Check out the new design

ការបកប្រែអត្ថន័យនៃគម្ពីរគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន * - មាតិកានៃការបកប្រែ


ការបកប្រែអត្ថន័យ ជំពូក​: អាល់អាក់រ៉ហ្វ   វាក្យខណ្ឌ:
وَلَوْ اَنَّ اَهْلَ الْقُرٰۤی اٰمَنُوْا وَاتَّقَوْا لَفَتَحْنَا عَلَیْهِمْ بَرَكٰتٍ مِّنَ السَّمَآءِ وَالْاَرْضِ وَلٰكِنْ كَذَّبُوْا فَاَخَذْنٰهُمْ بِمَا كَانُوْا یَكْسِبُوْنَ ۟
നാം നമ്മുടെ ദൂതന്മാരെ നിയോഗിച്ച ആ നാട്ടുകാർ ആ ദൂതന്മാർ കൊണ്ടുവന്നത് സത്യപ്പെടുത്തുകയും, (അല്ലാഹുവിനെ) നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും ഉപേക്ഷിച്ച് തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നെങ്കിൽ നന്മയുടെ വാതിലുകൾ എല്ലാ വശങ്ങളിൽ നിന്നും നാം അവർക്ക് തുറന്നു നൽകുമായിരുന്നു. എന്നാൽ അവർ (നബിമാരെ) സത്യപ്പെടുത്തുകയോ, അല്ലാഹുവിനെ സൂക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, അവരുടെ ദൂതന്മാർ കൊണ്ടുവന്നതിനെ അവർ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോൾ പൊടുന്നനെ അവരെ നാം ശിക്ഷ കൊണ്ട് പിടികൂടി; അവർ ചെയ്തു കൂട്ടിയ തിന്മകളുടെയും ദുഷ്പ്രവൃത്തികളുടെയും ഫലമായിരുന്നു അത്.
ការបកស្រាយជាភាសា​អារ៉ាប់:
اَفَاَمِنَ اَهْلُ الْقُرٰۤی اَنْ یَّاْتِیَهُمْ بَاْسُنَا بَیَاتًا وَّهُمْ نَآىِٕمُوْنَ ۟ؕ
നിഷേധികളായ ആ നാട്ടുകൾ രാത്രിയിൽ അവർ ഉറങ്ങിക്കൊണ്ടിരിക്കെ -തങ്ങളുടെ വിശ്രമത്തിലും സ്വസ്ഥതയിലും അവർ മുഴുകിയിരിക്കെ- നമ്മുടെ ശിക്ഷ അവർക്ക് വന്നെത്തില്ലെന്ന് നിർഭയരായിരിക്കുകയാണോ?!
ការបកស្រាយជាភាសា​អារ៉ាប់:
اَوَاَمِنَ اَهْلُ الْقُرٰۤی اَنْ یَّاْتِیَهُمْ بَاْسُنَا ضُحًی وَّهُمْ یَلْعَبُوْنَ ۟
പകലിൻ്റെ ആദ്യസമയം -അവർ തങ്ങളുടെ ജോലികളിൽ മുഴുകിയതിനാൽ അശ്രദ്ധരും അപ്രതീക്ഷിതരുമായിരിക്കെ- അവർക്ക് നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ കുറിച്ചും അവർ നിർഭയരായിരിക്കുകയാണോ?!
ការបកស្រាយជាភាសា​អារ៉ាប់:
اَفَاَمِنُوْا مَكْرَ اللّٰهِ ۚ— فَلَا یَاْمَنُ مَكْرَ اللّٰهِ اِلَّا الْقَوْمُ الْخٰسِرُوْنَ ۟۠
അല്ലാഹു അവർക്ക് നൽകിയ അവസരങ്ങളുടെ ദൈർഘ്യം നോക്കൂ! തിന്മകൾ അധികരിച്ച നിലയിൽ പൊടുന്നനെ അവരെ പിടികൂടുന്നതിനായി അവർക്ക് (ശാരീരിക) ശക്തിയും ഉപജീവനത്തിലെ വിശാലതയും അവൻ അനുഗ്രഹമായി നൽകിയിരിക്കുന്നു. ആ നാടുകളിലെ നിഷേധികൾ അല്ലാഹുവിൻ്റെ തന്ത്രത്തെയും അദൃശ്യമായ നിയന്ത്രണങ്ങളെയും കുറിച്ച് നിർഭയരായിരിക്കുകയാണോ?! എങ്കിൽ, അല്ലാഹുവിൻ്റെ തന്ത്രത്തെ കുറിച്ച് നശിച്ച ജനങ്ങളല്ലാതെ നിർഭയരാവുകയില്ല. എന്നാൽ അല്ലാഹു നന്മയിലേക്ക് വഴിനയിച്ചവർ; അവർ അല്ലാഹുവിൻ്റെ തന്ത്രത്തെ ഭയപ്പെടുന്നവരാണ്. അതിനാൽ അല്ലാഹു ചൊരിഞ്ഞു നൽകിയ അനുഗ്രഹങ്ങളിൽ അവർ വഞ്ചിതരാവുകയില്ല. അല്ലാഹുവിൻ്റെ ഔദാര്യമായി മാത്രമേ അവർ അതിനെ കാണുകയുള്ളൂ; അവർ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്നവരുമായിരിക്കും.
ការបកស្រាយជាភាសា​អារ៉ាប់:
اَوَلَمْ یَهْدِ لِلَّذِیْنَ یَرِثُوْنَ الْاَرْضَ مِنْ بَعْدِ اَهْلِهَاۤ اَنْ لَّوْ نَشَآءُ اَصَبْنٰهُمْ بِذُنُوْبِهِمْ ۚ— وَنَطْبَعُ عَلٰی قُلُوْبِهِمْ فَهُمْ لَا یَسْمَعُوْنَ ۟
ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ നശിപ്പിക്കപ്പെട്ട ജനതക്ക് ശേഷം ഭൂമിയിൽ അവരുടെ പിന്തുടർച്ചക്കാരായി വന്നവർ; തങ്ങൾക്ക് മുൻപുള്ളവർക്ക് മേൽ വന്നുപതിച്ച ശിക്ഷയിൽ നിന്ന് അവർ ഗുണപാഠം ഉൾക്കൊള്ളുകയുണ്ടായില്ല. അവർ പ്രവർത്തിച്ചത് തന്നെയാണ് ഇവരും പ്രവർത്തിച്ചത്. അല്ലാഹു അവൻ്റെ നടപടിക്രമം പോലെ -അവർ ചെയ്തു കൂട്ടുന്ന തിന്മകളുടെ ഫലമായി അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിക്കുമെന്നത്- ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലേ?! അവരുടെ ഹൃദയങ്ങൾക്ക് മേൽ അവൻ മുദ്രവെക്കുകയും, ശേഷം ഒരു ഉപദേശവും അവർക്ക് ഉപകാരപ്പെടാതെ പോവുകയും, ഒരു ഉൽബോധനവും അവർക്ക് പ്രയോജനപ്പെടാതിരിക്കുകയും ചെയ്യുമെന്ന് (അവർക്ക് വ്യക്തമായിട്ടില്ലേ?!)
ការបកស្រាយជាភាសា​អារ៉ាប់:
تِلْكَ الْقُرٰی نَقُصُّ عَلَیْكَ مِنْ اَنْۢبَآىِٕهَا ۚ— وَلَقَدْ جَآءَتْهُمْ رُسُلُهُمْ بِالْبَیِّنٰتِ ۚ— فَمَا كَانُوْا لِیُؤْمِنُوْا بِمَا كَذَّبُوْا مِنْ قَبْلُ ؕ— كَذٰلِكَ یَطْبَعُ اللّٰهُ عَلٰی قُلُوْبِ الْكٰفِرِیْنَ ۟
കഴിഞ്ഞു പോയ ആ സമൂഹങ്ങൾ; -നൂഹിൻ്റെയും ഹൂദിൻ്റെയും സ്വാലിഹിൻ്റെയും ലൂത്വിൻ്റെയും ശുഐബിൻ്റെയുമെല്ലാം ജനത-; അവരുടെ ചരിത്രം -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾക്ക് നാം പാരായണം ചെയ്തു കേൾപ്പിക്കുകയും, അവരുടെ ചരിത്രം താങ്കൾക്ക് അറിയിച്ചു തരികയും ചെയ്യുന്നു. അവർ നിലകൊണ്ടിരുന്ന നിഷേധവും ശത്രുതയും, അവർക്ക് മേൽ വന്നുപതിച്ച ശിക്ഷയും താങ്കൾക്ക് നാം പറഞ്ഞു നൽകുന്നു. പാഠമുൾക്കൊള്ളുന്നവർക്ക് ഗുണപാഠമായി തീരുന്നതിനത്രെ ഇതെല്ലാം. ഉൽബോധനം സ്വീകരിക്കുന്നവർക്കുള്ള ഉപദേശവുമാണിത്. ആ നാട്ടുകാരിലേക്കെല്ലാം തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി നബിമാർ ചെന്നിട്ടുണ്ട്. ദൂതന്മാർ വന്നെത്തുമ്പോൾ ആ നാട്ടുകാർ അവരെ നിഷേധിക്കുകയായിരിക്കും ചെയ്യുക എന്നത് അല്ലാഹു മുൻപേ അറിഞ്ഞിട്ടുണ്ട്; അതിനാൽ അവർ ആ ദൂതന്മാരിൽ വിശ്വസിക്കുന്നവരായിരുന്നില്ല. തങ്ങളുടെ ദൂതന്മാരെ നിഷേധിച്ച അക്കൂട്ടരുടെ ഹൃദയങ്ങൾക്ക് അല്ലാഹു മുദ്ര വെച്ചതു പോലെ, മുഹമ്മദ് നബി (ﷺ) യെ നിഷേധിക്കുന്നവരുടെ ഹൃദയങ്ങൾക്ക് മേലും അല്ലാഹു മുദ്ര വെക്കുന്നതാണ്. അതിനാൽ അവർക്ക് (അല്ലാഹുവിൽ) വിശ്വസിക്കാനുള്ള സന്മാർഗം ലഭിക്കുന്നതല്ല.
ការបកស្រាយជាភាសា​អារ៉ាប់:
وَمَا وَجَدْنَا لِاَكْثَرِهِمْ مِّنْ عَهْدٍ ۚ— وَاِنْ وَّجَدْنَاۤ اَكْثَرَهُمْ لَفٰسِقِیْنَ ۟
അല്ലാഹു നൽകിയ ഉപദേശങ്ങൾ പാലിക്കുകയും നിറവേറ്റുകയും ചെയ്യുന്നവരെ ദൂതന്മാർ നിയോഗിക്കപ്പെട്ട നാടുകളിൽ ബഹുഭൂരിപക്ഷത്തിലും നാം കണ്ടില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് അവർ കീഴൊതുങ്ങുക എന്നതും അവരിൽ കാണാൻ കഴിഞ്ഞില്ല. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പുലർത്തുന്നതായാണ് നാം കണ്ടത്.
ការបកស្រាយជាភាសា​អារ៉ាប់:
ثُمَّ بَعَثْنَا مِنْ بَعْدِهِمْ مُّوْسٰی بِاٰیٰتِنَاۤ اِلٰی فِرْعَوْنَ وَمَلَاۡىِٕهٖ فَظَلَمُوْا بِهَا ۚ— فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُفْسِدِیْنَ ۟
ആ ദൂതന്മാർക്കെല്ലാം ശേഷം മൂസായെ അദ്ദേഹത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന നമ്മുടെ വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളുമായി ഫിർഔൻ്റെയും കൂട്ടരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. ആ ദൃഷ്ടാന്തങ്ങളെ ബോധ്യപ്പെട്ടിട്ടും തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും അവരിൽ നിന്നും ഉണ്ടായില്ല. അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ താങ്കൾ ചിന്തിച്ചു നോക്കുക! എങ്ങനെയായിരുന്നു ഫിർഔൻ്റെയും കൂട്ടരുടെയും പര്യവസാനം?! അല്ലാഹു അവരെ മുക്കിനശിപ്പിച്ചു. ഇഹലോകത്തും പരലോകത്തും അവരുടെ മേൽ അല്ലാഹു ശാപം ചൊരിയുകയും ചെയ്തു.
ការបកស្រាយជាភាសា​អារ៉ាប់:
وَقَالَ مُوْسٰی یٰفِرْعَوْنُ اِنِّیْ رَسُوْلٌ مِّنْ رَّبِّ الْعٰلَمِیْنَ ۟ۙ
അല്ലാഹു ഫിർഔൻ്റെ അരികിലേക്ക് മൂസയെ നിയോഗിച്ചു. അവൻ്റെ അരികിൽ എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ഹേ ഫിർഔൻ! സർവ്വ സൃഷ്ടികളുടെയും സ്രഷ്ടാവും അധികാരിയും, അവരുടെയെല്ലാം കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിൽ നിന്നുള്ള ദൂതനാകുന്നു ഞാൻ.
ការបកស្រាយជាភាសា​អារ៉ាប់:
អំពី​អត្ថប្រយោជន៍​នៃវាក្យខណ្ឌទាំងនេះនៅលើទំព័រនេះ:
• الإيمان والعمل الصالح سبب لإفاضة الخيرات والبركات من السماء والأرض على الأمة.
• (അല്ലാഹുവിലുള്ള) വിശ്വാസവും, സൽപ്രവൃത്തികളും ജനങ്ങൾക്ക് മേൽ ആകാശത്ത് നിന്ന് അല്ലാഹു നന്മകളും അനുഗ്രഹങ്ങളും കോരിച്ചൊരിയാനുള്ള കാരണമാണ്.

• الصلة وثيقة بين سعة الرزق والتقوى، وإنْ أنعم الله على الكافرين فإن هذا استدراج لهم ومكر بهم.
• ഉപജീവനത്തിൽ വിശാലത നൽകപ്പെടുക എന്നത് അല്ലാഹുവിനെ സൂക്ഷിക്കുക എന്ന വിശിഷ്ട ഗുണവുമായി അഭേദ്യബന്ധം പുലർത്തുന്നു. അല്ലാഹു അവനെ നിഷേധിച്ചവർക്ക് മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നുണ്ടെങ്കിൽ അത് അവരെ പൊടുന്നനെ പിടികൂടുന്നതിനായുള്ള തന്ത്രം മാത്രമാണ്. (അല്ലാതെ അവരോട് അവന് തൃപ്തിയുള്ളതുകൊണ്ടല്ല.)

• على العبد ألا يأمن من عذاب الله المفاجئ الذي قد يأتي في أية ساعة من ليل أو نهار.
• പൊടുന്നനെ വന്നേക്കാവുന്ന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഒരാളും നിർഭയനായിരിക്കരുത്. ഏത് സമയത്തും -രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ- അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തിയേക്കാം.

• يقص القرآن أخبار الأمم السابقة من أجل تثبيت المؤمنين وتحذير الكافرين.
• മുൻ സമുദായങ്ങളുടെ ചരിത്രം വിശുദ്ധ ഖുർആൻ വിശദീകരിക്കുന്നത് അല്ലാഹുവിൽ വിശ്വസിച്ചവരുടെ മനസ്സുകൾക്ക് സ്ഥൈര്യം നൽകുന്നതിനും, അല്ലാഹുവിനെ നിഷേധിച്ചവരെ താക്കീത് ചെയ്യുന്നതിനുമാണ്.

 
ការបកប្រែអត្ថន័យ ជំពូក​: អាល់អាក់រ៉ហ្វ
មាតិកានៃជំពូក លេខ​ទំព័រ
 
ការបកប្រែអត្ថន័យនៃគម្ពីរគួរអាន - ការបកប្រែជាភាសាម៉ាឡាយាលលើការអធិប្បាយសង្ខេបអំពីគម្ពីគួរអាន - មាតិកានៃការបកប្រែ

ត្រូវបានចេញដោយមជ្ឈមណ្ឌល តាហ្វសៀរនៃការសិក្សាគម្ពីគួរអាន

បិទ