Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى سۈرە: ئەئراپ   ئايەت:
اُبَلِّغُكُمْ رِسٰلٰتِ رَبِّیْ وَاَنَا لَكُمْ نَاصِحٌ اَمِیْنٌ ۟
നിങ്ങൾക്ക് എത്തിച്ചു നൽകണമെന്ന് അല്ലാഹു എന്നോട് കൽപ്പിച്ച സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നതും, അവൻ്റെ മതത്തിലെ നിയമങ്ങളും ആ സന്ദേശങ്ങളിൽ പെട്ടതാണ്. എന്നിൽ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിച്ചു നൽകുന്നതിൽ ഗുണകാംക്ഷയുള്ളവനും വിശ്വസ്തതയുള്ളവനുമാകുന്നു ഞാൻ. ഞാൻ ആ സന്ദേശത്തിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല.
ئەرەپچە تەپسىرلەر:
اَوَعَجِبْتُمْ اَنْ جَآءَكُمْ ذِكْرٌ مِّنْ رَّبِّكُمْ عَلٰی رَجُلٍ مِّنْكُمْ لِیُنْذِرَكُمْ ؕ— وَاذْكُرُوْۤا اِذْ جَعَلَكُمْ خُلَفَآءَ مِنْ بَعْدِ قَوْمِ نُوْحٍ وَّزَادَكُمْ فِی الْخَلْقِ بَصْۜطَةً ۚ— فَاذْكُرُوْۤا اٰلَآءَ اللّٰهِ لَعَلَّكُمْ تُفْلِحُوْنَ ۟
-മലക്കുകളിൽ നിന്നോ ജിന്നുകളിൽ നിന്നോ അല്ലാതെ- നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു വ്യക്തിയുടെ നാവിലൂടെ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള ഉൽബോധനം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു എന്നതാണോ നിങ്ങളുടെ അത്ഭുതവും ആശ്ചര്യവും വർദ്ധിപ്പിച്ചിരിക്കുന്നത്?! ഭൂമിയിൽ നിങ്ങൾക്ക് ആധിപത്യം നൽകുകയും, നിഷേധികളായതിനാൽ അല്ലാഹു നശിപ്പിച്ചു കളഞ്ഞ നൂഹിൻ്റെ ജനതക്ക് ശേഷം നിങ്ങളെ പിൻഗാമികളാക്കുകയും ചെയ്തതിന് അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും, അവനോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങൾക്ക് പ്രത്യേകമായി ആകാരസൗഷ്ടവവും ശക്തിയും കരുത്തും നൽകിയതിനും അല്ലാഹുവിനോട് നിങ്ങൾ നന്ദിയുള്ളവരാവുക. നിങ്ങളുടെ മേൽ അല്ലാഹു ചൊരിഞ്ഞ വിശാലമായ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക; നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു കൊണ്ട് വിജയികളാകാൻ നിങ്ങൾക്ക് സാധിക്കും.
ئەرەپچە تەپسىرلەر:
قَالُوْۤا اَجِئْتَنَا لِنَعْبُدَ اللّٰهَ وَحْدَهٗ وَنَذَرَ مَا كَانَ یَعْبُدُ اٰبَآؤُنَا ۚ— فَاْتِنَا بِمَا تَعِدُنَاۤ اِنْ كُنْتَ مِنَ الصّٰدِقِیْنَ ۟
അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഹൂദ്! അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, ഞങ്ങളുടെ പിതാക്കന്മാർ ആരാധിച്ചിരുന്നതിനെ ഉപേക്ഷിക്കണമെന്നും കൽപ്പിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നത്?! എങ്കിൽ നീ പറയുന്നതിൽ സത്യവാനാണെങ്കിൽ ഞങ്ങളോട് താക്കീത് ചെയ്ത ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ.
ئەرەپچە تەپسىرلەر:
قَالَ قَدْ وَقَعَ عَلَیْكُمْ مِّنْ رَّبِّكُمْ رِجْسٌ وَّغَضَبٌ ؕ— اَتُجَادِلُوْنَنِیْ فِیْۤ اَسْمَآءٍ سَمَّیْتُمُوْهَاۤ اَنْتُمْ وَاٰبَآؤُكُمْ مَّا نَزَّلَ اللّٰهُ بِهَا مِنْ سُلْطٰنٍ ؕ— فَانْتَظِرُوْۤا اِنِّیْ مَعَكُمْ مِّنَ الْمُنْتَظِرِیْنَ ۟
ഹൂദ് അവർക്ക് മറുപടിയായി കൊണ്ട് പറഞ്ഞു: അല്ലാഹുവിൻ്റെ ശിക്ഷയും കോപവും നിങ്ങൾ സ്വയം ചോദിച്ചു വാങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ മേൽ വന്നുപതിക്കുന്നതാണ്; അതിൽ യാതൊരു സംശയവുമില്ല. നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും ദൈവങ്ങളെന്നു വിളിച്ച ചില വിഗ്രഹങ്ങളുടെ കാര്യത്തിലാണോ നിങ്ങൾ എന്നോട് തർക്കിക്കുന്നത്?! യാതൊരു യാഥാർഥ്യവും അതിലില്ല താനും! എങ്കിൽ നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷ നിങ്ങൾ കാത്തിരുന്നു കൊള്ളുക; ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്. അത് സംഭവിക്കുക തന്നെ ചെയ്യും.
ئەرەپچە تەپسىرلەر:
فَاَنْجَیْنٰهُ وَالَّذِیْنَ مَعَهٗ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ الَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَمَا كَانُوْا مُؤْمِنِیْنَ ۟۠
അങ്ങനെ ഹൂദിനെയും അദ്ദേഹത്തോടൊപ്പം (അല്ലാഹുവിൽ) വിശ്വസിച്ചവരെയും നാം നമ്മുടെ കാരുണ്യത്താൽ രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരെ നാം അടിവേരോടെ പിഴുതെടുത്ത് നശിപ്പിച്ചു. അവർ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല. മറിച്ച്, അല്ലാഹുവിനെ നിഷേധിക്കുന്നവരായിരുന്നു. അതിനാൽ അവർ ശിക്ഷക്ക് അർഹരായിരുന്നു.
ئەرەپچە تەپسىرلەر:
وَاِلٰی ثَمُوْدَ اَخَاهُمْ صٰلِحًا ۘ— قَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— قَدْ جَآءَتْكُمْ بَیِّنَةٌ مِّنْ رَّبِّكُمْ ؕ— هٰذِهٖ نَاقَةُ اللّٰهِ لَكُمْ اٰیَةً فَذَرُوْهَا تَاْكُلْ فِیْۤ اَرْضِ اللّٰهِ وَلَا تَمَسُّوْهَا بِسُوْٓءٍ فَیَاْخُذَكُمْ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനെ ഏകനാക്കണമെന്നും കൽപ്പിച്ചു കൊണ്ട് ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെ നാം അയച്ചു. സ്വാലിഹ് അവരോട് പറഞ്ഞു: എൻ്റെ ജനങ്ങളേ! അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുക! അല്ലാഹുവിന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല. ഞാൻ കൊണ്ടുവന്ന മതത്തിൻ്റെ സത്യതക്ക് തെളിവായി വ്യക്തമായ ഒരു ദൃഷ്ടാന്തം നിങ്ങൾക്കിതാ വന്നെത്തിയിരിക്കുന്നു. ഒരു പാറയുടെ ഉള്ളിൽ നിന്ന് പുറത്തു വന്ന ഒട്ടകമാണത്. അതിന് വെള്ളം കുടിക്കാൻ ഒരു നിശ്ചിത സമയമുണ്ട്; നിങ്ങൾക്കും നിശ്ചിതമായ ഒരു സമയമുണ്ട്. അതിനാൽ ആ മൃഗത്തെ അല്ലാഹുവിൻ്റെ ഭൂമിയിൽ നിങ്ങൾ വെറുതെ വിട്ടേക്കുക. അതിൻ്റെ യാതൊരു ചെലവും നിങ്ങൾ ഏറ്റെടുക്കേണ്ടതില്ല. അതിനാൽ അതിനെ നിങ്ങൾ ഉപദ്രവിക്കാതിരിക്കുക; അങ്ങനെ നിങ്ങൾ അതിന് ഉപദ്രവമേൽപ്പിച്ചാൽ വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുന്നതാണ്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• ينبغي التّحلّي بالصبر في الدعوة إلى الله تأسيًا بالأنبياء عليهم السلام.
• നബിമാരെ മാതൃകയാക്കി കൊണ്ട് (പ്രബോധകന്മാർ) അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുമ്പോൾ ക്ഷമയുള്ളവരായി മാറേണ്ടതുണ്ട്.

• من أولويات الدعوة إلى الله الدعوة إلى عبادة الله وحده لا شريك له، ورفض الإشراك به ونبذه.
• അല്ലാഹുവിലേക്കുള്ള പ്രബോധനത്തിലെ മുൻഗണനാവിഷയങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ മാത്രം -ഒരു പങ്കാളിയെയും നിശ്ചയിക്കാതെ- ആരാധിക്കുവാൻ കൽപ്പിക്കുകയും, അവനിൽ പങ്കുചേർക്കുക എന്നതിനെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുക എന്നത്.

• الاغترار بالقوة المادية والجسدية يصرف صاحبها عن الاستجابة لأوامر الله ونواهيه.
• ഭൗതിക ശക്തിയിലും ശാരീരിക ശേഷിയിലും വഞ്ചിതരാവുന്നത് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങുന്നതിൽ നിന്ന് ഒരാളെ വഴിതെറ്റിക്കുന്നതാണ്.

• النبي يكون من جنس قومه، لكنه من أشرفهم نسبًا، وأفضلهم حسبًا، وأكرمهم مَعْشرًا، وأرفعهم خُلُقًا.
• നബിമാർ അവരുടെ ജനതയിൽ നിന്ന് തന്നെയാണ് ഉണ്ടായിരിക്കുക. എന്നാൽ അവരുടെ കൂട്ടത്തിൽ ഏറ്റവും മഹത്തരമായ തറവാടും, അവരിൽ ഏറ്റവും സ്ഥാനമുള്ളവരും, മാന്യമായ കുടുംബപശ്ചാത്തലമുള്ളവരും, അവരിൽ ഏറ്റവും ഉന്നതമായ സ്വഭാവഗുണങ്ങൾ ഉള്ളവരുമായിരിക്കും അവർ.

• الأنبياء وورثتهم يقابلون السّفهاء بالحِلم، ويغضُّون عن قول السّوء بالصّفح والعفو والمغفرة.
• നബിമാരും അവരുടെ അനന്തരാവകാശികളായ പണ്ഡിതന്മാരും വിഡ്ഢികളെ ക്ഷമയോടും അവധാനതയോടും കൂടിയായിരിക്കും അഭിമുഖീകരിക്കുക. മോശമായ വാക്കുകളോട് അവർ കണ്ണടക്കുകയും, അവ പൊറുത്തും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടു പോവുകയും ചെയ്യും.

 
مەنالار تەرجىمىسى سۈرە: ئەئراپ
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش