Check out the new design

د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه * - د ژباړو فهرست (لړلیک)


د معناګانو ژباړه سورت: سبا   آیت:
لَقَدْ كَانَ لِسَبَاٍ فِیْ مَسْكَنِهِمْ اٰیَةٌ ۚ— جَنَّتٰنِ عَنْ یَّمِیْنٍ وَّشِمَالٍ ؕ۬— كُلُوْا مِنْ رِّزْقِ رَبِّكُمْ وَاشْكُرُوْا لَهٗ ؕ— بَلْدَةٌ طَیِّبَةٌ وَّرَبٌّ غَفُوْرٌ ۟
സബഅ് ഗോത്രത്തിന് അവർ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അല്ലാഹുവിൻ്റെ ശക്തിയുടെയും അവരുടെ മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളുടെയും പ്രകടമായ അടയാളമുണ്ടായിരുന്നു. വലതുഭാഗത്തും ഇടതുഭാഗത്തുമായി ഉണ്ടായിരുന്ന രണ്ട് തോട്ടങ്ങളായിരുന്നു അത് (അടയാളം). നാമവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിൻ്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും ചെയ്യുക. ഇതാ നല്ലൊരു നാട്! ഇതാ തന്നോട് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനായ (ഗഫൂർ) രക്ഷിതാവായ അല്ലാഹുവും!
عربي تفسیرونه:
فَاَعْرَضُوْا فَاَرْسَلْنَا عَلَیْهِمْ سَیْلَ الْعَرِمِ وَبَدَّلْنٰهُمْ بِجَنَّتَیْهِمْ جَنَّتَیْنِ ذَوَاتَیْ اُكُلٍ خَمْطٍ وَّاَثْلٍ وَّشَیْءٍ مِّنْ سِدْرٍ قَلِیْلٍ ۟
എന്നാൽ അവർ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുന്നതിൽ നിന്നും തിരിഞ്ഞു കളഞ്ഞു. അപ്പോൾ അവരുടെ അനുഗ്രഹങ്ങളെ ശിക്ഷകളാക്കി നാം മാറ്റിക്കളഞ്ഞു. അങ്ങനെ അവർക്ക് മേൽ നാം ശക്തമായ ജലപ്രവാഹം അയക്കുകയും, അത് അവരുടെ അണക്കെട്ട് തകർക്കുകയും, അവരുടെ കൃഷിയിടങ്ങൾ മുക്കിക്കളയുകയും ചെയ്തു. അവരുടെ (മുൻപുള്ള) രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പ്പുള്ള ഫലങ്ങൾ മുളപ്പിക്കുന്ന രണ്ട് തോട്ടങ്ങൾ നാം നൽകി. അതിൽ കായ്ഫലമില്ലാത്ത കാറ്റാടി മരങ്ങളും, അല്പം ചില മുൾമരങ്ങളും നാം നൽകി.
عربي تفسیرونه:
ذٰلِكَ جَزَیْنٰهُمْ بِمَا كَفَرُوْا ؕ— وَهَلْ نُجٰزِیْۤ اِلَّا الْكَفُوْرَ ۟
അവർക്ക് ലഭിച്ചു വന്നിരുന്ന അനുഗ്രഹങ്ങൾ മാറ്റിമറിക്കപ്പെട്ടു എന്ന ഈ ശിക്ഷ അവരുടെ നിഷേധത്തിൻ്റെയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നത് അവർ അവഗണിച്ചതിൻ്റെയും ഫലമായി അവർക്ക് നൽകപ്പെട്ടതാകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് കടുത്ത നന്ദികേടും, അങ്ങേയറ്റത്തെ നിഷേധവും കാണിക്കുന്നവർക്കല്ലാതെ ഇത്തരമൊരു കടുത്ത ശിക്ഷ നാം നൽകുകയില്ല.
عربي تفسیرونه:
وَجَعَلْنَا بَیْنَهُمْ وَبَیْنَ الْقُرَی الَّتِیْ بٰرَكْنَا فِیْهَا قُرًی ظَاهِرَةً وَّقَدَّرْنَا فِیْهَا السَّیْرَ ؕ— سِیْرُوْا فِیْهَا لَیَالِیَ وَاَیَّامًا اٰمِنِیْنَ ۟
യമനിലെ സബഅ് ദേശക്കാർക്കും നാം അനുഗ്രഹം ചൊരിഞ്ഞ ശാമിലെ ഗ്രാമങ്ങൾക്കുമിടയിൽ അടുത്തടുത്തായി നാം ഗ്രാമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ഒരു ഗ്രാമത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രൂപത്തിൽ ശാമിലേക്ക് എത്തുന്ന വിധം അതിലൂടെയുള്ള യാത്ര നാം നിർണയിക്കുകയും ചെയ്തു. നാമവരോട് പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ -ശത്രുവിൻ്റെ അക്രമമോ വിശപ്പോ ദാഹമോ ബാധിക്കുന്നത് ഭയപ്പെടാതെ- രാത്രിയോ പകലോ അതിലൂടെ യാത്ര ചെയ്തു കൊള്ളുക.
عربي تفسیرونه:
فَقَالُوْا رَبَّنَا بٰعِدْ بَیْنَ اَسْفَارِنَا وَظَلَمُوْۤا اَنْفُسَهُمْ فَجَعَلْنٰهُمْ اَحَادِیْثَ وَمَزَّقْنٰهُمْ كُلَّ مُمَزَّقٍ ؕ— اِنَّ فِیْ ذٰلِكَ لَاٰیٰتٍ لِّكُلِّ صَبَّارٍ شَكُوْرٍ ۟
വിദൂരമായ യാത്ര എളുപ്പമാക്കി നൽകിയെന്ന അല്ലാഹുവിൻ്റെ അനുഗ്രഹത്തെ അവർ നിസ്സാരമാക്കി കളഞ്ഞു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! (വഴിമദ്ധ്യേയുള്ള) ആ ഗ്രാമങ്ങളെ നീ ഇല്ലാതാക്കുക; ഞങ്ങൾ യാത്രയുടെ പ്രയാസമൊന്നറിയട്ടെ! അങ്ങനെ ഞങ്ങളുടെ യാത്രാവാഹനങ്ങളുടെ സവിശേഷത (എല്ലാവർക്കും) പ്രകടമാകട്ടെ! അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിസ്സാരപ്പെടുത്തുകയും, അവന് നന്ദി കാണിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവരിലെ ദരിദ്രരോട് അസൂയ പുലർത്തുകയും ചെയ്തതിലൂടെ അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചു. അങ്ങനെ പിൽക്കാലത്തുള്ളവർക്ക് സംസാരിച്ചിരിക്കാൻ തക്കവണ്ണം അവരെ നാം കഥാവശേഷരാക്കി. നാടുകളിൽ നാമവരെ ചിതറിത്തെറിപ്പിച്ചു കളഞ്ഞു. അങ്ങനെ പരസ്പരം ബന്ധപ്പെടാൻ അവർക്ക് സാധിക്കാതെയായി. സബഉകാർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളും, ശേഷം അവർ (അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ) നിഷേധിച്ചതിൻ്റെയും നിസ്സാരപ്പെടുത്തിയതിൻ്റെയും ഫലമായി അവരോട് അല്ലാഹു പകരം വീട്ടിയതിൻ്റെയും (കഥ പറയുന്ന ഈ) ചരിത്രത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനെ ധിക്കരിക്കാതിരിക്കുന്നതിലും (തന്നെ ബാധിച്ച) ദുരിതങ്ങളിലും നന്നായി ക്ഷമിക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവർക്കും തീർച്ചയായും പാഠമുണ്ട്.
عربي تفسیرونه:
وَلَقَدْ صَدَّقَ عَلَیْهِمْ اِبْلِیْسُ ظَنَّهٗ فَاتَّبَعُوْهُ اِلَّا فَرِیْقًا مِّنَ الْمُؤْمِنِیْنَ ۟
സത്യത്തിൽ നിന്ന് അവരെ തെറ്റിക്കാനും വഴികേടിലാക്കാനും കഴിയുമെന്ന തൻ്റെ ധാരണ ഇബ്'ലീ സ് അവരുടെ കാര്യത്തിൽ യാഥാർഥ്യമാക്കി. അങ്ങനെ നിഷേധത്തിലും വഴികേടിലും അവനെ അവർ പിന്തുടർന്നു; (അല്ലാഹുവിൽ) വിശ്വസിച്ച ഒരു കൂട്ടമാളുകളൊഴികെ. അവർ അവനെ പിൻപറ്റാതെ, പിശാചിൻ്റെ പ്രതീക്ഷയെ അസ്ഥാനത്താക്കി.
عربي تفسیرونه:
وَمَا كَانَ لَهٗ عَلَیْهِمْ مِّنْ سُلْطٰنٍ اِلَّا لِنَعْلَمَ مَنْ یُّؤْمِنُ بِالْاٰخِرَةِ مِمَّنْ هُوَ مِنْهَا فِیْ شَكٍّ ؕ— وَرَبُّكَ عَلٰی كُلِّ شَیْءٍ حَفِیْظٌ ۟۠
അവരെ വഴികേടിലേക്ക് നിർബന്ധിച്ചു കൊണ്ടെത്തിക്കാൻ കഴിയുന്ന വിധം യാതൊരു അധികാരവും ഇബ്'ലീ സിന് അവരുടെ മേൽ ഉണ്ടായിരുന്നില്ല. അവൻ അവർക്ക് ചീത്തയായത് ഭംഗിയാക്കി കാണിച്ചു കൊടുക്കുകയും, അവരെ വഴികേടിലാക്കുകയും മാത്രമാണ് ചെയ്തത്. ആരാണ് പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും വിശ്വസിക്കുന്നതെന്നും, അതിൽ സംശയമുള്ളത് ആർക്കെല്ലാമാണെന്നും വ്യക്തമായി പ്രകടമാകുന്നതിന് അവരെ വഴികേടിലാക്കാൻ നാമവനെ അഴിച്ചു വിട്ടിരിക്കുന്നു എന്നു മാത്രം. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സൂക്ഷിക്കുന്നവനാകുന്നു; തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ അവൻ സൂക്ഷിക്കുകയും, അവക്കുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.
عربي تفسیرونه:
قُلِ ادْعُوا الَّذِیْنَ زَعَمْتُمْ مِّنْ دُوْنِ اللّٰهِ ۚ— لَا یَمْلِكُوْنَ مِثْقَالَ ذَرَّةٍ فِی السَّمٰوٰتِ وَلَا فِی الْاَرْضِ وَمَا لَهُمْ فِیْهِمَا مِنْ شِرْكٍ وَّمَا لَهٗ مِنْهُمْ مِّنْ ظَهِیْرٍ ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങളുടെ ആരാധ്യരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെയെല്ലാം വിളിക്കുക; അവർ നിങ്ങൾക്കെന്തെങ്കിലും ഒരു ഉപകാരം നേടിത്തരുകയോ, ഏതെങ്കിലുമൊരു ഉപദ്രവം നിങ്ങളിൽ നിന്ന് നീക്കിത്തരികയോ ചെയ്യട്ടെ! ആകാശങ്ങളിലോ ഭൂമിയിലോ ഒരു ഉറുമ്പിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ (ഉടമസ്ഥതയിൽ) അല്ലാഹുവിനോടൊപ്പം എന്തെങ്കിലുമൊരു പങ്കും അവർക്കില്ല. സഹായിക്കുന്ന ഒരു സഹായിയും അവരുടെ കൂട്ടത്തിൽ അല്ലാഹുവിനില്ല. അവൻ എല്ലാ പങ്കുകാരിൽ നിന്നും സഹായികളിൽ നിന്നും പരിപൂർണ്ണ ധന്യനത്രെ!
عربي تفسیرونه:
په دې مخ کې د ایتونو د فایدو څخه:
• الشكر يحفظ النعم، والجحود يسبب سلبها.
• അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നത് അവൻ്റെ അനുഗ്രഹങ്ങളെ സംരക്ഷിക്കുകയും, നന്ദികേട് കാണിക്കുന്നത് ആ അനുഗ്രഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.

• الأمن من أعظم النعم التي يمتنّ الله بها على العباد.
• തൻ്റെ അടിമകൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ അല്ലാഹു എടുത്തു പറഞ്ഞ ഏറെ മഹത്തരമായ അനുഗ്രഹമാണ് സമാധാനം എന്നത്.

• الإيمان الصحيح يعصم من اتباع إغواء الشيطان بإذن الله.
• (അല്ലാഹുവിലുള്ള) ശരിയായ വിശ്വാസം പിശാചിൻ്റെ വഴിപിഴപ്പിക്കലിൽ നിന്ന് -അല്ലാഹുവിൻ്റെ അനുമതിയോടെ-സംരക്ഷണമേകുന്നതാണ്.

• ظهور إبطال أسباب الشرك ومداخله كالزعم بأن للأصنام مُلْكًا أو مشاركة لله، أو إعانة أو شفاعة عند الله.
• ബഹുദൈവാരാധനയിലേക്ക് എത്തിക്കുന്ന കാരണങ്ങളുടെയും പ്രവേശനവഴികളുടെയും നിരർത്ഥകത തെളിഞ്ഞു നിൽക്കുന്നു. വിഗ്രഹങ്ങൾക്ക് എന്തെങ്കിലും അധികാരമോ, അല്ലാഹുവിൻ്റെ അധികാരത്തിൽ എന്തെങ്കിലും പങ്കോ, അല്ലാഹുവിനെ സഹായിക്കലോ, ശുപാർശയോ ഉണ്ടെന്ന ജൽപ്പനങ്ങൾ ഉദാഹരണം.

 
د معناګانو ژباړه سورت: سبا
د سورتونو فهرست (لړلیک) د مخ نمبر
 
د قرآن کریم د معناګانو ژباړه - ملیباري ژبې ته د المختصر في تفسير القرآن الكريم ژباړه - د ژباړو فهرست (لړلیک)

د مرکز تفسیر للدراسات القرآنیة لخوا خپور شوی.

بندول