Check out the new design

அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு * - மொழிபெயர்ப்பு அட்டவணை


மொழிபெயர்ப்பு அத்தியாயம்: யூனுஸ்   வசனம்:
وَقَالَ فِرْعَوْنُ ائْتُوْنِیْ بِكُلِّ سٰحِرٍ عَلِیْمٍ ۟
സിഹ്റിൽ വിവരമുള്ള, നിപുണരായ എല്ലാ ജാലവിദ്യക്കാരെയും നിങ്ങൾ എൻ്റെ അടുക്കൽ കൊണ്ടു വരൂ എന്ന് ഫിർഔൻ തൻ്റെ ജനതയോട് പറഞ്ഞു
அரபு விரிவுரைகள்:
فَلَمَّا جَآءَ السَّحَرَةُ قَالَ لَهُمْ مُّوْسٰۤی اَلْقُوْا مَاۤ اَنْتُمْ مُّلْقُوْنَ ۟
ഫിർഔൻ ജാലവിദ്യക്കാരുമായി വന്നപ്പോൾ മൂസാ അവരോട് - വിജയിക്കുമെന്ന ഉറപ്പോടെ - പറഞ്ഞു: നിങ്ങൾക്ക് ഇടാനുള്ളതെല്ലാം ഇട്ടേക്കൂ
அரபு விரிவுரைகள்:
فَلَمَّاۤ اَلْقَوْا قَالَ مُوْسٰی مَا جِئْتُمْ بِهِ ۙ— السِّحْرُ ؕ— اِنَّ اللّٰهَ سَیُبْطِلُهٗ ؕ— اِنَّ اللّٰهَ لَا یُصْلِحُ عَمَلَ الْمُفْسِدِیْنَ ۟
അങ്ങനെ അവർ അവരുടെ ജാലവിദ്യയിൽ നിന്നും ഇട്ടപ്പോൾ മൂസാ (عليه السلام) പറഞ്ഞു: നിങ്ങൾ ഈ അവതരിപ്പിച്ചത് ജാലവിദ്യയാകുന്നു. തീർച്ചയായും അല്ലാഹു നിങ്ങൾ ചെയ്തതിനെ ഫലമില്ലാത്ത നിരർത്ഥകമായതാക്കും. നിങ്ങളുടെ ജാലവിദ്യ കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയാണ് ചെയ്യുന്നത്. കുഴപ്പക്കാരുടെ പ്രവർത്തനം അല്ലാഹു ഫലവത്താക്കിത്തീർക്കുകയില്ല.
அரபு விரிவுரைகள்:
وَیُحِقُّ اللّٰهُ الْحَقَّ بِكَلِمٰتِهٖ وَلَوْ كَرِهَ الْمُجْرِمُوْنَ ۟۠
സത്യത്തെ അല്ലാഹു ഉറപ്പിച്ച് നിർത്തും. സത്യത്തെ തൻ്റെ വിധി വചനങ്ങളിലൂടെ അവൻ യാഥാർത്ഥ്യമാക്കിത്തീർക്കുന്നതാണ്. മത വചനങ്ങളിലെ ന്യായവും തെളിവും മുഖേനയും അവൻ അതിന് സ്ഥാനം നൽകും. ഫിർഔൻ കുടുംബത്തിലെ അവിശ്വാസികളായ കുറ്റവാളികൾക്ക് അത് അനിഷ്ടകരമായാലും ശരി
அரபு விரிவுரைகள்:
فَمَاۤ اٰمَنَ لِمُوْسٰۤی اِلَّا ذُرِّیَّةٌ مِّنْ قَوْمِهٖ عَلٰی خَوْفٍ مِّنْ فِرْعَوْنَ وَمَلَاۡىِٕهِمْ اَنْ یَّفْتِنَهُمْ ؕ— وَاِنَّ فِرْعَوْنَ لَعَالٍ فِی الْاَرْضِ ۚ— وَاِنَّهٗ لَمِنَ الْمُسْرِفِیْنَ ۟
ആ ജനത അവിശ്വാസത്തിൽ ഉറച്ചുനിന്നു. മൂസാ(عليه السلام)യിലും അദ്ദേഹം കൊണ്ടുവന്ന സ്പഷ്ടമായ ദൃഷ്ടാന്തങ്ങളിലും തെളിവുകളിലും തൻ്റെ ജനതയായ ബനൂ ഇസ്രാഈല്യരിൽ നിന്നുള്ള ഏതാനും ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. അത് തന്നെ ഫിർഔനും അവരിലുള്ള പ്രധാനികളും അവരുടെ കാര്യമറിഞ്ഞാൽ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി തങ്ങളെ ശിക്ഷാമുറകളിലൂടെ പീഡിപ്പിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീർച്ചയായും, ഫിർഔൻ ഈജിപ്തുകാർക്കുമേൽ ഔന്നത്യം നടിക്കുകയും അവരെ അടക്കിഭരിക്കുകയും ചെയ്തവൻ തന്നെയാകുന്നു. തീർച്ചയായും അവൻ അവിശ്വാസത്തിലും ബനൂഇസ്രാഈലുകാരെ മർദ്ദിക്കുന്നതിലും വധിക്കുന്നതിലും അതിരുകവിഞ്ഞവരുടെ കൂട്ടത്തിൽത്തന്നെയാകുന്നു
அரபு விரிவுரைகள்:
وَقَالَ مُوْسٰی یٰقَوْمِ اِنْ كُنْتُمْ اٰمَنْتُمْ بِاللّٰهِ فَعَلَیْهِ تَوَكَّلُوْۤا اِنْ كُنْتُمْ مُّسْلِمِیْنَ ۟
മൂസാ (عليه السلام) തൻ്റെ ജനതയോട് പറഞ്ഞു: എൻ്റെ ജനങ്ങളേ,നിങ്ങൾ അല്ലാഹുവിൽ യഥാവിധി വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ മേൽ മാത്രം നിങ്ങൾ ഭരമേൽപിക്കുക- നിങ്ങൾ അവന്ന് കീഴ്പെട്ടവരാണെങ്കിൽ. അല്ലാഹുവിൽ ഭരമേൽപ്പിക്കൽ പ്രയാസങ്ങളിൽ നിന്ന് നിങ്ങളെ തടയുകയും നിങ്ങൾക്ക് നന്മ ലഭിക്കാൻ കാരണമാവുകയും ചെയ്യും.
அரபு விரிவுரைகள்:
فَقَالُوْا عَلَی اللّٰهِ تَوَكَّلْنَا ۚ— رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظّٰلِمِیْنَ ۟ۙ
അപ്പോൾ മൂസാ നബിക്ക് ഉത്തരം നൽകിക്കൊണ്ടവർ പറഞ്ഞു: അല്ലാഹുവിൽ മാത്രം ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അക്രമികൾക്ക് ഞങ്ങൾക്കു മേൽ നീ ആധിപത്യം നൽകരുതേ. അങ്ങനെയായാൽ അവർ വധിച്ചും മർദ്ദിച്ചും പ്രേരിപ്പിച്ചും ഞങ്ങളുടെ മതത്തിൽ ഞങ്ങളെ കുഴപ്പത്തിലാക്കും.
அரபு விரிவுரைகள்:
وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكٰفِرِیْنَ ۟
നിൻ്റെ കാരുണ്യം കൊണ്ട് കാഫിറുകളായ ഫിർഔനിൻ്റെ ജനതയുടെ കൈകളിൽ നിന്ന് ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ!. അവർ ഞങ്ങളെ അടിമകളാക്കുകയും മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
அரபு விரிவுரைகள்:
وَاَوْحَیْنَاۤ اِلٰی مُوْسٰی وَاَخِیْهِ اَنْ تَبَوَّاٰ لِقَوْمِكُمَا بِمِصْرَ بُیُوْتًا وَّاجْعَلُوْا بُیُوْتَكُمْ قِبْلَةً وَّاَقِیْمُوا الصَّلٰوةَ ؕ— وَبَشِّرِ الْمُؤْمِنِیْنَ ۟
മൂസായ്ക്കും അദ്ദേഹത്തിൻറെ സഹോദരൻ ഹാറൂനും (عليهما السلام) നാം ഇപ്രകാരം സന്ദേശം നൽകി: നിങ്ങൾ രണ്ടുപേരും ഈജിപ്തിൽ നിങ്ങളുടെ ജനങ്ങൾക്ക് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി വീടുകൾ സൗകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകൾ ഖിബ്ലക്ക് (ബൈത്തുൽ മുഖദ്ദസിന്) നേരെയാക്കുകയും, നമസ്കാരം പൂർണമായി നിർവഹിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് അല്ലാഹുവിൻറെ സഹായമുണ്ടെന്നും, അവരുടെ ശത്രുക്കളെ അവൻ നശിപ്പിക്കുമെന്നും, അവർക്ക് ഭൂമിയിൽ ആധിപത്യം നൽകുമെന്നും മൂസാ നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.
அரபு விரிவுரைகள்:
وَقَالَ مُوْسٰی رَبَّنَاۤ اِنَّكَ اٰتَیْتَ فِرْعَوْنَ وَمَلَاَهٗ زِیْنَةً وَّاَمْوَالًا فِی الْحَیٰوةِ الدُّنْیَا ۙ— رَبَّنَا لِیُضِلُّوْا عَنْ سَبِیْلِكَ ۚ— رَبَّنَا اطْمِسْ عَلٰۤی اَمْوَالِهِمْ وَاشْدُدْ عَلٰی قُلُوْبِهِمْ فَلَا یُؤْمِنُوْا حَتّٰی یَرَوُا الْعَذَابَ الْاَلِیْمَ ۟
മൂസാ നബി (عليه السلام) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിർഔന്നും അവൻ്റെ ജനതയിലെ പ്രമാണിമാർക്കും നീ ഐഹികജീവിതത്തിൽ അലങ്കാരവും പളപളപ്പുകളും നൽകി. സമ്പത്തും ഈ ലോകത്ത് നീ അവർക്ക് നൽകിയിരിക്കുന്നു. അതിനവർ നന്ദികാണിക്കുന്നില്ലെന്ന് മാത്രമല്ല, നിൻ്റെ മാർഗത്തിൽ നിന്ന് ആളുകളെ തെറ്റിക്കുവാൻ വേണ്ടിയാണ് അവരത് ഉപയോഗിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കൾ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവർ വിശ്വസിക്കാത്ത വണ്ണം അവരുടെ ഹൃദയങ്ങൾക്ക് നീ കാഠിന്യം നൽകുകയും ചെയ്യേണമേ. അപ്പോൾ അവരുടെ വിശ്വാസം ഉപകരിക്കുകയുമില്ല.
அரபு விரிவுரைகள்:
இப்பக்கத்தின் வசனங்களிலுள்ள பயன்கள்:
• الثقة بالله وبنصره والتوكل عليه ينبغي أن تكون من صفات المؤمن القوي.
• ശക്തനായ വിശ്വാസിയുടെ ഗുണങ്ങളാണ് അല്ലാഹുവിൻ്റെ സഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും അല്ലാഹുവിൽ ഭരമേല്പിക്കലും

• بيان أهمية الدعاء، وأنه من صفات المتوكلين.
• പ്രാർത്ഥനയുടെ പ്രാധാന്യം. അത് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരുടെ ഗുണമാണ്.

• تأكيد أهمية الصلاة ووجوب إقامتها في كل الرسالات السماوية وفي كل الأحوال.
നിസ്കാരത്തിൻറെ പ്രാധാന്യവും അത് -എല്ലാ സന്ദർഭങ്ങളിലും- നിലനിർത്തുക എന്നത് അല്ലാഹു മുൻപ് അവതരിപ്പിച്ച എല്ലാ മത സന്ദേശങ്ങളിലും നിർബന്ധമായിരുന്നു എന്നതും.

• مشروعية الدعاء على الظالم.
• അക്രമിക്കെതിരെ പ്രാർത്ഥിക്കൽ അനുവദനീയമാണ്.

 
மொழிபெயர்ப்பு அத்தியாயம்: யூனுஸ்
அத்தியாயங்களின் அட்டவணை பக்க எண்
 
அல்குர்ஆன் மொழிபெயர்ப்பு - அல்முக்தஸர் பீ தப்ஸீரில் குர்ஆனில் கரீமுக்கான மலையாள மொழிபெயர்ப்பு - மொழிபெயர்ப்பு அட்டவணை

வெளியீடு அல்குர்ஆன் ஆய்வுகளுக்கான தப்ஸீர் மையம்

மூடுக