Check out the new design

Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm * - Indise ng mga Salin


Salin ng mga Kahulugan Surah: Al-Baqarah   Ayah:
فَمَنْ خَافَ مِنْ مُّوْصٍ جَنَفًا اَوْ اِثْمًا فَاَصْلَحَ بَیْنَهُمْ فَلَاۤ اِثْمَ عَلَیْهِ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟۠
ഇനി ആരെങ്കിലും വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു വസിയ്യത്തിൽ വല്ല അനീതിയോ അതിക്രമമോ സംഭവിച്ചതായി അറിയുകയും വസിയ്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അങ്ങനെ ചെയ്തയാൾക്ക് കുറ്റമില്ല. മറിച്ച്, നന്മയുണ്ടാക്കിയതിന് അയാൾക്ക് പ്രതിഫലം ലഭിക്കും. തീർച്ചയായും അല്ലാഹു ഖേദിച്ചു മടങ്ങുന്ന അവന്റെ അടിമകളോട് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.
Ang mga Tafsir na Arabe:
یٰۤاَیُّهَا الَّذِیْنَ اٰمَنُوْا كُتِبَ عَلَیْكُمُ الصِّیَامُ كَمَا كُتِبَ عَلَی الَّذِیْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ ۟ۙ
അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത വിശ്വാസികളേ, നിങ്ങൾക്കു മുമ്പുള്ള സമുദായങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോമ്പ് നിങ്ങളുടെ റബ്ബിൽ നിന്നും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കാൻ വേണ്ടിയാണത്. അഥവാ, സൽകർമങ്ങൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കും അല്ലാഹുവിന്റെ ശിക്ഷക്കുമിടയിൽ തഖ്വയെന്ന പരിച നിങ്ങൾ സ്വീകരിക്കാൻ വേണ്ടി. നോമ്പ് മഹത്തരമായ സൽകർമ്മങ്ങളിലൊന്നാകുന്നു.
Ang mga Tafsir na Arabe:
اَیَّامًا مَّعْدُوْدٰتٍ ؕ— فَمَنْ كَانَ مِنْكُمْ مَّرِیْضًا اَوْ عَلٰی سَفَرٍ فَعِدَّةٌ مِّنْ اَیَّامٍ اُخَرَ ؕ— وَعَلَی الَّذِیْنَ یُطِیْقُوْنَهٗ فِدْیَةٌ طَعَامُ مِسْكِیْنٍ ؕ— فَمَنْ تَطَوَّعَ خَیْرًا فَهُوَ خَیْرٌ لَّهٗ ؕ— وَاَنْ تَصُوْمُوْا خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟
നിങ്ങൾക്ക് മേൽ നിർബന്ധമാക്കപ്പെട്ട നോമ്പുകൾ വർഷത്തിൽ എണ്ണപ്പെട്ട കുറച്ചു ദിവസങ്ങൾ മാത്രമാണ്. നിങ്ങളിലാരെങ്കിലും നോമ്പ് നോൽക്കാൻ പ്രയാസകരമാവുന്ന തരത്തിൽ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ അവന് നോമ്പ് ഒഴിവാക്കുകയും മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം നോറ്റുവീട്ടുകയും ചെയ്യാവുന്നതാണ്. നോമ്പ് നോൽക്കാൻ സാധിക്കുന്നവർ നോമ്പ് ഒഴിവാക്കിയാൽ ഓരോ ദിവസത്തിനും ഓരോ പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. ആരെങ്കിലും ഒന്നിൽ കൂടുതൽ ദരിദ്രർക്ക് ഭക്ഷണം നൽകുകയോ, നോമ്പ് നോൽക്കുന്നതിനൊപ്പം ദരിദ്രന് ഭക്ഷണം നൽകുകയോ ചെയ്താൽ അതവന് ഉത്തമം തന്നെ. എന്നാൽ നോമ്പ് ഒഴിവാക്കുകയും, ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്യുക എന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് നോമ്പ് നോൽക്കുക എന്നതാണ്; നോമ്പിലുള്ള ശ്രേഷ്ഠത നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ (അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെടുമായിരുന്നു). ഈ നിയമം -ഇഷ്ടമുള്ളവർ നോമ്പ് നോൽക്കുകയും ഇഷ്ടമുള്ളവർ നോമ്പ് ഒഴിവാക്കി പ്രായശ്ചിത്തം നൽകുകയും ചെയ്താൽ മതി എന്ന നിയമം- നോമ്പ് നിർബന്ധമാക്കപ്പെട്ട ആദ്യസന്ദർഭത്തിലെ രീതിയായിരുന്നു. പിന്നീട് പ്രായപൂർത്തി എത്തിയ, കഴിവുള്ള എല്ലാവരും നോമ്പ് നോൽക്കുക എന്നത് അല്ലാഹു നിർബന്ധമാക്കി.
Ang mga Tafsir na Arabe:
شَهْرُ رَمَضَانَ الَّذِیْۤ اُنْزِلَ فِیْهِ الْقُرْاٰنُ هُدًی لِّلنَّاسِ وَبَیِّنٰتٍ مِّنَ الْهُدٰی وَالْفُرْقَانِ ۚ— فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْیَصُمْهُ ؕ— وَمَنْ كَانَ مَرِیْضًا اَوْ عَلٰی سَفَرٍ فَعِدَّةٌ مِّنْ اَیَّامٍ اُخَرَ ؕ— یُرِیْدُ اللّٰهُ بِكُمُ الْیُسْرَ وَلَا یُرِیْدُ بِكُمُ الْعُسْرَ ؗ— وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللّٰهَ عَلٰی مَا هَدٰىكُمْ وَلَعَلَّكُمْ تَشْكُرُوْنَ ۟
ലൈലത്തുൽ ഖദ്റിൽ നബി (ﷺ) ക്ക് ഖുർആൻ അവതരിക്കാനാരംഭിച്ച മാസമാകുന്നു റമദാൻ മാസം. ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടാണ് അല്ലാഹു അത് അവതരിപ്പിച്ചത്. അതിൽ നേർവഴിയുടെ വ്യക്തമായ തെളിവുകളുണ്ട്. സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമാകുന്നു അത്. അതു കൊണ്ട്, ആർ ആ മാസത്തിൽ ആരോഗ്യത്തോടെയും നാട്ടിൽ താമസിക്കുന്നവനായും സന്നിഹിതരാണോ അവർ ആ മാസം നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും നോമ്പ് പ്രയാസകരമാകുന്ന തരത്തിൽ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ നോമ്പ് ഒഴിവാക്കാവുന്നതാണ്. ഒഴിവാക്കിയതിന് പകരം അത്രയും എണ്ണം പിന്നീട് നോറ്റുവീട്ടുകയും വേണം. ഈ നിയമങ്ങൾ നിശ്ചയിച്ചതിലൂടെ അല്ലാഹു നിങ്ങൾക്ക് എളുപ്പമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിങ്ങളെ പ്രയാസപ്പെടുത്താനല്ല. നിങ്ങൾ നോമ്പ് മാസത്തെ എണ്ണം പൂർത്തിയാക്കുവാനും, റമദാൻ അവസാനിച്ച് പെരുന്നാൾ ദിവസം നിങ്ങൾ അല്ലാഹുവിൻറെ മഹത്വം പ്രകീർത്തിക്കുന്ന തക്ബീർ ചൊല്ലുവാനും വേണ്ടിയാണിത്. അഥവാ, നിങ്ങൾക്ക് നോമ്പ് നോൽക്കാനുള്ള സൗകര്യം നൽകിയതിനും അത് പൂർത്തിയാക്കാൻ നിങ്ങളെ സഹായിച്ചതിനും നിങ്ങൾ അവനെ പ്രകീർത്തിക്കാൻ. അങ്ങനെ അല്ലാഹു തൃപ്തിപ്പെടുന്ന ഈ മതത്തിലേക്ക് നിങ്ങളെ വഴിനടത്തിയതിന് നിങ്ങൾ അല്ലാഹുവിനോട് നന്ദിയുള്ളവരായിത്തീർന്നേക്കാം.
Ang mga Tafsir na Arabe:
وَاِذَا سَاَلَكَ عِبَادِیْ عَنِّیْ فَاِنِّیْ قَرِیْبٌ ؕ— اُجِیْبُ دَعْوَةَ الدَّاعِ اِذَا دَعَانِ فَلْیَسْتَجِیْبُوْا لِیْ وَلْیُؤْمِنُوْا بِیْ لَعَلَّهُمْ یَرْشُدُوْنَ ۟
നബിയേ, എൻറെ അടിമകൾ നിന്നോട് എൻറെ സാമീപ്യത്തെപ്പറ്റിയും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതിനെപ്പറ്റിയും ചോദിച്ചാൽ ഞാൻ അവർക്ക് ഏറ്റവും അടുത്തുള്ളവനും, അവരുടെ അവസ്ഥ അറിയുന്നവനും, പ്രാർത്ഥന കേൾക്കുന്നവനുമാകുന്നു. അതിനാൽ അവർക്ക് ഒരു ഇടയാളന്റെയും ആവശ്യമില്ല. അവർ ശബ്ദമുയർത്തേണ്ടതുമില്ല. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് അവർ എനിക്കു കീഴൊതുങ്ങുകയും എൻറെ കൽപ്പനകൾ സ്വീകരിക്കുകയും അവരുടെ ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്യട്ടെ. അതാണ് എനിക്കുത്തരം നൽകാനുള്ള ഏറ്റവും ഉപകാരപ്രദമായ മാർഗം. മതപരവും ഭൗതികവുമായ കാര്യങ്ങളിൽ അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.
Ang mga Tafsir na Arabe:
Ilan sa mga Pakinabang ng mga Ayah sa Pahinang Ito:
• فَضَّلَ الله شهر رمضان بجعله شهر الصوم وبإنزال القرآن فيه، فهو شهر القرآن؛ ولهذا كان النبي صلى الله عليه وسلم يتدارس القرآن مع جبريل في رمضان، ويجتهد فيه ما لا يجتهد في غيره.
ഖുർആൻ അവതരിപ്പിച്ചു കൊണ്ടും, നോമ്പിൻ്റെ മാസമായി നിശ്ചയിച്ചു കൊണ്ടും അല്ലാഹു റമദാൻ മാസത്തിന് ശ്രേഷ്ഠത കൽപ്പിച്ചിരിക്കുന്നു. ഖുർആനിൻറെ മാസമാകുന്നു റമദാൻ; അതിനാൽതന്നെ റമളാൻ മാസത്തിൽ നബി (ﷺ) ജിബ്രീലിനോടൊപ്പം ഖുർആൻ പഠിക്കുകയും, മറ്റുമാസങ്ങളേക്കാൾ കൂടുതൽ സൽക്കർമ്മങ്ങളിൽ പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു.

