Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: અશ્ શૂરા   આયત:

ശ്ശൂറാ

સૂરતના હેતુઓ માંથી:
بيان كمال تشريع الله، ووجوب متابعته، والتحذير من مخالفته.
അല്ലാഹുവിൻ്റെ മതനിയമങ്ങളുടെ പൂർണ്ണതയും, അത് പിൻപറ്റൽ നിർബന്ധമാണെന്നതും, അതിനോട് എതിരാകുന്നതിൽ നിന്നുള്ള താക്കീതും.

حٰمٓ ۟ۚ
ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
અરબી તફસીરો:
عٓسٓقٓ ۟
ഹാമീം. ഐൻ സീൻ ഖാഫ്. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
અરબી તફસીરો:
كَذٰلِكَ یُوْحِیْۤ اِلَیْكَ وَاِلَی الَّذِیْنَ مِنْ قَبْلِكَ ۙ— اللّٰهُ الْعَزِیْزُ الْحَكِیْمُ ۟
ഹേ മുഹമ്മദ്! നിനക്കും നിൻറെ മുൻപുള്ള അല്ലാഹുവിൻറെ നബിമാർക്കും ഇതിന് സമാനമായ ബോധനം നാം നൽകുന്നു. (തിന്മകൾ ചെയ്തു കൂട്ടിയ) തൻറെ ശത്രുക്കളിൽ നിന്ന് പകരം ചോദിക്കുന്ന 'അസീസും', സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാണ് അല്ലാഹു.
અરબી તફસીરો:
لَهٗ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَهُوَ الْعَلِیُّ الْعَظِیْمُ ۟
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു. അവനാണ് അവയെ സൃഷ്ടിച്ചതും, അധീനപ്പെടുത്തുന്നതും, അവയെ നിയന്ത്രിക്കുന്നതും. എല്ലാത്തിനും ഉപരിയിലുള്ളവനും, സർവ്വ ഔന്നത്യമുള്ളവനും, എല്ലാവരെയും വിജയിച്ചടക്കിയവനുമായ അലിയ്യ് അവനത്രെ. സർവ്വ മഹത്വവുമുള്ളവനായ 'അദ്വീമും' അവനത്രെ.
અરબી તફસીરો:
تَكَادُ السَّمٰوٰتُ یَتَفَطَّرْنَ مِنْ فَوْقِهِنَّ وَالْمَلٰٓىِٕكَةُ یُسَبِّحُوْنَ بِحَمْدِ رَبِّهِمْ وَیَسْتَغْفِرُوْنَ لِمَنْ فِی الْاَرْضِ ؕ— اَلَاۤ اِنَّ اللّٰهَ هُوَ الْغَفُوْرُ الرَّحِیْمُ ۟
അല്ലാഹുവിൻറെ മഹത്വത്തിന് മുൻപിൽ ഭീമാകാരമുള്ളതും, ഉന്നതവുമായ ആകാശങ്ങൾ ഭൂമികൾക്ക് മുകളിൽ തകർന്നു വീഴാനായിരിക്കുന്നു. മലക്കുകൾ അവരുടെ രക്ഷിതാവിനെ പ്രകീർത്തിക്കുകയും, മഹത്വപ്പെടുത്തുകയും, അവന് മുൻപിൽ താഴ്മയോടും ആദരവോടും കൂടി അവനെ സ്തുതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അല്ലാഹു തൻറെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മത്രെ
અરબી તફસીરો:
وَالَّذِیْنَ اتَّخَذُوْا مِنْ دُوْنِهٖۤ اَوْلِیَآءَ اللّٰهُ حَفِیْظٌ عَلَیْهِمْ ۖؗ— وَمَاۤ اَنْتَ عَلَیْهِمْ بِوَكِیْلٍ ۟
അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ സ്വീകരിക്കുകയും, അവയെ അല്ലാഹുഹുവിന് പുറമെയുള്ള രക്ഷാധികാരികളായി സ്വീകരിക്കുകയും ആരാധിക്കുകയും ചെയ്തവർ; അവരെ അല്ലാഹു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ അവൻ രേഖപ്പെടുത്തുകയും, അതിനുള്ള പ്രതിഫലം അവർക്ക് അവൻ നൽകുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻറെ റസൂലേ! അവരുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കാൻ താങ്കളെ ബാധ്യത ഏൽപ്പിച്ചിട്ടില്ല. അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടുന്നതുമല്ല. മറിച്ച്, താങ്കൾ ഈ സന്ദേശം എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു.
અરબી તફસીરો:
وَكَذٰلِكَ اَوْحَیْنَاۤ اِلَیْكَ قُرْاٰنًا عَرَبِیًّا لِّتُنْذِرَ اُمَّ الْقُرٰی وَمَنْ حَوْلَهَا وَتُنْذِرَ یَوْمَ الْجَمْعِ لَا رَیْبَ فِیْهِ ؕ— فَرِیْقٌ فِی الْجَنَّةِ وَفَرِیْقٌ فِی السَّعِیْرِ ۟
അല്ലാഹുവിൻറെ റസൂലേ! നിനക്ക് മുൻപുള്ള നബിമാർക്ക് നാം ബോധനം നൽകിയതു പോലെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ നിനക്കും നാം ബോധനം നൽകിയിരിക്കുന്നു. മക്കയിലുള്ളവർക്കും അതിന് ചുറ്റുമുള്ള അറബ് നാടുകളിലുള്ളവർക്കും, ശേഷം മറ്റെല്ലാ ജനങ്ങൾക്കും നീ താക്കീത് നൽകുന്നതിനും, അല്ലാഹു ആദ്യകാലക്കാരെയും പിൽക്കാലക്കാരെയും വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി, ഒരിടത്ത് ഒരുമിച്ചു കൂട്ടുന്ന അന്ത്യനാളിനെ കുറിച്ച് അവരെ ഭയപ്പെടുത്തുന്നതിനും വേണ്ടിയത്രെ അത്. അന്നേ ദിവസം അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല. ജനങ്ങൾ അന്ന് രണ്ട് വിഭാഗങ്ങളായി വേർതിരിയുന്നതാണ്. ഒരു വിഭാഗം സ്വർഗത്തിലായിരിക്കും; (ഇസ്ലാമിൽ) വിശ്വസിച്ചവരാണവർ. മറു വിഭാഗം നരകത്തിലും; (ഇസ്ലാമിനെ) നിഷേധിച്ചവരാണവർ.
અરબી તફસીરો:
وَلَوْ شَآءَ اللّٰهُ لَجَعَلَهُمْ اُمَّةً وَّاحِدَةً وَّلٰكِنْ یُّدْخِلُ مَنْ یَّشَآءُ فِیْ رَحْمَتِهٖ ؕ— وَالظّٰلِمُوْنَ مَا لَهُمْ مِّنْ وَّلِیٍّ وَّلَا نَصِیْرٍ ۟
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെയെല്ലാം അവൻ ഇസ്ലാം മതത്തിൽ നിലകൊള്ളുന്ന ഏകസമുദായമാക്കുമായിരുന്നു. അങ്ങനെ അവരെയെല്ലാം അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹുവിൻറെ മഹത്തരമായ യുക്തപൂർണ്ണമായ ഉദ്ദേശത്താൽ അവൻ ഉദ്ദേശിക്കുന്നവർ ഇസ്ലാമിൽ പ്രവേശിക്കുകയും, അവരെ അവൻ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തത്തോട് അതിക്രമങ്ങൾ പ്രവർത്തിച്ചവനാകട്ടെ; അവർക്ക് അവരെ സഹായിക്കുന്ന ഒരു രക്ഷാധികാരിയോ, അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന ഒരു സഹായിയോ ഉണ്ടായിരിക്കില്ല.
અરબી તફસીરો:
اَمِ اتَّخَذُوْا مِنْ دُوْنِهٖۤ اَوْلِیَآءَ ۚ— فَاللّٰهُ هُوَ الْوَلِیُّ وَهُوَ یُحْیِ الْمَوْتٰی ؗ— وَهُوَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟۠
എന്നാൽ ഈ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുന്നു. എന്നാൽ അല്ലാഹുവാകുന്നു യഥാർത്ഥ രക്ഷാധികാരി. അവന് പുറമെയുള്ളവർ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുകയില്ല. അവനാകുന്നു മരിച്ചവരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയർത്തെഴുന്നേൽപിക്കുന്നവൻ. അവന് യാതൊന്നും തന്നെ അസാധ്യമാവുകയില്ല.
અરબી તફસીરો:
وَمَا اخْتَلَفْتُمْ فِیْهِ مِنْ شَیْءٍ فَحُكْمُهٗۤ اِلَی اللّٰهِ ؕ— ذٰلِكُمُ اللّٰهُ رَبِّیْ عَلَیْهِ تَوَكَّلْتُ ۖۗ— وَاِلَیْهِ اُنِیْبُ ۟
അല്ലയോ ജനങ്ങളേ! നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള, -അടിസ്ഥാനപരമോ ശാഖാപരമോ ആയ- മതവിഷയങ്ങളിൽ എല്ലാം വിധി തീർപ്പാക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ്. അത്തരം വിഷയങ്ങളെല്ലാം അല്ലാഹുവിൻറെ ഖുർആനിലേക്കോ, അവിടുത്തെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ ചര്യയിലേക്കോ മടക്കുകയാണ് വേണ്ടത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവനാണ് എൻറെ രക്ഷിതാവായ അല്ലാഹു. എൻറെ എല്ലാ കാര്യങ്ങളും അവൻറെ മേലാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവനിലേക്കാണ് (സംഭവിച്ചു പോയ തെറ്റുകളിൽ നിന്ന്) ഞാൻ ഖേദിച്ചു മടങ്ങുന്നത്.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• عظمة الله ظاهرة في كل شيء.
\* അല്ലാഹുവിൻറെ ഗാംഭീര്യവും മഹത്വവും എല്ലാ കാര്യങ്ങളിലും പ്രകടമാണ്.

• دعاء الملائكة لأهل الإيمان بالخير.
* മലക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്.

• القرآن والسُنَّة مرجعان للمؤمنين في شؤونهم كلها، وبخاصة عند الاختلاف.
* ഖുർആനും സുന്നത്തുമാണ് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ എല്ലാ വിഷയങ്ങളിലുമുള്ള അവലംബം. പ്രത്യേകിച്ച് അവർക്കിടയിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളിൽ.

• الاقتصار على إنذار أهل مكة ومن حولها؛ لأنهم مقصودون بالرد عليهم لإنكارهم رسالته صلى الله عليه وسلم وهو رسول للناس كافة كما قال تعالى: ﴿وَمَآ أَرسَلنُّكَ إلَّا كافةً لِّلنَّاس...﴾، (سبأ: 28).
മക്കക്കാർക്കും അവരുടെ ചുറ്റുഭാഗങ്ങളിലുള്ളവർക്കും പ്രത്യേകമായി താക്കീത് നൽകണമെന്ന് ഓർമ്മപ്പെടുത്താനുള്ള കാരണം അവർ നബി -ﷺ- യുടെ പ്രവാചകത്വം നിഷേധിക്കുകയും, അവർക്കുള്ള മറുപടിയാണ് ഇതിൽ വന്നിട്ടുള്ളത് എന്നതു കൊണ്ടുമാണ്. എന്നാൽ മുഹമ്മദ് നബി -ﷺ- ലോകർക്കെല്ലാമുള്ള അല്ലാഹുവിൻറെ ദൂതനാണ്. അല്ലാഹു പറഞ്ഞതു പോലെ: "നിന്നെ നാം സർവ്വ ജനങ്ങളിലേക്കുമാണ് നിയോഗിച്ചിട്ടുള്ളത്."

 
શબ્દોનું ભાષાંતર સૂરહ: અશ્ શૂરા
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો