Check out the new design

કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ * - ભાષાંતરોની અનુક્રમણિકા


શબ્દોનું ભાષાંતર સૂરહ: મરયમ   આયત:
وَنَادَیْنٰهُ مِنْ جَانِبِ الطُّوْرِ الْاَیْمَنِ وَقَرَّبْنٰهُ نَجِیًّا ۟
മൂസാ നിൽക്കുന്നതിൻ്റെ വലതുഭാഗത്തുണ്ടായിരുന്ന പർവതത്തിൻ്റെ ഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി അദ്ദേഹത്തെ നാം വിളിക്കുകയും ചെയ്തു. അവിടെ വെച്ച് അല്ലാഹു അദ്ദേഹത്തിന് അവൻ്റെ സംസാരം കേൾപ്പിച്ചു.
અરબી તફસીરો:
وَوَهَبْنَا لَهٗ مِنْ رَّحْمَتِنَاۤ اَخَاهُ هٰرُوْنَ نَبِیًّا ۟
നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും അനുഗ്രഹവുമായി കൊണ്ട് അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനിനെ നാം നബിയായി നിശ്ചയിക്കുകയും ചെയ്തു. ഹാറൂനിനെ നബിയാക്കണം എന്ന മൂസായുടെ പ്രാർത്ഥനക്കുള്ള ഉത്തരമായിരുന്നു അത്.
અરબી તફસીરો:
وَاذْكُرْ فِی الْكِتٰبِ اِسْمٰعِیْلَ ؗ— اِنَّهٗ كَانَ صَادِقَ الْوَعْدِ وَكَانَ رَسُوْلًا نَّبِیًّا ۟ۚ
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇസ്മാഈലിൻ്റെ ചരിത്രവും സ്മരിക്കുക. അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. ഏതൊരു വാഗ്ദാനം നൽകിയാലും അദ്ദേഹം അത് പാലിക്കാതിരുന്നിട്ടില്ല. അദ്ദേഹം അല്ലാഹുവിൻ്റെ ദൂതരും പ്രവാചകനുമായിരുന്നു.
અરબી તફસીરો:
وَكَانَ یَاْمُرُ اَهْلَهٗ بِالصَّلٰوةِ وَالزَّكٰوةِ ۪— وَكَانَ عِنْدَ رَبِّهٖ مَرْضِیًّا ۟
അദ്ദേഹം തൻ്റെ കുടുംബത്തോട് നിസ്കാരം നിലനിർത്താനും സകാത്ത് നൽകുവാനും കൽപ്പിക്കുമായിരുന്നു. അദ്ദേഹം അല്ലാഹു തൃപ്തിപ്പെട്ടവനായിരുന്നു.
અરબી તફસીરો:
وَاذْكُرْ فِی الْكِتٰبِ اِدْرِیْسَ ؗ— اِنَّهٗ كَانَ صِدِّیْقًا نَّبِیًّا ۟ۗۙ
അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിൽ ഇദ്രീസിൻ്റെ ചരിത്രം അങ്ങ് സ്മരിക്കുക. അദ്ദേഹം അങ്ങേയറ്റം സത്യസന്ധതയുള്ളവനും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ സത്യപ്പെടുത്തുന്നവനും, അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരിൽ ഒരു ദൂതനും ആയിരുന്നു.
અરબી તફસીરો:
وَّرَفَعْنٰهُ مَكَانًا عَلِیًّا ۟
അദ്ദേഹത്തിന് നൽകിയ പ്രവാചകത്വത്തിലൂടെ നാം അദ്ദേഹത്തിൻ്റെ കീർത്തി ഉന്നതമാക്കുകയും ചെയ്തു. അദ്ദേഹം ഉന്നതമായ സ്ഥാനമുള്ളവരായിരുന്നു.
અરબી તફસીરો:
اُولٰٓىِٕكَ الَّذِیْنَ اَنْعَمَ اللّٰهُ عَلَیْهِمْ مِّنَ النَّبِیّٖنَ مِنْ ذُرِّیَّةِ اٰدَمَ ۗ— وَمِمَّنْ حَمَلْنَا مَعَ نُوْحٍ ؗ— وَّمِنْ ذُرِّیَّةِ اِبْرٰهِیْمَ وَاِسْرَآءِیْلَ ؗ— وَمِمَّنْ هَدَیْنَا وَاجْتَبَیْنَا ؕ— اِذَا تُتْلٰی عَلَیْهِمْ اٰیٰتُ الرَّحْمٰنِ خَرُّوْا سُجَّدًا وَّبُكِیًّا ۟
ഈ സൂറത്തിൽ സകരിയ്യാ നബി -عَلَيْهِ السَّلَامُ- യിൽ തുടങ്ങി ഇദ്രീസ് -عَلَيْهِ السَّلَامُ- വരെ പരാമർശിക്കപ്പെട്ട ഈ നബിമാർ; ആദം നബി -عَلَيْهِ السَّلَامُ- യുടെ സന്തതിപരമ്പരയിൽ നിന്നും, നൂഹ് നബി -عَلَيْهِ السَّلَامُ- യോടൊപ്പം നാം കപ്പലിൽ വഹിച്ചവരുടെ സന്തതിപരമ്പരയിൽ നിന്നും, ഇബ്രാഹീമിൻ്റെയും യഅ്ഖൂബിൻ്റെയും സന്തതിപരമ്പരയിൽ നിന്നും നാം പ്രവാചകത്വം നൽകി അനുഗ്രഹിച്ചവരത്രെ അവർ. നാം ഇസ്ലാമിലേക്ക് സന്മാർഗം നൽകിയവരുമാകുന്നു അവർ. അവരെ നാം പ്രത്യേകം തിരഞ്ഞെടുക്കുകയും, നബിമാരാക്കി തീർക്കുകയും ചെയ്തിരിക്കുന്നു. അവരാകട്ടെ, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അല്ലാഹുവിന് മുൻപിൽ സുജൂദിൽ (സാഷ്ടാംഗത്തിൽ) വീഴുകയും, അവനോടുള്ള ഭയഭക്തി കാരണത്താൽ വിതുമ്പുകയും ചെയ്യുന്നവരായിരുന്നു.
અરબી તફસીરો:
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ اَضَاعُوا الصَّلٰوةَ وَاتَّبَعُوا الشَّهَوٰتِ فَسَوْفَ یَلْقَوْنَ غَیًّا ۟ۙ
അല്ലാഹു തിരഞ്ഞെടുത്തവരായ ഈ നബിമാർക്ക് ശേഷം തിന്മയും വഴികേടും പിൻപറ്റുന്നവർ വന്നു. അവർ നിസ്കാരം പാഴാക്കി; അത് പരിപൂർണ്ണമായ രൂപത്തിൽ അവർ നിർവ്വഹിച്ചില്ല. അവരുടെ മനസ്സുകൾക്ക് തോന്നുന്ന -വ്യഭിചാരം പോലുള്ള-തിന്മകളെല്ലാം അവർ പ്രവർത്തിച്ചു കൂട്ടുകയും ചെയ്തു. (അതിൻ്റെ പ്രതിഫലമായി) നരകാഗ്നിയിൽ കടുത്ത നാശവും നഷ്ടവും അവർ കണ്ടുമുട്ടുന്നതാണ്.
અરબી તફસીરો:
اِلَّا مَنْ تَابَ وَاٰمَنَ وَعَمِلَ صَالِحًا فَاُولٰٓىِٕكَ یَدْخُلُوْنَ الْجَنَّةَ وَلَا یُظْلَمُوْنَ شَیْـًٔا ۟ۙ
തനിക്ക് സംഭവിച്ച വീഴ്ചകളിലും കുറവുകളിലും അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; ഈ പറഞ്ഞ വിശേഷണങ്ങൾ ഉള്ളവർ സ്വർഗത്തിൽ പ്രവേശിക്കുന്നതായിരിക്കും. അവരുടെ പ്രവർത്തനങ്ങൾ -അതെത്ര കുറവാണെങ്കിലും- അതിനുള്ള പ്രതിഫലത്തിൽ യാതൊരു കുറവും ഉണ്ടാകുന്നതല്ല.
અરબી તફસીરો:
جَنّٰتِ عَدْنِ ١لَّتِیْ وَعَدَ الرَّحْمٰنُ عِبَادَهٗ بِالْغَیْبِ ؕ— اِنَّهٗ كَانَ وَعْدُهٗ مَاْتِیًّا ۟
സ്ഥിരവാസത്തിനും ശാശ്വതജീവിതത്തിനും ഉള്ള സ്വർഗങ്ങൾ; അല്ലാഹു അദൃശ്യമായ നിലയിൽ തൻ്റെ സച്ചരിതരായ ദാസന്മാരോട് അവരെ പ്രവേശിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തതത്രെ അത്. അവർ ആ പ്രതിഫലം കണ്ടിട്ടില്ലെങ്കിലും അതിലവർ വിശ്വസിച്ചു. അല്ലാഹുവിൻ്റെ സ്വർഗം -കാണാൻ കഴിഞ്ഞിട്ടില്ലാത്ത വാഗ്ദാനമാണ് അതെങ്കിലും-; അത് സംഭവിക്കുന്നതാണ്. അതിൽ യാതൊരു സംശയവുമില്ല.
અરબી તફસીરો:
لَا یَسْمَعُوْنَ فِیْهَا لَغْوًا اِلَّا سَلٰمًا ؕ— وَلَهُمْ رِزْقُهُمْ فِیْهَا بُكْرَةً وَّعَشِیًّا ۟
അനാവശ്യമായ എന്തെങ്കിലും സംസാരമോ, മ്ലേഛമായ വർത്തമാനമോ അവരവിടെ കേൾക്കുകയില്ല. മറിച്ച് അവർ പരസ്പരം സലാം പറയുന്നതും, മലക്കുകൾ സലാം അറിയിക്കുന്നതുമാണ് അവരവിടെ കേൾക്കുക. അവർ ആഗ്രഹിക്കുന്ന ഭക്ഷണം രാവിലെയും വൈകുന്നേരവും അവർക്കവിടെ ലഭിക്കുന്നതാണ്.
અરબી તફસીરો:
تِلْكَ الْجَنَّةُ الَّتِیْ نُوْرِثُ مِنْ عِبَادِنَا مَنْ كَانَ تَقِیًّا ۟
ഈ പറയപ്പെട്ട വിശേഷണങ്ങളെല്ലാമുള്ള സ്വർഗം; അതാകുന്നു നമ്മുടെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്ത നമ്മുടെ ദാസന്മാർക്ക് നാം അനന്തരമായി നൽകുക.
અરબી તફસીરો:
وَمَا نَتَنَزَّلُ اِلَّا بِاَمْرِ رَبِّكَ ۚ— لَهٗ مَا بَیْنَ اَیْدِیْنَا وَمَا خَلْفَنَا وَمَا بَیْنَ ذٰلِكَ ۚ— وَمَا كَانَ رَبُّكَ نَسِیًّا ۟ۚ
ഹേ ജിബ്രീൽ! മുഹമ്മദിനോട് -ﷺ- പറയുക: തീർച്ചയായും മലക്കുകൾ അവരുടെ ഇഷ്ടപ്രകാരം ഇറങ്ങുന്നതല്ല. മറിച്ച് അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അവർ ഇറങ്ങുക. നാം നേരിടാനിരിക്കുന്ന പരലോകത്തിൻ്റെയും, നാം ജീവിച്ചു തീർത്ത ഇഹലോകത്തിൻ്റെയും കാര്യങ്ങൾ സർവ്വതും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. ഇഹലോകത്തിനും പരലോകത്തിനും ഇടയിൽ ഉള്ളതും അല്ലാഹുവിനാകുന്നു. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ രക്ഷിതാവ് ഒരു കാര്യവും മറക്കുന്നവനല്ല.
અરબી તફસીરો:
આયતોના ફાયદાઓ માંથી:
• حاجة الداعية دومًا إلى أنصار يساعدونه في دعوته.
• പ്രബോധനകാര്യത്തിൽ തന്നെ സഹായിക്കുന്ന സഹായികളെ എപ്പോഴും ഒരു പ്രബോധകന് ആവശ്യമാണ്.

• إثبات صفة الكلام لله تعالى.
• സംസാരിക്കുക എന്ന വിശേഷണം അല്ലാഹുവിന് സ്ഥിരപ്പെട്ടിരിക്കുന്നു.

• صدق الوعد محمود، وهو من خلق النبيين والمرسلين، وضده وهو الخُلْف مذموم.
• വാഗ്ദാനം പാലിക്കുക എന്നത് സ്തുത്യർഹമായ സ്വഭാവമാണ്. അത് നബിമാരുടെയും റസൂലുകളുടെയും സ്വഭാവത്തിൽ പെട്ടതാണ്. വാഗ്ദാനലംഘനം എന്നതാകട്ടെ അതിന് നേർവിപരീതമായ, ആക്ഷേപകരമായ സ്വഭാവമാണ്.

• إن الملائكة رسل الله بالوحي لا تنزل على أحد من الأنبياء والرسل من البشر إلا بأمر الله.
• മലക്കുകൾ അല്ലാഹുവിൻ്റെ സന്ദേശം എത്തിക്കുന്ന ദൂതന്മാരാണ്. അവർ നബിമാരിലോ റസൂലുകളിലോ പെട്ട ഒരു മനുഷ്യൻ്റെയും മേൽ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ ഇറങ്ങുകയില്ല.

 
શબ્દોનું ભાષાંતર સૂરહ: મરયમ
સૂરહ માટે અનુક્રમણિકા પેજ નંબર
 
કુરઆન મજીદના શબ્દોનું ભાષાંતર - મલ્બેરયા ભાષામાંઅલ્ મુખ્તસર ફી તફસીરિલ્ કુરઆનિલ્ કરીમ કિતાબનું અનુવાદ - ભાષાંતરોની અનુક્રમણિકા

તફસીર લિદ્ દિરાસતીલ્ કુરઆનિયહ દ્વારા પ્રકાશિત.

બંધ કરો