• شريعة الإسلام قامت في أصولها وفروعها على التيسير ورفع الحرج، فما جعل الله علينا في الدين من حرج.
• എളുപ്പമുണ്ടാക്കുകയും പ്രയാസം ദൂരീകരിക്കുകയും ചെയ്യുക എന്നതിന്മേലാണ് ഇസ്ലാമിക ശരീഅത്തിൻറെ അടിസ്ഥാനകാര്യങ്ങളും ശാഖാപരമായ കാര്യങ്ങളും നിലകൊള്ളുന്നത്. മതത്തിൽ അല്ലാഹു നമുക്ക് ഒരു പ്രയാസവും ഉണ്ടാക്കിയിട്ടില്ല.

• قُرْب الله تعالى من عباده، وإحاطته بهم، وعلمه التام بأحوالهم؛ ولهذا فهو يسمع دعاءهم ويجيب سؤالهم.
• അല്ലാഹു തൻറെ അടിമകൾക്ക് സമീപസ്ഥനും അവരെ വലയം ചെയ്തിരിക്കുന്നവനും അവരുടെ അവസ്ഥകൾ അടുത്തറിയുന്നവനുമാണ്. അതിനാൽ തന്നെ അവരുടെ പ്രാർത്ഥനകൾ അവൻ കേൾക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.

 
Salin ng mga Kahulugan Surah: Al-Baqarah
Indise ng mga Surah Numero ng Pahina
 
Salin ng mga Kahulugan ng Marangal na Qur'an - Salin sa Wikang Malibari ng Al-Mukhtasar fī Tafsīr Al-Qur’an Al-Karīm - Indise ng mga Salin

Inilabas ng Markaz Tafsīr Lid-Dirāsāt Al-Qur’ānīyah (Sentro ng Tafsīr Para sa mga Pag-aaral Pang-Qur’an).

Isara