Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: ફુસ્સિલત   આયત:
اِلَیْهِ یُرَدُّ عِلْمُ السَّاعَةِ ؕ— وَمَا تَخْرُجُ مِنْ ثَمَرٰتٍ مِّنْ اَكْمَامِهَا وَمَا تَحْمِلُ مِنْ اُ وَلَا تَضَعُ اِلَّا بِعِلْمِهٖ ؕ— وَیَوْمَ یُنَادِیْهِمْ اَیْنَ شُرَكَآءِیْ ۙ— قَالُوْۤا اٰذَنّٰكَ ۙ— مَا مِنَّا مِنْ شَهِیْدٍ ۟ۚ
അന്ത്യനാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിലേക്ക് മാത്രമാണ് മടക്കപ്പെടുന്നത്; അവന് മാത്രമാകുന്നു അതെപ്പോഴാണ് സംഭവിക്കുക എന്ന കാര്യം അറിയുക. മറ്റൊരാൾക്കും അതിനെ കുറിച്ച് അറിയുകയില്ല. അല്ലാഹു അറിയാതെ പഴങ്ങൾ അതിനെ സംരക്ഷിക്കുന്ന അതിൻറെ പോളകളിൽ നിന്ന് പുറത്തു വരുന്നില്ല. അവനറിയാതെ ഏതെങ്കിലും സ്ത്രീ ഗർഭം ധരിക്കുകയോ, പ്രസവിക്കുകയോ ചെയ്യുന്നില്ല. അപ്രകാരം ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അല്ലാഹു അവനോടൊപ്പം വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ബഹുദൈവാരാധകരെ ആക്ഷേപിച്ചു കൊണ്ടു വിളിച്ചു പറയുന്ന ദിവസം: എൻറെ പങ്കാളികളായിരുന്നുവെന്ന് നിങ്ങൾ ജൽപ്പിച്ച ആ പങ്കാളികളെവിടെ?! ബഹുദൈവാരാധകർ പറയും: നിൻറെ മുൻപിൽ ഞങ്ങൾ സമ്മതിച്ചു കഴിഞ്ഞല്ലോ?! ഇപ്പോൾ ഞങ്ങളിലൊരാളും നിനക്കൊരു പങ്കുകാരൻ ഉണ്ടായിരുന്നെന്ന് സാക്ഷ്യം വഹിക്കുന്നവരല്ല.
અરબી તફસીરો:
وَضَلَّ عَنْهُمْ مَّا كَانُوْا یَدْعُوْنَ مِنْ قَبْلُ وَظَنُّوْا مَا لَهُمْ مِّنْ مَّحِیْصٍ ۟
അവർ വിളിച്ചു പ്രാർത്ഥിച്ചിരുന്ന വിഗ്രഹങ്ങളും മറ്റുമെല്ലാം അവരെ ഉപേക്ഷിച്ചു പോയി. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ഇനിയൊരു സങ്കേതവുമില്ലെന്നും രക്ഷപ്പെടാൻ സാധിക്കില്ലെന്നും അവർക്കുറപ്പാവുകയും ചെയ്തു.
અરબી તફસીરો:
لَا یَسْـَٔمُ الْاِنْسَانُ مِنْ دُعَآءِ الْخَیْرِ ؗ— وَاِنْ مَّسَّهُ الشَّرُّ فَیَـُٔوْسٌ قَنُوْطٌ ۟
ആരോഗ്യത്തിനും സമ്പത്തിനും സന്താനങ്ങൾക്കും മറ്റനുഗ്രഹങ്ങൾക്കും വേണ്ടി ചോദിച്ചു കൊണ്ടേയിരിക്കാൻ ഒരു മടുപ്പും മനുഷ്യനില്ല. എന്നാൽ ദാരിദ്ര്യമോ രോഗമോ മറ്റോ അവനെ ബാധിച്ചു കഴിഞ്ഞാലോ; അങ്ങേയറ്റം നിരാശനും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് പ്രതീക്ഷയറ്റവനുമായി അവൻ മാറുന്നത് (കാണാം).
અરબી તફસીરો:
وَلَىِٕنْ اَذَقْنٰهُ رَحْمَةً مِّنَّا مِنْ بَعْدِ ضَرَّآءَ مَسَّتْهُ لَیَقُوْلَنَّ هٰذَا لِیْ ۙ— وَمَاۤ اَظُنُّ السَّاعَةَ قَآىِٕمَةً ۙ— وَّلَىِٕنْ رُّجِعْتُ اِلٰی رَبِّیْۤ اِنَّ لِیْ عِنْدَهٗ لَلْحُسْنٰی ۚ— فَلَنُنَبِّئَنَّ الَّذِیْنَ كَفَرُوْا بِمَا عَمِلُوْا ؗ— وَلَنُذِیْقَنَّهُمْ مِّنْ عَذَابٍ غَلِیْظٍ ۟
രോഗമോ ദുരിതമോ ബാധിച്ചതിന് ശേഷം അവന് നാം ആരോഗ്യവും ധന്യതയും സൗഖ്യവും ആസ്വദിപ്പിച്ചാൽ തീർച്ചയായും അവൻ പറയും: ഇത് എനിക്കുള്ളതാകുന്നു. ഞാൻ ഇതിനെല്ലാം അർഹനാകുന്നു. അന്ത്യനാൾ സംഭവിക്കുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെയും എനിക്ക് അല്ലാഹുവിങ്കലും ധന്യതയും സമ്പത്തും തന്നെയാണുണ്ടായിരിക്കുക. ഇഹലോകത്ത് എനിക്ക് അർഹതപ്പെട്ട അനുഗ്രഹങ്ങൾ അവൻ എൻറെ മേൽ വാരിച്ചൊരിഞ്ഞതു പോലെ, പരലോകത്തും അവൻ എനിക്ക് അനുഗ്രഹങ്ങൾ നൽകും. അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് അവർ ചെയ്തു കൂട്ടിയ നിഷേധവും തിന്മകളും നാം അറിയിച്ചു നൽകുന്നതാണ്. അങ്ങേയറ്റം കടുത്ത ശിക്ഷ നാമവരെ രുചിപ്പിക്കുന്നതുമാണ്.
અરબી તફસીરો:
وَاِذَاۤ اَنْعَمْنَا عَلَی الْاِنْسَانِ اَعْرَضَ وَنَاٰ بِجَانِبِهٖ ۚ— وَاِذَا مَسَّهُ الشَّرُّ فَذُوْ دُعَآءٍ عَرِیْضٍ ۟
മനുഷ്യന് നാം ആരോഗ്യമോ സൗഖ്യമോ പോലുള്ള വല്ല അനുഗ്രഹവും ചൊരിഞ്ഞാൽ അവൻ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും അവനെ അനുസരിക്കുന്നതിൽ നിന്നുമതാ അശ്രദ്ധനാവുകയും, അഹങ്കാരത്തോടെ തിരിഞ്ഞു കളയുകയും ചെയ്യുന്നു. എന്നാൽ അവന് വല്ല രോഗമോ ദാരിദ്ര്യമോ ബാധിച്ചാലാകട്ടെ; അല്ലാഹുവിനെ ധാരാളമായി വിളിച്ചു പ്രാർത്ഥിക്കുന്നവനായി അവൻ മാറുന്നു. തനിക്ക് ബാധിച്ച പ്രയാസങ്ങൾ അവനിൽ നിന്ന് മാറ്റി നൽകുന്നതിനായി അവൻ അല്ലാഹുവിനോട് ആവലാതി ബോധിപ്പിക്കുന്നു! അല്ലാഹു അനുഗ്രഹം ചെയ്താൽ അവൻ തൻറെ രക്ഷിതാവിന് നന്ദി കാണിക്കുന്നില്ല. അല്ലാഹു അവനെ പ്രയാസങ്ങൾ കൊണ്ട് പരീക്ഷിച്ചാൽ അതിലവൻ ക്ഷമിക്കുന്നുമില്ല.
અરબી તફસીરો:
قُلْ اَرَءَیْتُمْ اِنْ كَانَ مِنْ عِنْدِ اللّٰهِ ثُمَّ كَفَرْتُمْ بِهٖ مَنْ اَضَلُّ مِمَّنْ هُوَ فِیْ شِقَاقٍ بَعِیْدٍ ۟
അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: ഈ ഖുർആൻ അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും, ശേഷം നിങ്ങളതിനെ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ സ്ഥിതിവിശേഷം?! പ്രകടവും ശക്തവുമായ തെളിവുകൾ ബലപ്പെടുത്തുന്ന തരത്തിൽ, വ്യക്തമായ സത്യം നിലനിൽക്കെ, അതിനെതിരെ കടുത്ത ശത്രുത വെച്ചു പുലർത്തുന്നവനെക്കാൾ വഴികേടിലായ മറ്റാരാണുള്ളത്?!
અરબી તફસીરો:
سَنُرِیْهِمْ اٰیٰتِنَا فِی الْاٰفَاقِ وَفِیْۤ اَنْفُسِهِمْ حَتّٰی یَتَبَیَّنَ لَهُمْ اَنَّهُ الْحَقُّ ؕ— اَوَلَمْ یَكْفِ بِرَبِّكَ اَنَّهٗ عَلٰی كُلِّ شَیْءٍ شَهِیْدٌ ۟
ഖുറൈഷികളിലെ നിഷേധികൾക്ക് ഭൂമിയുടെ ചക്രവാളസീമകളിൽ മുസ്ലിംകൾക്ക് സംഭവിക്കുന്ന വിജയങ്ങളിലൂടെയും, മക്ക വിജയിച്ചടക്കുന്നതിലൂടെ അവരിൽ തന്നെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിച്ചു കൊടുക്കുന്നതാണ്. ഈ ഖുർആൻ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് ഒരു സംശയവുമില്ലാതെ അവർക്ക് വ്യക്തമാകുന്ന നിലക്ക് (നാമത് കാണിച്ചു കൊടുക്കും). ഖുർആൻ ഞാൻ അവതരിപ്പിച്ചതാണെന്ന അല്ലാഹുവിൻറെ സാക്ഷ്യം ഈ ബഹുദൈവാരാധകർക്ക് മതിയായിട്ടില്ലേ?! അല്ലാഹുവിനെക്കാൾ മഹത്തരമായ സാക്ഷ്യമുള്ള മറ്റാരാണുള്ളത്?! സത്യമായിരുന്നു അവർ ഉദ്ദേശിക്കുന്നതെങ്കിൽ അല്ലാഹുവിൻറെ സാക്ഷ്യം തന്നെ അവർക്ക് മതിയാകുമായിരുന്നു.
અરબી તફસીરો:
اَلَاۤ اِنَّهُمْ فِیْ مِرْیَةٍ مِّنْ لِّقَآءِ رَبِّهِمْ ؕ— اَلَاۤ اِنَّهٗ بِكُلِّ شَیْءٍ مُّحِیْطٌ ۟۠
അറിയുക! തീർച്ചയായും ബഹുദൈവാരാധകർ തങ്ങളുടെ രക്ഷിതാവിനെ കണ്ടു മുട്ടുമോ എന്ന കാര്യത്തിൽ സംശയത്തിലാകുന്നു; അതിനാലാകുന്നു അവർ പുനരുത്ഥാനത്തെ നിഷേധിക്കുന്നത്. പരലോകത്തിൽ അവർ വിശ്വസിക്കുന്നുമില്ല. അതു കൊണ്ടാണ് അവർ അതിന് വേണ്ടി സൽപ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് തയ്യാറെടുക്കാത്തത്. അറിയുക! തീർച്ചയായും അല്ലാഹു എല്ലാ വസ്തുക്കളെയും അവൻറെ അറിവ് കൊണ്ടും ശക്തി കൊണ്ടും ചൂഴ്ന്നിരിക്കുന്നു.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• علم الساعة عند الله وحده.
* അന്ത്യനാളിൻറെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻറെ പക്കൽ മാത്രമാണ്.

• تعامل الكافر مع نعم الله ونقمه فيه تخبط واضطراب.
* അല്ലാഹുവിൻറെ അനുഗ്രഹങ്ങളോട് നിഷേധികളുടെ സമീപനം തീർത്തും ആടിമറിഞ്ഞതും വൈരുദ്ധ്യമുള്ളതുമാണ്.

• إحاطة الله بكل شيء علمًا وقدرة.
* അല്ലാഹു എല്ലാ വസ്തുക്കളെയും അവൻറെ അറിവ് കൊണ്ടും ശക്തി കൊണ്ടും ചൂഴ്ന്നിരിക്കുന്നു.

 
શબ્દોનું ભાષાંતર સૂરહ: ફુસ્સિલત
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો