Check out the new design

قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى * - تەرجىمىلەر مۇندەرىجىسى


مەنالار تەرجىمىسى ئايەت: (108) سۈرە: نىسا
یَّسْتَخْفُوْنَ مِنَ النَّاسِ وَلَا یَسْتَخْفُوْنَ مِنَ اللّٰهِ وَهُوَ مَعَهُمْ اِذْ یُبَیِّتُوْنَ مَا لَا یَرْضٰی مِنَ الْقَوْلِ ؕ— وَكَانَ اللّٰهُ بِمَا یَعْمَلُوْنَ مُحِیْطًا ۟
ജനങ്ങളെ പേടിച്ചു കൊണ്ടും, അവരിൽ നിന്നുള്ള ലജ്ജ കാരണത്താലും അവർ തിന്മകൾ പ്രവർത്തിക്കുമ്പോൾ അത് മറച്ചു വെക്കുന്നു. എന്നാൽ അല്ലാഹുവിൽ നിന്ന് അവർ മറ സ്വീകരിക്കുന്നില്ല. അവനാകട്ടെ, അവരെ വലയം ചെയ്തു കൊണ്ട് അവരോടൊപ്പം തന്നെയുണ്ട്. തെറ്റുകാരെ സഹായിക്കുന്നതിനും, നിരപരാധികളുടെ മേൽ കുറ്റം ആരോപിക്കുന്നതിനും വേണ്ടി (അല്ലാഹുവിൻ്റെ അടുക്കൽ) തൃപ്തികരമല്ലാത്ത വാക്കുകൾ പറഞ്ഞു കൊണ്ട് രഹസ്യമായി അവർ തന്ത്രം മെനഞ്ഞ വേളയിൽ അവരുടെ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. രഹസ്യത്തിലും പരസ്യത്തിലും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതെല്ലാം അല്ലാഹു വലയം ചെയ്തിരുന്നു; അതിൽ ഒന്നും തന്നെ അവന് അവ്യക്തമായിരുന്നില്ല. അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
ئەرەپچە تەپسىرلەر:
بۇ بەتتىكى ئايەتلەردىن ئېلىنغان مەزمۇنلار:
• النهي عن المدافعة والمخاصمة عن المبطلين؛ لأن ذلك من التعاون على الإثم والعدوان.
• അധർമ്മികൾക്ക് വേണ്ടി വാദിക്കുകയും അവരെ പ്രതിരോധിക്കുകയും ചെയ്യുന്നത് അല്ലാഹു വിലക്കിയിരിക്കുന്നു. കാരണം തിന്മയിലും ശത്രുതയിലുമുള്ള പരസ്പര സഹകരണമാകുന്നു അത്.

• ينبغي للمؤمن الحق أن يكون خوفه من الله وتعظيمه والحياء منه فوق كل أحد من الناس.
• ജനങ്ങളിൽ ആരെക്കാളും അല്ലാഹുവിനെ ഭയക്കുകയും, അവനോട് ആദരവ് പുലർത്തുകയും, ലജ്ജയുള്ളവനാവുകയും ചെയ്യേണ്ടവനാണ് യഥാർത്ഥ മുസ്ലിം.

• سعة رحمة الله ومغفرته لمن ظلم نفسه، مهما كان ظلمه إذا صدق في توبته، ورجع عن ذنبه.
• സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് അല്ലാഹു ചൊരിയുന്ന കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും വിശാലത. അവൻ്റെ അതിക്രമം എത്ര വലുത് തന്നെയായിരുന്നാലും സത്യസന്ധമായി പശ്ചാത്തപിക്കുകയും, തൻ്റെ തെറ്റ് ഉപേക്ഷിക്കുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുന്നു.

• التحذير من اتهام البريء وقذفه بما لم يكن منه؛ وأنَّ فاعل ذلك قد وقع في أشد الكذب والإثم.
• നിരപരാധികൾക്ക് മേൽ കുറ്റം ആരോപിക്കുകയും, അവർ പ്രവർത്തിക്കാത്തത് അവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു താക്കീത് നൽകുന്നു. അത്തരം കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ഏറ്റവും കടുത്ത കളവും തിന്മയുമാണ് ചെയ്തിരിക്കുന്നത്.

 
مەنالار تەرجىمىسى ئايەت: (108) سۈرە: نىسا
سۈرە مۇندەرىجىسى بەت نومۇرى
 
قۇرئان كەرىم مەنىلىرىنىڭ تەرجىمىسى - قۇرئان كەرىم قىسقىچە تەپسىرىنىڭ مىلبارىيەچە تەرجىمىسى - تەرجىمىلەر مۇندەرىجىسى

قۇرئان تەتقىقاتى تەپسىر مەركىزى چىقارغان.

تاقاش