Check out the new design

ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. * - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ


ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߌߡߎ߬ߙߊ߲߬ ߞߐߙߍ   ߟߝߊߙߌ ߘߏ߫:
وَسَارِعُوْۤا اِلٰی مَغْفِرَةٍ مِّنْ رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمٰوٰتُ وَالْاَرْضُ ۙ— اُعِدَّتْ لِلْمُتَّقِیْنَ ۟ۙ
നന്മകൾ പ്രവർത്തിക്കുകയും, വ്യത്യസ്ത ഇബാദത്തുകൾ നിർവ്വഹിച്ചു കൊണ്ട് അല്ലാഹുവിലേക്ക് സാമീപ്യം സിദ്ധിക്കുന്നതിലേക്കും നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. അങ്ങനെ അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ പാപമോചനം നേടിയെടുക്കാനും, അവൻ്റെ സ്വർഗത്തിൽ പ്രവേശിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്. ആകാശഭൂമികളുടെ വിശാലതയുള്ള സ്വർഗമത്രെ അത്; തൻ്റെ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്കായി അല്ലാഹു ഒരുക്കി വെച്ചതത്രെ അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
الَّذِیْنَ یُنْفِقُوْنَ فِی السَّرَّآءِ وَالضَّرَّآءِ وَالْكٰظِمِیْنَ الْغَیْظَ وَالْعَافِیْنَ عَنِ النَّاسِ ؕ— وَاللّٰهُ یُحِبُّ الْمُحْسِنِیْنَ ۟ۚ
എളുപ്പത്തിലും പ്രയാസത്തിലും തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുകയും, പ്രതികാരം ചെയ്യാൻ കഴിവുണ്ടായിട്ടും തങ്ങളുടെ കോപം പിടിച്ചു വെക്കുകയും, തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് മാപ്പു നൽകുകയും ചെയ്യുന്നവർ; അവരാണ് സൂക്ഷ്മത പാലിക്കുന്നവർ. ഈ പറയപ്പെട്ട സ്വഭാവവിശേഷണങ്ങൾ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَالَّذِیْنَ اِذَا فَعَلُوْا فَاحِشَةً اَوْ ظَلَمُوْۤا اَنْفُسَهُمْ ذَكَرُوا اللّٰهَ فَاسْتَغْفَرُوْا لِذُنُوْبِهِمْ۫— وَمَنْ یَّغْفِرُ الذُّنُوْبَ اِلَّا اللّٰهُ ۪۫— وَلَمْ یُصِرُّوْا عَلٰی مَا فَعَلُوْا وَهُمْ یَعْلَمُوْنَ ۟
വൻപാപങ്ങളിൽ പെട്ട ഏതെങ്കിലും തിന്മ പ്രവർത്തിക്കുകയോ, അതിൽ താഴെയുള്ള തെറ്റുകളാൽ തനിക്ക് (അല്ലാഹുവിങ്കലുള്ള പ്രതിഫലത്തിൻ്റെ) വിഹിതത്തിൽ കുറവ് വരുത്തുകയോ ചെയ്തു പോയാൽ അല്ലാഹുവിനെ സ്മരിക്കുകയും, പാപികളോടുള്ള അവൻ്റെ താക്കീതും സൂക്ഷ്മത പാലിക്കുന്നവർക്കുള്ള അവൻ്റെ വാഗ്ദാനവും ഓർക്കുകയും, (സംഭവിച്ചു പോയതിലുള്ള) ഖേദത്തോടെ തങ്ങളുടെ തെറ്റുകൾ മറച്ചു വെക്കാനും അവയുടെ പേരിൽ ശിക്ഷിക്കാതിരിക്കാനും അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുന്നവരതെ അവർ. കാരണം, തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. ചെയ്യുന്നത് പാപമാണെന്നും, അല്ലാഹു പാപങ്ങൾ മുഴുവൻ പൊറുത്തു നൽകുന്നവനാണെന്നും അറിഞ്ഞതിന് ശേഷവും തങ്ങളുടെ തിന്മകളിൽ തുടർന്നു പോവുന്നവരല്ല അവർ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اُولٰٓىِٕكَ جَزَآؤُهُمْ مَّغْفِرَةٌ مِّنْ رَّبِّهِمْ وَجَنّٰتٌ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا ؕ— وَنِعْمَ اَجْرُ الْعٰمِلِیْنَ ۟ؕ
ഈ പറയപ്പെട്ട മനോഹരമായ സ്വഭാവവിശേഷണങ്ങളും, ഉന്നതമായ ഗുണങ്ങളുമുള്ളവർ; അല്ലാഹു അവരുടെ തിന്മകൾ മറച്ചു വെക്കുകയും, അവർക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ് എന്നതത്രെ അവർക്കുള്ള പ്രതിഫലം. പരലോകത്ത് കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകൾ അവർക്കുണ്ട്. അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരാണ്. അല്ലാഹുവിനെ ആരാധിക്കുന്ന, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർക്ക് എത്ര നല്ല പ്രതിഫലമാകുന്നു അത്.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
قَدْ خَلَتْ مِنْ قَبْلِكُمْ سُنَنٌ ۙ— فَسِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ كَانَ عَاقِبَةُ الْمُكَذِّبِیْنَ ۟
ഉഹ്ദ് യുദ്ധത്തിൽ ബാധിച്ച പ്രയാസങ്ങളാൽ മുസ്ലിംകൾ പരീക്ഷിക്കപ്പെട്ടപ്പോൾ അവരെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: അല്ലാഹുവിനെ നിഷേധിച്ചവരെ നശിപ്പിച്ചു കൊണ്ട് നിങ്ങൾക്ക് മുൻപും അല്ലാഹുവിൻ്റെ നടപടിക്രമം സംഭവിച്ചിട്ടുണ്ട്. മുസ്ലിംകളെ പരീക്ഷണത്തിന് വിധേയരാക്കിയതിന് ശേഷം അന്തിമവിജയം അവർക്ക് തന്നെ അവൻ നൽകിയിട്ടുമുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലുകളെയും നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നെന്നും നോക്കിക്കണ്ട് മനസ്സിലാക്കുക. അവരുടെ ഭവനങ്ങൾ ശൂന്യമാവുകയും, അധികാരം നശിച്ചു പോവുകയും ചെയ്തിരിക്കുന്നു.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
هٰذَا بَیَانٌ لِّلنَّاسِ وَهُدًی وَّمَوْعِظَةٌ لِّلْمُتَّقِیْنَ ۟
ഈ മഹത്തരമായ ഖുർആൻ സത്യം വിശദീകരിക്കുന്നതും, അസത്യത്തിൽ നിന്ന് സർവ്വ ജനങ്ങളെയും താക്കീത് ചെയ്യുന്നതുമാകുന്നു. സന്മാർഗത്തിലേക്ക് വഴികാട്ടുന്നതും, അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സാരോപദേശമേകുന്നതുമാകുന്നു. കാരണം, (അല്ലാഹുവിനെ സൂക്ഷിക്കുന്നവരാകുന്നു) അതിലുള്ള സന്മാർഗവും നന്മയും കൊണ്ട് പ്രയോജനമെടുക്കുന്നവർ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
وَلَا تَهِنُوْا وَلَا تَحْزَنُوْا وَاَنْتُمُ الْاَعْلَوْنَ اِنْ كُنْتُمْ مُّؤْمِنِیْنَ ۟
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ദുർബലരാകരുത്. നിങ്ങളെ ഉഹ്ദ് യുദ്ധദിവസം ബാധിച്ചതിൽ ദുഃഖിക്കരുത്. നിങ്ങൾക്ക് അതൊരിക്കലും യോജിച്ചതല്ല. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസം കാരണത്താൽ നിങ്ങൾ തന്നെയാകുന്നു ഉന്നതർ. അല്ലാഹുവിൻ്റെ സഹായവും, അവനിൽ നിന്നുള്ള വിജയത്തിലുള്ള പ്രതീക്ഷയും കാരണത്താൽ നിങ്ങൾ തന്നെയാണ് ഔന്നത്യമുള്ളവർ. നിങ്ങൾ അല്ലാഹുവിലും സൂക്ഷ്മത പാലിക്കുന്ന ദാസന്മാർക്കുള്ള അവൻ്റെ വാഗ്ദാനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
اِنْ یَّمْسَسْكُمْ قَرْحٌ فَقَدْ مَسَّ الْقَوْمَ قَرْحٌ مِّثْلُهٗ ؕ— وَتِلْكَ الْاَیَّامُ نُدَاوِلُهَا بَیْنَ النَّاسِ ۚ— وَلِیَعْلَمَ اللّٰهُ الَّذِیْنَ اٰمَنُوْا وَیَتَّخِذَ مِنْكُمْ شُهَدَآءَ ؕ— وَاللّٰهُ لَا یُحِبُّ الظّٰلِمِیْنَ ۟ۙ
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഉഹ്ദ് യുദ്ധദിവസം നിങ്ങൾക്ക് മുറിവുകളേൽക്കുകയും നിങ്ങളുടെ കൂട്ടത്തിൽ നിന്നുള്ളവർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളെ ബാധിച്ചതിന് സമാനമായ മുറിവുകളും മരണവും അവർക്കും ഉണ്ടായിട്ടുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കുമിടയിൽ വിജയവും പരാജയവുമെല്ലാം നൽകിക്കൊണ്ട് അല്ലാഹു ദിവസങ്ങൾ മാറിമാറി നൽകുന്നതാണ്. അതിൽ അല്ലാഹുവിന് മഹത്തരമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്. യഥാർത്ഥ വിശ്വാസികൾ കപടവിശ്വാസികളിൽ നിന്ന് വേറിട്ടു നിൽക്കുക എന്നത് അതിൽ പെട്ടതത്രെ. അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കാൻ ഭാഗ്യം നൽകിക്കൊണ്ട് തൻ്റെ ദാസന്മാരിൽ ചിലരെ ആദരിക്കുന്നതിനുമത്രെ അത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം ഉപേക്ഷിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
ߊߙߊߓߎߞߊ߲ߡߊ ߞߘߐߦߌߘߊ ߟߎ߬:
ߟߝߊߙߌ ߟߎ߫ ߢߊ߬ߕߣߐ ߘߏ߫ ߞߐߜߍ ߣߌ߲߬ ߞߊ߲߬:
• الترغيب في المسارعة إلى عمل الصالحات اغتنامًا للأوقات، ومبادرة للطاعات قبل فواتها.
• ലഭിച്ച സമയം ഉപയോഗപ്പെടുത്തി കൊണ്ട് -അവ നഷ്ടപ്പെടുന്നതിന് മുൻപ്- സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ ധൃതി കൂട്ടുകയും, ഇബാദത്തുകൾ അധികരിപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം.

• من صفات المتقين التي يستحقون بها دخول الجنة: الإنفاق في كل حال، وكظم الغيظ، والعفو عن الناس، والإحسان إلى الخلق.
• എല്ലാ സന്ദർഭത്തിലും ദാനധർമ്മങ്ങൾ നൽകുകയും, കോപം അടക്കിപ്പിടിക്കുകയും, ജനങ്ങൾക്ക് മാപ്പു നൽകുകയും, സൃഷ്ടികളോട് നന്മ പ്രവർത്തിക്കുകയും ചെയ്യുക; അല്ലാഹുവിനെ സൂക്ഷിക്കുന്നവരെ സ്വർഗത്തിൽ പ്രവേശിക്കാൻ അർഹരാക്കുന്ന ഗുണവിശേഷണങ്ങളാണ് ഇവയെല്ലാം.

• النظر في أحوال الأمم السابقة من أعظم ما يورث العبرة والعظة لمن كان له قلب يعقل به.
• കഴിഞ്ഞു പോയ ജനവിഭാഗങ്ങളുടെ ചരിത്രങ്ങൾ മനസ്സിലാക്കുന്നത് ചിന്തിക്കാൻ ശേഷിയുള്ള ഹൃദയമുള്ളവർക്ക് ഗുണപാഠങ്ങളും തിരിച്ചറിവുകളും നൽകുന്നു.

 
ߞߘߐ ߟߎ߬ ߘߟߊߡߌ߬ߘߊ߬ߟߌ ߝߐߘߊ ߘߏ߫: ߌߡߎ߬ߙߊ߲߬ ߞߐߙߍ
ߝߐߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ ߞߐߜߍ ߝߙߍߕߍ
 
ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐ ߟߎ߬ ߘߟߊߡߌߘߊ - ߞߎ߬ߙߣߊ߬ ߞߟߊߒߞߋ ߞߘߐߦߌߘߊ ߟߊߘߛߏߣߍ߲ ߘߟߊߡߌߘߊ ߡߟߌߓߊߙߌߦߊߞߊ߲ ߘߐ߫. - ߘߟߊߡߌߘߊ ߟߎ߫ ߦߌ߬ߘߊ߬ߥߟߊ

ߡߍ߲ ߝߘߊߣߍ߲߫ ߞߎ߬ߙߊ߬ߣߊ ߞߘߐߦߌߘߊ ߕߌߙߌ߲ߠߌ߲ ߝߊ߲ߓߊ ߟߊ߫

ߘߊߕߎ߲߯ߠߌ߲