Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: മുദ്ദഥ്ഥിർ   ആയത്ത്:
فَقُتِلَ كَیْفَ قَدَّرَ ۟ۙ
അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
അറബി തഫ്സീറുകൾ:
ثُمَّ قُتِلَ كَیْفَ قَدَّرَ ۟ۙ
വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
അറബി തഫ്സീറുകൾ:
ثُمَّ نَظَرَ ۟ۙ
ശേഷം ഖുർആനിനെ കുറിച്ച് എന്തു പറയുമെന്നതിൽ ഒരിക്കൽ കൂടി അവനൊന്നു ചിന്തിച്ചു നോക്കി.
അറബി തഫ്സീറുകൾ:
ثُمَّ عَبَسَ وَبَسَرَ ۟ۙ
ഖുർആനിനെ കുറിച്ച് പറയാൻ ആക്ഷേപമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവൻ്റെ മുഖം നന്നായി ചുളിയുകയും, അതിൻ്റെ മേൽ കരുവാളിപ്പ് പടരുകയും ചെയ്തു.
അറബി തഫ്സീറുകൾ:
ثُمَّ اَدْبَرَ وَاسْتَكْبَرَ ۟ۙ
അങ്ങനെ അവൻ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, നബി -ﷺ- യെ പിൻപറ്റുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു.
അറബി തഫ്സീറുകൾ:
فَقَالَ اِنْ هٰذَاۤ اِلَّا سِحْرٌ یُّؤْثَرُ ۟ۙ
അവൻ പറഞ്ഞു: മുഹമ്മദ് ഈ കൊണ്ടു വന്നിരിക്കുന്നത് അല്ലാഹുവിൻ്റെ സംസാരമൊന്നുമല്ല. ആരിൽ നിന്നോ അവൻ കേട്ടുപകർത്തിയ മാരണമാകുന്നു ഇത്.
അറബി തഫ്സീറുകൾ:
اِنْ هٰذَاۤ اِلَّا قَوْلُ الْبَشَرِ ۟ؕ
ഇത് അല്ലാഹുവിൻ്റെ സംസാരമല്ല. മനുഷ്യൻ്റെ സംസാരമാണിത്.
അറബി തഫ്സീറുകൾ:
سَاُصْلِیْهِ سَقَرَ ۟
നരകത്തിൻ്റെ തട്ടുകളിൽ ഒന്നായ സഖറിൽ ഈ കാഫിറിനെ നാം ഇട്ടെരിച്ചു കളയുന്നതാണ്. അതിലെ കഠിന ചൂട് അവൻ അനുഭവിക്കും.
അറബി തഫ്സീറുകൾ:
وَمَاۤ اَدْرٰىكَ مَا سَقَرُ ۟ؕ
മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?
അറബി തഫ്സീറുകൾ:
لَا تُبْقِیْ وَلَا تَذَرُ ۟ۚ
ശിക്ഷിക്കപ്പെടുന്നവനിൽ നിന്ന് ഒന്നും ബാക്കി വെക്കാതെ എല്ലാറ്റിലും ചെന്നെത്തുന്നതത്രെ അത്. പിന്നെ അവൻ പഴയപടി തന്നെയാകും. വീണ്ടും അതേ ശിക്ഷ തന്നെ ആവർത്തിക്കപ്പെടും. അവസാനമില്ലാതെ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.
അറബി തഫ്സീറുകൾ:
لَوَّاحَةٌ لِّلْبَشَرِ ۟ۚ
അതിൻ്റെ ചൂട് അങ്ങേയറ്റം കരിച്ചു കളയുന്നതും, തൊലികൾക്ക് മാറ്റം വരുത്തുന്നതുമാണ്.
അറബി തഫ്സീറുകൾ:
عَلَیْهَا تِسْعَةَ عَشَرَ ۟ؕ
അതിൻ്റെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട പത്തൊമ്പത് മലക്കുകളുണ്ട്. അവർ നരകത്തിൻ്റെ കാവൽക്കാരാണ്.
അറബി തഫ്സീറുകൾ:
وَمَا جَعَلْنَاۤ اَصْحٰبَ النَّارِ اِلَّا مَلٰٓىِٕكَةً ۪— وَّمَا جَعَلْنَا عِدَّتَهُمْ اِلَّا فِتْنَةً لِّلَّذِیْنَ كَفَرُوْا ۙ— لِیَسْتَیْقِنَ الَّذِیْنَ اُوْتُوا الْكِتٰبَ وَیَزْدَادَ الَّذِیْنَ اٰمَنُوْۤا اِیْمَانًا وَّلَا یَرْتَابَ الَّذِیْنَ اُوْتُوا الْكِتٰبَ وَالْمُؤْمِنُوْنَ ۙ— وَلِیَقُوْلَ الَّذِیْنَ فِیْ قُلُوْبِهِمْ مَّرَضٌ وَّالْكٰفِرُوْنَ مَاذَاۤ اَرَادَ اللّٰهُ بِهٰذَا مَثَلًا ؕ— كَذٰلِكَ یُضِلُّ اللّٰهُ مَنْ یَّشَآءُ وَیَهْدِیْ مَنْ یَّشَآءُ ؕ— وَمَا یَعْلَمُ جُنُوْدَ رَبِّكَ اِلَّا هُوَ ؕ— وَمَا هِیَ اِلَّا ذِكْرٰی لِلْبَشَرِ ۟۠
നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.
അറബി തഫ്സീറുകൾ:
كَلَّا وَالْقَمَرِ ۟ۙ
നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
അറബി തഫ്സീറുകൾ:
وَالَّیْلِ اِذْ اَدْبَرَ ۟ۙ
രാത്രിയെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പിന്തിരിഞ്ഞു പോകുന്ന വേളയിൽ.
അറബി തഫ്സീറുകൾ:
وَالصُّبْحِ اِذَاۤ اَسْفَرَ ۟ۙ
പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.
അറബി തഫ്സീറുകൾ:
اِنَّهَا لَاِحْدَی الْكُبَرِ ۟ۙ
തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.
അറബി തഫ്സീറുകൾ:
نَذِیْرًا لِّلْبَشَرِ ۟ۙ
മനുഷ്യർക്ക് ഒരു താക്കീതും ഭയപ്പെടുത്തലുമാണത്.
അറബി തഫ്സീറുകൾ:
لِمَنْ شَآءَ مِنْكُمْ اَنْ یَّتَقَدَّمَ اَوْ یَتَاَخَّرَ ۟ؕ
ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക്; അല്ലെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും പിന്തി നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.
അറബി തഫ്സീറുകൾ:
كُلُّ نَفْسٍ بِمَا كَسَبَتْ رَهِیْنَةٌ ۟ۙ
ഓരോ വ്യക്തിയും അവൻ ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്നതാണ്. ഒന്നല്ലെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ അവനെ നാശത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ നാശത്തിൽ നിന്ന് അത് അവനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.
അറബി തഫ്സീറുകൾ:
اِلَّاۤ اَصْحٰبَ الْیَمِیْنِ ۟ؕۛ
(ഇസ്ലാമിൽ) വിശ്വസിച്ചവരൊഴികെ. തിന്മകളുടെ പേരിൽ അവർ പിടികൂടപ്പെടില്ല. അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ അവർക്ക് വിട്ടു പൊറുത്തു മാപ്പാക്കപ്പെടും.
അറബി തഫ്സീറുകൾ:
فِیْ جَنّٰتٍ ۛ۫— یَتَسَآءَلُوْنَ ۟ۙ
പരലോകത്ത് അവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കും.
അറബി തഫ്സീറുകൾ:
عَنِ الْمُجْرِمِیْنَ ۟ۙ
(ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ പറ്റി; തിന്മകൾ പ്രവർത്തിച്ചു കൂട്ടി അവർ സ്വന്തങ്ങളെ നശിപ്പിച്ചിരിക്കുന്നു.
അറബി തഫ്സീറുകൾ:
مَا سَلَكَكُمْ فِیْ سَقَرَ ۟
അവർ ചോദിക്കും: എന്താണ് നിങ്ങളെ നരകാവകാശികളാക്കിയത്?!
അറബി തഫ്സീറുകൾ:
قَالُوْا لَمْ نَكُ مِنَ الْمُصَلِّیْنَ ۟ۙ
(ഇസ്ലാമിനെ) നിഷേധിച്ചവർ മറുപടിയായി പറയും: ഞങ്ങൾ ഇഹലോക ജീവിതത്തിൽ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.
അറബി തഫ്സീറുകൾ:
وَلَمْ نَكُ نُطْعِمُ الْمِسْكِیْنَ ۟ۙ
അല്ലാഹു ഞങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് ദരിദ്രന് ഞങ്ങൾ ഭക്ഷണം നൽകിയിരുന്നില്ല.
അറബി തഫ്സീറുകൾ:
وَكُنَّا نَخُوْضُ مَعَ الْخَآىِٕضِیْنَ ۟ۙ
ഞങ്ങൾ തോന്നിവാസികളോടൊപ്പം കറങ്ങിത്തിരിയുമായിരുന്നു. വഴികേടിലായ, പിഴച്ച കൂട്ടരോട് ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു.
അറബി തഫ്സീറുകൾ:
وَكُنَّا نُكَذِّبُ بِیَوْمِ الدِّیْنِ ۟ۙ
പ്രതിഫലത്തിൻ്റെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.
അറബി തഫ്സീറുകൾ:
حَتّٰۤی اَتٰىنَا الْیَقِیْنُ ۟ؕ
ഞങ്ങളങ്ങനെ നിഷേധത്തിലായി ജീവിതം തുടർന്നു കൊണ്ടിരുന്നു; മരണം വന്നെത്തുന്നത് വരെ. പശ്ചാത്തപിക്കാൻ ഒരവസരം ഞങ്ങൾക്ക് ലഭിച്ചില്ല.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• خطورة الكبر حيث صرف الوليد بن المغيرة عن الإيمان بعدما تبين له الحق.
* അഹങ്കാരത്തിൻ്റെ ഗൗരവം. വലീദ് ബ്നു മുഗീറ സത്യം ബോധ്യപ്പെട്ടതിന് ശേഷവും അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞത് അഹങ്കാരത്താലായിരുന്നു.

• مسؤولية الإنسان عن أعماله في الدنيا والآخرة.
* മനുഷ്യൻ തൻ്റെ പ്രവർത്തനങ്ങൾക്ക് ഇഹ-പരലോകങ്ങളിൽ ഉത്തരം പറയാൻ ബാധ്യതപ്പെട്ടവനാണ്.

• عدم إطعام المحتاج سبب من أسباب دخول النار.
* ആവശ്യക്കാരന് ഭക്ഷണം നൽകാതിരിക്കുക എന്നത് നരക പ്രവേശനത്തിന് കാരണമാകും.

 
പരിഭാഷ അദ്ധ്യായം: മുദ്ദഥ്ഥിർ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക