Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: ஹூத்   வசனம்:
قَالَ یٰنُوْحُ اِنَّهٗ لَیْسَ مِنْ اَهْلِكَ ۚ— اِنَّهٗ عَمَلٌ غَیْرُ صَالِحٍ ۗ— فَلَا تَسْـَٔلْنِ مَا لَیْسَ لَكَ بِهٖ عِلْمٌ ؕ— اِنِّیْۤ اَعِظُكَ اَنْ تَكُوْنَ مِنَ الْجٰهِلِیْنَ ۟
അല്ലാഹു നൂഹ് നബിയോട് പറഞ്ഞു: നൂഹേ, തീർച്ചയായും നീ രക്ഷപ്പെടുത്താൻ പറഞ്ഞ നിൻറെ മകൻ ഞാൻ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത നിൻറെ കുടുംബത്തിൽ പെട്ടവനല്ല.കാരണം, അവൻ അവിശ്വാസിയാണ്. നൂഹേ, നിൻറെ ഈ ചോദ്യം നിനക്ക് യോജിക്കാത്ത പ്രവർത്തനമാണ്. താങ്കളെപ്പോലുള്ളവരുടെ പദവിക്ക് ചേർന്നതല്ല അത്. അതിനാൽ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകുന്നതിൽ നിന്നും ഞാൻ നിന്നെ താക്കീത് ചെയ്യുന്നു. അപ്പോൾ എൻ്റെ അറിവിനും യുക്തിക്കും എതിരായത് താങ്കൾ എന്നോട് ചോദിക്കും.
அரபு விரிவுரைகள்:
قَالَ رَبِّ اِنِّیْۤ اَعُوْذُ بِكَ اَنْ اَسْـَٔلَكَ مَا لَیْسَ لِیْ بِهٖ عِلْمٌ ؕ— وَاِلَّا تَغْفِرْ لِیْ وَتَرْحَمْنِیْۤ اَكُنْ مِّنَ الْخٰسِرِیْنَ ۟
നൂഹ് (عليه السلام) പറഞ്ഞു: എൻ്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. എൻ്റെ പാപങ്ങൾ നീ എനിക്ക് പൊറുത്തുതരികയും, നിൻറെ കാരുണ്യം കൊണ്ട് നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ പരലോകത്ത് നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
அரபு விரிவுரைகள்:
قِیْلَ یٰنُوْحُ اهْبِطْ بِسَلٰمٍ مِّنَّا وَبَرَكٰتٍ عَلَیْكَ وَعَلٰۤی اُمَمٍ مِّمَّنْ مَّعَكَ ؕ— وَاُمَمٌ سَنُمَتِّعُهُمْ ثُمَّ یَمَسُّهُمْ مِّنَّا عَذَابٌ اَلِیْمٌ ۟
അല്ലാഹു നൂഹ് (عليه السلام) നോട് പറഞ്ഞു: നൂഹേ, ശാന്തിയോടെയും നിർഭയത്വത്തോടെയും കപ്പലിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിക്കൊള്ളുക. താങ്കൾക്കും താങ്കൾക്ക് ശേഷം വരുന്ന, താങ്കളുടെ കൂടെ കപ്പലിലുണ്ടായിരുന്ന മുഅ്മിനുകളുടെ സന്താനങ്ങൾക്കുമുള്ള അല്ലാഹുവിൻ്റെ അനേകം അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാൽ അവരുടെ സന്താനങ്ങളിൽ കാഫിറുകളായ വേറെ ചില സമൂഹങ്ങളുണ്ട്. അവർക്ക് നാം ഈ ലോകത്ത് സൗഖ്യം നൽകുന്നതാണ്. അവർക്ക് ജീവിക്കാനാവശ്യമായത് നാമവർക്ക് നൽകും. പിന്നീട് നമ്മുടെ പക്കൽ നിന്നുള്ള വേദനയേറിയ ശിക്ഷയും അവർക്ക് ബാധിക്കുന്നതാണ്.
அரபு விரிவுரைகள்:
تِلْكَ مِنْ اَنْۢبَآءِ الْغَیْبِ نُوْحِیْهَاۤ اِلَیْكَ ۚ— مَا كُنْتَ تَعْلَمُهَاۤ اَنْتَ وَلَا قَوْمُكَ مِنْ قَبْلِ هٰذَا ۛؕ— فَاصْبِرْ ۛؕ— اِنَّ الْعَاقِبَةَ لِلْمُتَّقِیْنَ ۟۠
നൂഹ് നബിയുടെ ഈ കഥ അദൃശ്യ ജ്ഞാനങ്ങളിൽ പെട്ടതത്രെ. നബിയേ, അല്ലാഹുവിൽ നിന്നുള്ള ഈ സന്ദേശം താങ്കൾക്ക് ലഭിക്കുന്നതിനുമുൻപ് താങ്കളോ, താങ്കളുടെ ജനതയോ അതറിയുമായിരുന്നില്ല. അതുകൊണ്ട്, താങ്കളുടെ ജനതയുടെ ഉപദ്രവങ്ങളിലും കളവാക്കലിലും നൂഹ് നബി ക്ഷമിച്ചതുപോലെ ക്ഷമിക്കുക. തീർച്ചയായും സഹായവും വിജയവും അല്ലാഹുവിൻറെ കൽപ്പനകൾ സൂക്ഷിക്കുന്നവർക്കും അവൻറെ വിരോധങ്ങൾ വെടിയുന്നവർക്കുമായിരിക്കും.
அரபு விரிவுரைகள்:
وَاِلٰی عَادٍ اَخَاهُمْ هُوْدًا ؕ— قَالَ یٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَیْرُهٗ ؕ— اِنْ اَنْتُمْ اِلَّا مُفْتَرُوْنَ ۟
ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും നാം നിയോഗിക്കുകയുണ്ടായി. അദ്ദേഹം അവരോട് പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനിൽ മറ്റാരെയും നിങ്ങൾ പങ്കുചേർക്കരുത്. യഥാർത്ഥത്തിൽ നിങ്ങൾക്ക് അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവന് പങ്കുകാരുണ്ടെന്ന നിങ്ങളുടെ വാദത്തിൽ നിങ്ങൾ കളവ് കെട്ടിച്ചമച്ച് പറയുന്നവർ മാത്രമാകുന്നു.
அரபு விரிவுரைகள்:
یٰقَوْمِ لَاۤ اَسْـَٔلُكُمْ عَلَیْهِ اَجْرًا ؕ— اِنْ اَجْرِیَ اِلَّا عَلَی الَّذِیْ فَطَرَنِیْ ؕ— اَفَلَا تَعْقِلُوْنَ ۟
എന്റെ ജനങ്ങളേ, അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിനും റബ്ബിൽ നിന്നുള്ള സന്ദേശം നിങ്ങൾക്ക് എത്തിച്ചുതരുന്നതിനും ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ച അല്ലാഹു തരേണ്ടത് മാത്രമാണ്. നിങ്ങൾ ചിന്തിക്കുകയും ഞാൻ നിങ്ങളെ ക്ഷണിക്കുന്നതിന് നിങ്ങൾ ഉത്തരം നൽകുകയും ചെയ്യുന്നില്ലേ ?
அரபு விரிவுரைகள்:
وَیٰقَوْمِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْۤا اِلَیْهِ یُرْسِلِ السَّمَآءَ عَلَیْكُمْ مِّدْرَارًا وَّیَزِدْكُمْ قُوَّةً اِلٰی قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِیْنَ ۟
എൻ്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക. എന്നിട്ട് പാപങ്ങളിൽ നിന്ന് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക - അതിൽ ഏറ്റവും വലിയ പാപം ശിർക്കാകുന്നു. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, സന്താനങ്ങളും സമ്പത്തും നൽകി നിങ്ങളുടെ പ്രതാപത്തിലേക്ക് അവൻ കൂടുതൽ പ്രതാപം നൽകുകയും ചെയ്യുന്നതാണ്. ഞാൻ ക്ഷണിക്കുന്നതിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞ് പോകരുത്, എൻ്റെ പ്രബോധനത്തിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞു കളയുക, അല്ലാഹുവിൽ അവിശ്വസിക്കുക, ഞാൻ കൊണ്ടുവന്നത് കളവാക്കുക എന്നിവ കൊണ്ട് നിങ്ങൾ കുറ്റവാളികളായിത്തീരും.
அரபு விரிவுரைகள்:
قَالُوْا یٰهُوْدُ مَا جِئْتَنَا بِبَیِّنَةٍ وَّمَا نَحْنُ بِتَارِكِیْۤ اٰلِهَتِنَا عَنْ قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِیْنَ ۟
അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: ഹൂദേ, നിന്നിൽ വിശ്വസിക്കാൻ സാധിക്കുന്ന വ്യക്തമായ ഒരു തെളിവും നീ ഞങ്ങൾക്ക് കൊണ്ടു വന്നിട്ടില്ല. തെളിവില്ലാതെ നീ പറഞ്ഞതിനാൽ മാത്രം ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. നീഅല്ലാഹുവിൻറെ റസൂലാണ് എന്ന വാദത്തിൽ ഞങ്ങൾ നിന്നെ വിശ്വസിക്കുന്നതുമല്ല
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• لا يملك الأنبياء الشفاعة لمن كفر بالله حتى لو كانوا أبناءهم.
• അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ നബിമാർക്ക് പോലും അവകാശമില്ല; അവർ സ്വന്തം മക്കളാണെങ്കിൽ പോലും.

• عفة الداعية وتنزهه عما في أيدي الناس أقرب للقبول منه.
• ജനങ്ങളുടെ കൈകളിലുള്ളതിൽ (സമ്പത്ത്) നിന്ന് പ്രബോധകൻ വിട്ടു നിൽക്കുമ്പോഴാണ് അവൻറെ (പ്രബോധനം) സ്വീകരിക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ളത്.

• فضل الاستغفار والتوبة، وأنهما سبب إنزال المطر وزيادة الذرية والأموال.
• പശ്ചാത്താപത്തിൻ്റെയും പാപമോചനത്തിൻറെയും ശ്രേഷ്ടത. അവരണ്ടും, മഴവർഷിക്കാനും സമ്പത്തിലും സന്താനത്തിലും അഭിവൃദ്ധി ഉണ്ടാവാനും കാരണമാണ്.

 
மொழிபெயர்ப்பு அத்தியாயம்: ஹூத்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக