৰসমূহ:
فَكُلًّا اَخَذْنَا بِذَنْۢبِهٖ ۚ— فَمِنْهُمْ مَّنْ اَرْسَلْنَا عَلَیْهِ حَاصِبًا ۚ— وَمِنْهُمْ مَّنْ اَخَذَتْهُ الصَّیْحَةُ ۚ— وَمِنْهُمْ مَّنْ خَسَفْنَا بِهِ الْاَرْضَ ۚ— وَمِنْهُمْ مَّنْ اَغْرَقْنَا ۚ— وَمَا كَانَ اللّٰهُ لِیَظْلِمَهُمْ وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟
അങ്ങനെ നാശം വിതക്കുന്ന നമ്മുടെ ശിക്ഷ കൊണ്ട് ഈ പറഞ്ഞവരെയെല്ലാം നാം പിടികൂടി. അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകൾ വർഷിക്കപ്പെട്ട ലൂത്വിൻ്റെ ജനത അക്കൂട്ടത്തിലുണ്ട്. ഘോരശബ്ദം പിടികൂടിയ സ്വാലിഹിൻ്റെ ജനതയും, ശുഐബിൻ്റെ ജനതയുമുണ്ട്. തൻ്റെ ഭവനത്തോടൊപ്പം ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ട ഖാറൂനും, നാം മുക്കി നശിപ്പിച്ച നൂഹിൻ്റെ ജനതയും ഫിർഔനും ഹാമാനുമുണ്ട്. അല്ലാഹു അവരോടൊന്നും അനീതി ചെയ്യുകയായിരുന്നില്ല; ഒരു തെറ്റും ചെയ്യാതെ അവരെ നശിപ്പിച്ചതുമല്ല. എന്നാൽ അവർ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോ ട് തന്നെ അതിക്രമം ചെയ്യുകയായിരുന്നു; അങ്ങനെ ശിക്ഷ അവർ സ്വയം തന്നെ അർഹതപ്പെടുത്തിയതാകുന്നു.
আৰবী তাফছীৰসমূহ:
مَثَلُ الَّذِیْنَ اتَّخَذُوْا مِنْ دُوْنِ اللّٰهِ اَوْلِیَآءَ كَمَثَلِ الْعَنْكَبُوْتِ ۚ— اِتَّخَذَتْ بَیْتًا ؕ— وَاِنَّ اَوْهَنَ الْبُیُوْتِ لَبَیْتُ الْعَنْكَبُوْتِ ۘ— لَوْ كَانُوْا یَعْلَمُوْنَ ۟
നന്മ പ്രതീക്ഷിച്ചു കൊണ്ടും, ശുപാർശക്ക് വേണ്ടിയും അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനായി സ്വീകരിച്ച ബഹുദൈവാരാധകരുടെ ഉപമ ഒരു എട്ടുകാലിയുടെ ഉപമയാകുന്നു. (മറ്റു ജീവികളുടെ) ഉപദ്രവത്തിൽ നിന്ന് രക്ഷപ്പെടാനായി അതൊരു വീടുണ്ടാക്കി. എന്നാൽ വീടുകളിൽ ഏറ്റവും ദുർബലമായ വീട് എട്ടുകാലിയുടെ വീടാകുന്നു. അതിൻ്റെ ശത്രുക്കളെ തടുക്കാനുള്ള കെൽപ്പ് ആ വീടിനില്ല. അതു പോലെ തന്നെയാണ് അവരുടെ വിഗ്രഹങ്ങളും; ഒരു ഉപകാരം ചെയ്യാനോ എന്തെങ്കിലും ഉപദ്രവമേൽപ്പിക്കാനോ അല്ലാഹുവിങ്കൽ ശുപാർശ പറയാനോ അവക്ക് സാധിക്കുകയില്ല. അക്കാര്യം ബഹുദൈവാരാധകർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിന് പുറമെ ആരാധിക്കാനായി അവർ വിഗ്രഹങ്ങളെ സ്വീകരിക്കില്ലായിരുന്നു.
আৰবী তাফছীৰসমূহ:
اِنَّ اللّٰهَ یَعْلَمُ مَا یَدْعُوْنَ مِنْ دُوْنِهٖ مِنْ شَیْءٍ ؕ— وَهُوَ الْعَزِیْزُ الْحَكِیْمُ ۟
അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവയെ അവൻ അറിയുന്നുണ്ട്. യാതൊന്നും അതിൽ നിന്ന് അവന് അവ്യക്തമാവുകയില്ല. ഒരിക്കലും പരാജയപ്പെടുത്തപ്പെടാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും നിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം) ആകുന്നു അവൻ.
আৰবী তাফছীৰসমূহ:
وَتِلْكَ الْاَمْثَالُ نَضْرِبُهَا لِلنَّاسِ ۚ— وَمَا یَعْقِلُهَاۤ اِلَّا الْعٰلِمُوْنَ ۟
മനുഷ്യർക്കായി നാം വിവരിച്ചു നൽകുന്ന ഈ ഉപമകൾ അവരെ തൊട്ടുണർത്തുന്നതിനും, അവർക്ക് സത്യം ബോധ്യപ്പെടുത്തി നൽകുന്നതിനുമാകുന്നു. അവ വേണ്ട രൂപത്തിൽ മനസ്സിലാക്കുന്നത് അല്ലാഹുവിൻ്റെ മതനിയമങ്ങളും അതിൻ്റെ യുക്തിഭദ്രമായ ലക്ഷ്യങ്ങളും അറിയുന്നവർ മാത്രമാകുന്നു.
আৰবী তাফছীৰসমূহ:
خَلَقَ اللّٰهُ السَّمٰوٰتِ وَالْاَرْضَ بِالْحَقِّ ؕ— اِنَّ فِیْ ذٰلِكَ لَاٰیَةً لِّلْمُؤْمِنِیْنَ ۟۠
അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും യാഥാർഥ്യമായി സൃഷ്ടിച്ചിരിക്കുന്നു. നിരർത്ഥകമായി കൊണ്ടല്ല അവയെ അവൻ സൃഷ്ടിച്ചിരിക്കുന്നത്. അവൻ വെറുതെ ഉണ്ടാക്കിയതുമല്ല അവയെ. (അല്ലാഹുവിൽ) വിശ്വസിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തി നൽകുന്ന വ്യക്തമായ തെളിവ് അതിലുണ്ട്. കാരണം, അവരാകുന്നു സൃഷ്ടികളിൽ നിന്ന് സ്രഷ്ടാവിനെ അറിയുന്നവർ. എന്നാൽ നിഷേധികളാകട്ടെ, ചക്രവാളങ്ങളിലും സ്വദേഹങ്ങളിലുമുള്ള ദൃഷ്ടാന്തങ്ങൾക്കരികിലൂടെ കടന്നു പോകുന്നു. എന്നാൽ, സ്രഷ്ടാവായ അല്ലാഹുവിൻ്റെ മഹത്വത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അവരുടെ ശ്രദ്ധതിരിയുന്നില്ല.
আৰবী তাফছীৰসমূহ:
اُتْلُ مَاۤ اُوْحِیَ اِلَیْكَ مِنَ الْكِتٰبِ وَاَقِمِ الصَّلٰوةَ ؕ— اِنَّ الصَّلٰوةَ تَنْهٰی عَنِ الْفَحْشَآءِ وَالْمُنْكَرِ ؕ— وَلَذِكْرُ اللّٰهِ اَكْبَرُ ؕ— وَاللّٰهُ یَعْلَمُ مَا تَصْنَعُوْنَ ۟
അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് അല്ലാഹു നിനക്ക് നൽകിയ സന്ദേശമായ ഖുർആനിൽ നിന്ന് നീ പാരായണം ചെയ്തു കേൾപ്പിക്കുക. നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുക. തീർച്ചയായും, പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കപ്പെടുന്ന നിസ്കാരം അതിൻ്റെ വക്താക്കളെ തിന്മകളിലും തെറ്റുകളിലും ചെന്നുപതിക്കുന്നതിൽ നിന്ന് വിലക്കും. കാരണം, തിന്മകൾ ചെയ്യുന്നതിൽ നിന്ന് തടയുന്ന തരത്തിൽ നിസ്കാരം ഹൃദയത്തിൽ പ്രകാശം നിറക്കുകയും, നന്മകളിലേക്ക് വഴികാട്ടുകയും ചെയ്യും. എല്ലാത്തിനെക്കാളും മഹത്തരമായുള്ളത് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാകുന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അറിയുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്. നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും.
আৰবী তাফছীৰসমূহ:
এই পৃষ্ঠাৰ আয়াতসমূহৰ পৰা সংগৃহীত কিছুমান উপকাৰী তথ্য:
• أهمية ضرب المثل: (مثل العنكبوت) .
• ഉദാഹരണങ്ങളിലൂടെ (കാര്യം) വിശദീകരിക്കുന്നതിൻ്റെ പ്രാധാന്യം (ഈ സൂറത്തിൽ) എട്ടുകാലിയുടെ ഉപമ പറഞ്ഞതിൽ നിന്ന് ബോധ്യപ്പെടും.

• تعدد أنواع العذاب في الدنيا.
• ഇഹലോകത്ത് ശിക്ഷയുടെ രൂപങ്ങൾ വ്യത്യസ്ത തരത്തിലാണ്.

• تَنَزُّه الله عن الظلم.
• അല്ലാഹു അതിക്രമമോ അനീതിയോ ചെയ്യുക എന്നതിൽ നിന്ന് പരിപൂർണ്ണ പരിശുദ്ധനാണ്.

• التعلق بغير الله تعلق بأضعف الأسباب.
• അല്ലാഹുവല്ലാത്തവരുമായുള്ള ഹൃദയബന്ധം ഏറ്റവും ദുർബലമായ മാർഗങ്ങളിൽ പിടിച്ചു തൂങ്ങലാണ്.

• أهمية الصلاة في تقويم سلوك المؤمن.
• (അല്ലാഹുവിൽ) വിശ്വസിച്ച ഒരു വ്യക്തിയുടെ ജീവിതരീതിയെ നേരെയാക്കുന്നതിൽ നിസ്കാരത്തിനുള്ള പ്രാധാന്യം.

 
অৰ্থানুবাদ ছুৰা: আল-আনকাবূত
ছুৰাৰ তালিকা পৃষ্ঠা নং
 
আল-কোৰআনুল কাৰীমৰ অৰ্থানুবাদ - আল-মুখতাচাৰ ফী তাফছীৰিল কোৰআনিল কাৰীমৰ মালয়ালম অনুবাদ - অনুবাদসমূহৰ সূচীপত্ৰ

তাফছীৰ চেণ্টাৰ ফৰ কোৰানিক ষ্টাডিজৰ ফালৰ পৰা প্ৰচাৰিত।

বন্ধ